ബ്രസീലിയ ∙ ജയിൽശിക്ഷ ഒഴിവാക്കാനുള്ള ബ്രസീൽ മുൻ പ്രസിഡന്റ് ലൂല ഡസിൽവയുടെ അവസാനശ്രമവും പരാജയപ്പെട്ടു. അഴിമതിക്കേസിൽ 12 വർഷം ജയിൽശിക്ഷയ്ക്കു വിധിക്കപ്പെട്ട ലൂലയുടെ അപ്പീൽ സുപ്രീം കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തെ ജയിലിലടച്ചേക്കും.
ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ലൂല തയാറെടുക്കുകയായിരുന്നു. ഒരു അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുകയും വേറെ ആറ് അഴിമതിക്കേസുകളിൽ വിചാരണ നടക്കാനിരിക്കുകയും ചെയ്യുമ്പോഴും ബ്രസീലിൽ ഏറ്റവും ജനപ്രതീയുള്ള നേതാവ് ലൂലയാണ്.