എന്തിന് ഞങ്ങൾ പിരിഞ്ഞു, മൗനത്തിനൊടുവിൽ തുറന്നുപറഞ്ഞ് ആഞ്ജലിന

ലോകപ്രശസ്തമായ വാനിറ്റി ഫെയര്‍ മാസികയുടെ പുതിയ കവര്‍ ആഞ്ജലിനയാണ്. അഭിമുഖവും മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച ഇരുവരുടെയും വേര്‍പിരിയലിനെക്കുറിച്ച് ആഞ്ജലിന അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. 

താരജോഡികളായിരുന്ന ആഞ്ജലിന ജോളിയും ബ്രാഡ് പിറ്റും 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍' എന്നായിരുന്നു ആരാധകര്‍ പണ്ട് പറഞ്ഞിരുന്നത്. എന്നാല്‍ ഇരുവരുടേയും വേര്‍പിരിയല്‍ സകലരെയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. മാസങ്ങള്‍ക്ക് ശേഷമുള്ള നിശബ്ദതയ്ക്ക് ശേഷം ഈ വിഷയത്തില്‍ ആഞ്ജലിന പ്രതികരിച്ചിരിക്കുന്നു ഇപ്പോള്‍.

ലോകപ്രശസ്തമായ വാനിറ്റി ഫെയര്‍ മാസികയുടെ പുതിയ കവര്‍ ആഞ്ജലിനയാണ്. അഭിമുഖവും മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച ഇരുവരുടെയും വേര്‍പിരിയലിനെക്കുറിച്ച് ആഞ്ജലിന അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. 

ഹോളിവുഡിലെ സുവര്‍ണ ദമ്പതികള്‍ എന്നറിയപ്പെട്ടിരുന്ന ഇരുവരുടെയും ബന്ധം വഷളായത് കഴിഞ്ഞ സെപ്റ്റംബറില്‍ ആണ്. കുട്ടിയോട് പിറ്റ് മോശമായി പെരുമാറി എന്നതായിരുന്നു പ്രധാന ആരോപണം. സംഭവം കേസ് ആയെങ്കിലും ബ്രാഡ് പിറ്റിനെതിരെയുള്ള ചാര്‍ജുകളൊന്നും നിലനിന്നില്ല. കുട്ടികള്‍ ഇപ്പോള്‍ ആഞ്ജലിനയുടെ കൂടെയാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ കുറഞ്ഞുവെന്നാണ് ഇപ്പോഴത്തെ സംസാരം. കോടതിക്ക് പുറത്ത് പരിഹാരം കണ്ടെത്താമെന്നായിരുന്നു ഇരുവരുടെയും തീരുമാനം. 

കഴിഞ്ഞുപോയത് വളരെ ദുര്‍ഘടമായ കാലമായിരുന്നു. എല്ലാത്തില്‍ നിന്നും ഒന്ന് ശരിയായി വരുന്നതേയുള്ളൂ-ആഞ്ജലിന പറഞ്ഞു.അതേസമയം തങ്ങളുടെ ആഡംബര ജീവിതരീതികളാണ് ബന്ധം വേര്‍പിരിയുന്നതിലേക്ക് നയിച്ചതെന്ന വിമര്‍ശനങ്ങളെ ആഞ്ജലീന തള്ളിക്കളഞ്ഞു. കുട്ടികള്‍ ഒരു തരത്തിലും ഇതിന് കാരണമായില്ലെന്നും അവര്‍ പറഞ്ഞു. ലോസ് ഏഞ്ചല്‍സില്‍ 25 മില്ല്യണ്‍ ഡോളറിന് വാങ്ങിയ പുതിയ വീട്ടിലാണ് ആറ് കുട്ടികളുമായി ആഞ്ജലീന ഇപ്പോള്‍ താമസിക്കുന്നത്. 

പിറ്റുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം തനിക്ക് ഹൈപ്പര്‍ ടെന്‍ഷന്‍ പോലുള്ള രോഗാവസ്ഥകള്‍ രൂക്ഷമായതായും ജൂലി പറഞ്ഞു. അക്യുപങ്ചര്‍ തെറാപ്പിയിലൂടെയാണ് അതില്‍ നിന്നും രക്ഷ നേടിയതെന്നും അവര്‍ വ്യക്തമാക്കി. 

തങ്ങള്‍ പരസ്പരം കെയര്‍ ചെയ്യുന്നുണ്ട്. കുടുംബത്തെയും. ഒരേ ലക്ഷ്യത്തിലേക്ക് ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്-ബ്രാഡ് പിറ്റുമായുള്ള ബന്ധത്തെക്കുറിച്ച് ആഞ്ജലിന പറഞ്ഞതിങ്ങനെയാണ്. ഇതില്‍ നിന്നും ആരാധകര്‍ എന്താണ് വായിച്ചെടുക്കേണ്ടത് എന്നതാണ് വിഷയം. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam