ഭുവനേശ്വർ∙ 43 വർഷത്തെ ഇടവേളയ്ക്കുശേഷം ഹോക്കി ലോകകപ്പിലെ സെമി ഫൈനൽ ബെർത്ത് ലക്ഷ്യംവച്ച് ഇന്ത്യ ഇന്നിറങ്ങും. ലോക റാങ്കിങിൽ നാലാം സ്ഥാനത്തുള്ള നെതർലൻഡ്സാണ് എതിരാളികൾ. സമീപകാലത്തെ ഫോമും ഹോക്കി ലോകകപ്പ് ചരിത്രവും നെതർലൻഡ്സിന് ഒപ്പമാണെന്നത് ഇന്ത്യയുടെ ചങ്കിടിപ്പു കൂട്ടുന്നു. ഒളിംപിക് ചാപ്യൻമാരായ അർജന്റീനയെ 3–2നു അട്ടിമറിച്ച് സെമിയിലെത്തിയ ഇംഗ്ലണ്ടാണ് ഇന്നലെ കോളടിച്ചത്. ഫ്രാൻസിനെ 3–0നു കീഴടക്കി നിലവില ചാംപ്യൻമാരായ ഓസ്ട്രേലിയയും സെമി ഫൈനലിനു ടിക്കറ്റെടുത്തു.
മൽസരശേഷം ഓസ്ട്രേലിയൻ താരങ്ങൾ സെൽഫിയെടുക്കുന്നു.
Advertisement