പേടിഎം മേധാവിയെ കെണിയിൽ വീഴ്ത്താന്‍ നീക്കം, യുവതി അറസ്റ്റിൽ

പേടിഎം മേധാവി വിജയ് ശങ്കർ ശര്‍മയെ ബ്ലാക്ക്മെയില്‍ ചെയ്ത് കെണിയിൽ വീഴ്ത്താൻ ശ്രമിച്ച യുവതിയും കൂട്ടുകാരും അറസ്റ്റിൽ. സ്വകാര്യ ഡേറ്റ ചോര്‍ത്തിയെന്ന് ഭീഷണിപ്പെടുത്തി 20 കോടി തട്ടാനാണ് പേടിഎം ജീവനക്കാരി ശ്രമിച്ചത്. കൂടെ നിന്നവരെയും അറസ്റ്റ് ചെയ്തു.

ശർമയുടെ പ്രവൈറ്റ് സെക്രട്ടറിയായിരുന്ന സോണിയ ധവാൻ, ദേവേന്ദര്‍ കുമാർ, സോണിയയുടെ ഭർത്താവ് എന്നിവരാണ് അറസ്റ്റിലായത്. ദീർഘകാരം ശർമയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നപ്പോൾ ലാപ്ടോപ്, ഫോണുകൾ, ഡെസ്ക്ടോപ് എന്നിവ കൈകാര്യം ചെയ്തിരുന്നത് സോണിയ ആയിരുന്നു. ജോലിക്കിടെ തട്ടിയെടുത്ത സ്വകാര്യ ഡേറ്റകൾ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയത്.

മുപ്പതുകാരിയായ സോണിയ 2010 മുതൽ പേടിഎമ്മിൽ ജോലി ചെയ്യുന്നുണ്ട്. 20 കോടി രൂപ തട്ടിയെടുക്കാനായിരുന്നു സോണിയയുടെ പദ്ധതി. ശര്‍മയുടെ പരാതിയിൽ നോയിഡ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.