അപ്പോഴും അയാൾ ഭാര്യയെ ചേർത്തു പിടിച്ചിരിക്കണം..

തുരുതുരെ വെടിയുണ്ടകൾ പാഞ്ഞുവരുമ്പോൾ, ഭാര്യ ലൊറൈനേയും (52) ചേർത്തുപിടിച്ച് ഡെന്നിസ് (53) ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ദുർവിധി അവരെ പിന്തുടർന്നു. ഒക്ടോബർ ഒന്നിനു രാത്രി 59 പേർ കൊല്ലപ്പെട്ട ലാസ് വേഗസ് വെടിവയ്പിൽനിന്ന് രക്ഷപ്പെട്ട ദമ്പതികൾ രണ്ടാഴ്ചയ്ക്കുശേഷം കാറപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. 

‘ഇത്രയും സംരക്ഷണം നൽകുന്ന ഭർത്താവ് ഭാഗ്യമാണ്’ എന്ന് ലാസ് വേഗസ് കൂട്ടക്കൊലയെ അതിജീവിച്ച ശേഷം ലൊറൈൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു.

കഴിഞ്ഞമാസം 16നു രാത്രി വീടിനടുത്തുള്ള വളവ് തിരിയുമ്പോൾ വണ്ടി തെന്നി ലോഹകവാടത്തിലിടിച്ചായിരുന്നു അപകടം. മകൾ ഓടിയെത്തുമ്പോൾ കണ്ടത് കത്തിയമരുന്ന കാറാണ്. ലാസ് വേഗസിലെ സംഗീതനിശയിൽ ഇരുവരും നൃത്തം ചെയ്തുകൊണ്ടിരിക്കെയാണു വെടിവയ്പുണ്ടായത്. 

കൂട്ടക്കൊലയിൽനിന്ന് അതിജീവിച്ചശേഷം ഇരുവരും മുൻപത്തേക്കാൾ പ്രണയത്തിലായിരുന്നുവെന്ന് പെൺമക്കളായ ബ്രൂക്കും മാഡിസനും പറഞ്ഞു. 21 വർഷം ഒരുമിച്ചു ജീവിച്ച ലൊറൈനും ഡെന്നിസും 2010ലാണ് ആചാരപ്രകാരം വിവാഹിതരായത്.

Read more on Viral News Malayalam Malayalam Viral News