വാൾപ്പയറ്റ്, വെടിവെപ്പ് ; വിവാദങ്ങളിൽ മുങ്ങി രവീന്ദ്ര ജഡേജയുടെ വിവാഹം‌

റീവാ സോളങ്കി, രവീന്ദ്ര ജഡേജ

കായിക താരങ്ങള്‍ക്കിടയിൽ വിവാഹസീസൺ തുടർന്നു കൊണ്ടിരിക്കുകയാണ്. യുവതാരം രവീന്ദ്ര ജഡേജയും വിവാഹിതനായി. ജുനഗഡ് സ്വദേശിയായ റീവാ സോളങ്കിയെയാണ് ജഡേജ വിവാഹം കഴിച്ചത്. ഇരുപത്തിയഞ്ചുകാരിയായ റീവാ മെക്കാനിക്കൽ എഞ്ചിനീയറാണ്. മറ്റു ക്രിക്കറ്റ് താരങ്ങളുടെ വിവാഹ ആഘോഷങ്ങളിൽ നിന്ന് ഒരിത്തിരി വെൈററ്റിയും ഒപ്പം ഒരൽപം വിവാദവുമായാണ് ജഡേജയു‌ടെ വിവാഹം കഴിഞ്ഞത്. സംഗതി മറ്റൊന്നുമല്ല വിവാഹത്തിനു മുമ്പായി ജഡേജയുടെ ബന്ധുക്കളിലാരോ ഉതിർത്ത വെടിയാണ് വിവാദത്തിനു തുടക്കമിട്ടത്.

റീവാ സോളങ്കി, രവീന്ദ്ര ജഡേജ
റീവാ സോളങ്കി, രവീന്ദ്ര ജഡേജ

വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ വരനു സമീപത്തായാണ് വെടിയുതിർന്നത്. ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടുന്നതിനായി ജ‍‍ഡേജയുടെ ബന്ധുക്കള്‍ തന്നെയാണ് വെടിയുതിർത്തത്. തുടർന്ന് പോലീസുദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചു. ലൈസന്‍സുള്ള തോക്കു പോലും സ്വയരക്ഷയ്ക്കല്ലാതെ ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പോലിസ് അറിയിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും പോലീസുകാർ അറിയിച്ചു. നേരത്തെ സംഗീത വിരുന്നിനിടെ ജ‍േഡജ തന്റെ വാൾ അഭ്യാസം പ്രകടിപ്പിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബാറ്റു മാത്രമല്ല വാളും തനിക്കു അനായാസം വഴങ്ങുമെന്നു തെളിയിക്കുന്ന ജഡേജയുടെ പ്രകടനത്തെ പക്ഷേ ചിലർ വിമർശിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് ജഡേജ-റിവാ വിവാഹ നിശ്ചയം നടന്നത്.

രവീന്ദ്ര ജഡേജ
റീവാ സോളങ്കി, രവീന്ദ്ര ജഡേജ

ഷെർവാണിയിലും കത്തിയവാഡി സാഫയിലും ജഡേജ തിളങ്ങിയപ്പോൾ പരമ്പരാഗത ഗുജറാത്തി എംബ്രോയ്ഡറിയോടു കൂടിയ ചുവപ്പും സ്വർണനിറവും കലർന്ന ലെഹങ്കയില്‍ റിവയും അതി സുന്ദരിയായി. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം ക്ഷത്രിയ ആചാരപ്രകാരമാണു നടന്നത്.