കൊൽക്കത്തയിൽ റെയിൽവേ സ്റ്റേഷനിൽ തിരക്കിൽപ്പെട്ട് 2 മരണം, 17 പേർക്ക് പരുക്ക്

അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ. ചിത്രം: ട്വിറ്റർ

കൊല്‍ക്കത്ത∙ തിരക്കേറിയ സാന്ദ്രഗച്ചി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലുംതിരക്കിലും പെട്ട് 2 പേർ മരിച്ചു. 17 പേർക്കു പരുക്കേറ്റു. വൈകിട്ടായിരുന്നു സംഭവം. ഒരേസമയം ഒന്നിലേറെ ട്രെയിനുകൾ പ്ലാറ്റ്ഫോമിലെത്തിയതാണു തിരക്കിനും അപകടത്തിനും കാരണമായതെന്നു സൗത്ത് ഈസ്റ്റേൺ റെയിൽവേ വക്താവ് സഞ്ജയ് ഘോഷ് പറഞ്ഞു. പരുക്കേറ്റവരെ ഹൗറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥലം സന്ദർശിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷവും പരുക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. റെയില്‍വേയുടെ അനാസ്ഥയാണ് അപകടം വരുത്തിവച്ചതെന്നു മമത ആരോപിച്ചു.