Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹനയുടെയും മേരി സ്വീറ്റിയുടെയും വീടുകൾക്കു നേരെ ആക്രമണം

Rehana-Fathima-house രഹന ഫാത്തിമ താമസിക്കുന്ന പനമ്പള്ളി നഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ ആക്രമണം നടന്നപ്പോൾ.

ശബരിമലയിലേക്കു പോകാൻ ശ്രമിച്ച രഹന ഫാത്തിമയുടെയും മേരി സ്വീറ്റിയുടെയും വീടുകൾക്കു നേരെ ആക്രമണം. രഹന ഫാത്തിമ താമസിക്കുന്ന പനമ്പള്ളി നഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിന്റെ ചില്ലുകൾ തകർത്തു. ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ 2 പേരാണ് ആക്രമണം നടത്തിയത്. ചെടിച്ചട്ടികളും വ്യായാമ ഉപകരണങ്ങളും നശിപ്പിച്ചു. പൊലീസ് കേസെടുത്തു. ഇവരുടെ താമസ സ്ഥലത്തേക്കു ബിജെപി നടത്തിയ മാർച്ചിലും ചെറിയ സംഘർഷമുണ്ടായി.

ചുംബന സമരത്തിലെ സജീവ പ്രവർത്തകയായിരുന്നു രഹന. മേരി സ്വീറ്റിയുടെ തിരുവനന്തപുരം മുരുക്കുംപുഴയിലെ ‘മഡോണ’ എന്ന കുടുംബവീടിനു നേരെയാണു കല്ലേറുണ്ടായത്. ഉച്ചയ്ക്കു കാറിലെത്തിയവരാണു കല്ലെറിഞ്ഞത്. വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇവരുടെ മാതാപിതാക്കൾ താമസിക്കുന്ന കഴക്കൂട്ടം മൈത്രീനഗറിലെ വീട്ടിലും അക്രമമുണ്ടായി. ഇവിടെയെത്തിയ ഒരു സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തു. വീട്ടുകാർ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.