Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടുദോഷം തീർക്കാൻ മക്കളെ കല്യാണം കഴിപ്പിക്കുന്നവർ അറിയാൻ

wedding-44

കുറേയേറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് ഓരോ യുവതീയുവാക്കളും ദാമ്പത്യ ജീവിതത്തിലേക്ക് നടന്നു കയറുന്നത്. രണ്ടു കുടുംബ പശ്ചാത്തലത്തിൽ നിന്ന് വന്ന് ഒരുമിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ തുടക്കത്തിൽ ചില കല്ലുകടികളൊക്കെ ഉണ്ടായെന്നു വരാം. പരസ്പരം മനസ്സു തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ പല ദമ്പതികളുടെയും ജീവിതത്തിൽ ഉണ്ടാവുകയുമുള്ളൂ. എന്നാൽ ചുറ്റുമുള്ളവരുടെ അനാവശ്യമായ ചില ഇടപെടലുകളും പങ്കാളിയുടെ സഹകരണമില്ലായ്മയും മൂലം പല കുടുംബ ബന്ധങ്ങളും ചെന്നെത്തുന്നത് വിവാഹമോചനത്തിലാണ്. ഇക്കാര്യത്തെക്കുറിച്ച് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുകയാണ് സൈക്കോളജിസ്റ്റ് കലാഷിബു.

കുടുംബ കോടതികളിലെ കേസുകൾ വിശകലനം ചെയ്യുമ്പോൾ പലപ്പോഴും വേദനയോടെ തിരിച്ചറിയുന്ന ഒന്നുണ്ട്. അറിഞ്ഞോ അറിയാതെയോ കേരളത്തിലെ വിവാഹമോചനത്തിന് മാതാപിതാക്കൾ കാരണം ആകുന്നു. ഭൂമിയിലെ ദൈവങ്ങൾ നിമിത്തം ആകുന്നു. അച്ഛനേക്കാൾ അമ്മ.എങ്ങനെ ഇത്തരം ഒരു പഴി.?

പയ്യന്റെ 'അമ്മ അതായത് പെണ്ണിന്റെ അമ്മായിഅമ്മ മോശം എന്നുള്ള കഥകൾ എത്ര ത്തോളം ഉണ്ടോ അത്ര തന്നെ തിരിച്ചും ഉണ്ട്..

പെണ്ണിന്റെ 'അമ്മ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ..

മിക്ക കേസുകളും നോക്കുമ്പോൾ ,.കുടുംബങ്ങളിലെ ഭൂരിപക്ഷം .പ്രശ്നങ്ങൾ സ്ത്രീകളിലൂടെ ആണ്!

'അമ്മ , അമ്മായിഅമ്മ , നാത്തൂൻ ....അവൾ..!!

പുരുഷൻ അതിന്റെ , ഭാഗം മാത്രം..

അല്ലേൽ ഇര...!

അച്ഛന്റെ വക്കീൽ ഓഫീസിൽ വരുന്ന ഒരു അമ്മയും മകളും ഉണ്ടായിരുന്നു..

'അമ്മ ഒരു നിറഞ്ഞ രൂപം..

തന്റേടം മുഖത്തു പ്രതിഫലിക്കും..

പക്ഷെ , മകൾ ആ അമ്മയുടെ ആണോ എന്ന് തോന്നും..

ഉറക്കം തൂങ്ങിയ കണ്ണുകള്..

ഉന്തിയ പല്ലുകൾ അടയ്ക്കാതെ , അതിൽ നിന്നും ഉമിനീര് വരുന്ന രൂപം..

അവളുടെ വിവാഹ മോചനത്തിന്റെ കേസിനായിട്ടായിരുന്നു വരുന്നത്..

പെട്ടന്ന് ഒരു ദിവസം 'അമ്മ മരിച്ചു..

കുറച്ച് നാൾ കഴിഞ്ഞു ആ പെണ്ണിനെ കാണുമ്പോൾ..

അവളുടെ രൂപം ആകെ മാറിയിരുന്നു..

ഭാവത്തിലും ചുറു ചുറുക്ക്...അവൾക്കു ,

ഇത്ര നന്നായി പെരുമാറാറാനും സംസാരിക്കാനും കഴിയുമായിരുന്നോ..?

അതിശയം ആയിരുന്നു കാണുന്നവർക്കൊക്കെ..

'അമ്മ ഉള്ളപ്പോൾ ഉടലെടുത്ത പ്രശ്നങ്ങൾ അങ്ങനെ മാറില്ലലോ...

ഭർത്താവ് വെട്ടിക്കൊന്നു എന്നൊരു വാർത്ത പിന്നെ അറിഞ്ഞു..

മനുഷ്യർ തമ്മിലുള്ള പക അത്ര പെട്ടന്ന് പോകില്ല..

നാടിനെ നടുക്കിയ ഒരു കൊലപാതകം ആയിരുന്നു അത്..

ആ അമ്മയായിരുന്നു പ്രശ്നം എന്ന് എല്ലാവരും പറഞ്ഞു..

അവർ മരിച്ചു കഴിഞ്ഞു , മകൾ എടുത്ത തന്റേടം ദാമ്പത്യ ജീവിത്തിൽ ആദ്യമേ കാണിച്ചിരുന്നേൽ ,

അവർ ഒരുപക്ഷെ ഭൂമിയിൽ ഉണ്ടായേനെ..

അച്ഛനും അമ്മയും ഒരേ പോലെ ആ കുഞ്ഞിന് ഇല്ലാതാകില്ലായിരുന്നു..

അതേ പോലെ , ഈ അടുത്ത് കേട്ട മറ്റൊരു കേസ്...

അതിൽ ചെറുക്കന്റെ 'അമ്മ ആണ് പ്രശ്നം..

മോന് എപ്പോഴും എന്തിനും 'അമ്മ വേണം..

ചായ പോലും കുടിച്ചിട്ടില്ല..

പാലാണ് മോൻ കുടിയ്ക്കുന്നത്..അത് ബൂസ്റ്റ് ഇട്ടു ഞാൻ കൊടുത്താലേ അവൻ കുടിയ്ക്കു..

അമ്മയുടെ ഈ പറച്ചിൽ എല്ലാ പെൺകുട്ടികളും താങ്ങില്ലല്ലോ..

അവൾക്കു ആദ്യമേ കല്ലുകടിച്ചു..

പിന്നെ അങ്ങോട്ട് അമ്മായി അമ്മയും മരുമകളും തമ്മിലുള്ള ഒളിപ്പോര്.....

മോളെ എന്ന് വിളിക്കുന്നത് കൊണ്ട് അമ്മായി 'അമ്മ, ശാന്തസ്വരൂപിണി ആകുന്നില്ലലോ..

അവരുടെ തനി സ്വഭാവം ആർക്കും അറിയില്ല..

പെൺകുട്ടി വീറോടെ പറഞ്ഞു..

നല്ലൊരു നിശാ വസ്ത്ര ധരിച്ച് ഞാൻ നിന്നാൽ ,

ആ രാത്രി അമ്മായിഅമ്മയ്ക്ക് നെഞ്ച് വേദന എടുക്കും..''

ഇത് സത്യമാണെങ്കിൽ, പഴമക്കാർ പറയുന്ന തലയിണ മന്ത്രം ആണ് അമ്മായിയമ്മയുടെ പ്രശ്നം..ഭയം..!

അമ്മയ്ക്കും പെങ്ങൾക്കും ഒരിക്കലും ഭാര്യ ആകാൻ പറ്റില്ലല്ലോ എന്ന് പറയുന്നത് ഇതിന്റെ പശ്ചാത്തലത്തിൽ ആണ്.

.

പ്രായം ആകുമ്പോ മക്കളെ കെട്ടിച്ചു വിട്ടേ പറ്റൂ...

അല്ലേൽ നാട്ടാര് കുറ്റം പറയും..

അങ്ങനെ കെട്ടുദോഷം തീർക്കാൻ ഒരു കല്ല്യാണം....

അല്ലേൽ ഇച്ചിരി പ്രശ്നക്കാരായ മക്കളെ ഒതുക്കാൻ ഒരു മിന്നുകെട്ട്..ഉള്ളിന്റെ ഉള്ളിൽ പക്ഷേ,

മക്കൾ മറ്റൊരാളുടേത് ആകുന്നത് അമ്മമാർ സഹിക്കുന്നില്ല..

ആ വേദന മനസ്സിൽ കിടന്നു നിറയുമ്പോൾ..

അറിഞ്ഞോ , അറിയാതെയോ 

അവരുണ്ടാക്കുന്ന പ്രശ്നങ്ങൾ ,

മക്കളുടെ സ്വസ്ഥതയെ എത്ര മാത്രം കാർന്നു തിന്നുന്നു എന്ന് അറിയുന്നുമില്ല..

വേറെ ഒരു 'അമ്മ..

അവരുടെ മോനും മോളും വിവാഹമോചിതർ ആണ്..

മോന്റെ ഭാര്യയ്ക്ക് ഒരു നിയമം..

മകൾക്കു ഒരു നിയമം..

രണ്ടു പേരും കുഞ്ഞുങ്ങളുമായി ശേഷം , ഒട്ടും പൊരുത്ത പെടാൻ കഴിയാതെ വിവാഹ മോചിതർ ആയി..

കുട്ടികളെ ഉണ്ടാക്കുക എന്നത് ഒരു വലിയ കാര്യമാണോ..?

ഭാര്യയും ഭർത്താവും ആകുക എന്നതാണ് വലിയ സംഗതി..

''അവൾ ഒരു ശവം പോലെ ആണ്..

അങ്ങേരെ കൊണ്ട് ഒന്നിനും കൊള്ളില്ല..''

സ്ത്രീയുടെയും പുരുഷന്റെയും ഇത്തരം രഹസ്യമായ പഴികൾ മിക്ക കൗൺസിലേഴ്സിന്റെയും ഡയറിയിൽ ഉണ്ടാകും..

മനസ്സിൽ നിന്നാണ് കാമവും വരേണ്ടത്..

രണ്ടു ധ്രുവങ്ങളിൽ പെട്ടവർ തമ്മിൽ , മരവിപ്പേ ഉണ്ടാകൂ..

അതൊരു പൊള്ളുന്ന സത്യം ആണ്...

വിവാഹേതര ബന്ധം എന്ത് കൊണ്ട് ഇത്ര മാത്രം വർധിക്കുന്നു എന്നതിന്

ഒരു ഉത്തരം ഇതാണ്..

പങ്കാളിയുടെ കൂടെ മരവിപ്പോടെ ഇരിക്കുന്നവർക്ക്,സ്നേഹമുള്ള 

മറ്റൊരാളോട് എല്ലാ ഇഷ്‌ടങ്ങളും തോന്നും എന്നതിൽ അതിശയമില്ല..

ശരീരത്തിനെക്കാൾ വലുതാണ് മനസ്സ്..

അല്ലേൽ അത് രണ്ടും കൂടി പ്രവർത്തിക്കേണ്ട ഒന്നാണ്..

ഓരോ വ്യക്തികളും വ്യത്യസ്ത ചിന്തകർ !

മാതാപിതാക്കളെ ബഹുമാനിക്കണം..സ്നേഹിക്കണം..

പക്ഷേ , വിവാഹശേഷം , ഒരു ബുക്കും വായിക്കുന്ന ആളിന്റെ കണ്ണും തമ്മിലുള്ള ദൂരം ഉണ്ടാകണം.

ആവശ്യത്തിന് അകലം വേണം, ഏത് ബന്ധത്തിലും..

ഒന്നുമറിയാത്ത എന്റെ മോൾ അപ്പുറത്തു പ്രസവിച്ചു കിടക്കുന്നു എന്നതാണ് ചില അമ്മമാരുടെ നയം..

എന്റെ മോന് ഒന്നുമറിയില്ല..

രണ്ടു പിള്ളേരുടെ അച്ഛനായ പുരുഷനെ പറ്റി ആണ് ഈ വിലയിരുത്തൽ..

ശരിയാ..! നിങ്ങളുടെ മോന് ഒന്നും അറിയില്ല..

മരുമകൾ പിറുപിറുക്കുന്നതിന്റെ അർഥം അവർക്കു അറിയണം എന്നുമില്ല.

അതേ വരെ പഞ്ച പാവം ആയിരുന്നു സ്ത്രീ..

അമ്മായി അമ്മയുടെ പദവി എത്തുന്നതോടെ ,ഉയർത്തെഴുന്നേൽക്കുക ആണ്.

ഇത് മക്കൾ മനസ്സിലാക്കിയാൽ മതി..

തഞ്ചത്തിൽ കാര്യം നടത്താൻ അവർക്കു മിടുക്കു ഉണ്ടേൽ.,.ഉൾകാഴ്ച്ച ഉണ്ടേൽ ,

അമ്മയും അമ്മായിയമ്മയും ഒക്കെ സന്തോഷത്തോടെ ജീവിച്ചു മരിക്കും..

തന്റെ പങ്കാളിയെ 'അമ്മ പറഞ്ഞു മനസ്സിലാക്കാൻ ഇടനൽക്കാതിരിക്കുക..

മക്കൾക്കു .നല്ലൊരു ദാമ്പത്യം കിട്ടും..

കടിച്ചു പിടിച്ച് ജീവിക്കുന്നവർ ഉണ്ട്..

പച്ചയുടെ ചെറു ലാഞ്ഛന പോലുമില്ലാത്ത ദാമ്പത്യ ജീവിതം..

സമൂഹത്തിനു മുന്നിലെ അഭിനേതാക്കൾ.

നാൽപതുകളിലെ മിക്ക സംഘർഷങ്ങളും കെട്ടു അഴിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതാണ്..

മക്കൾ വളരുന്ന പ്രായം..

സ്വാഭാവികമായി മാതാപിതാക്കളുടെ ഉത്തരവാദിത്വം കൂടും,

ചിന്തകളുടെ ഭാരം , ആശയ പ്രശ്നങ്ങൾ..

ഇതിന്റെ ഇടയിൽ ഭാർത്താവിന്റെ അമ്മയും ഭാര്യയുടെ അമ്മയും നടത്തുന്ന കൊച്ചു കുസൃതികൾ..

കൂടുതൽ കൂടുതൽ അകലങ്ങൾ സൃഷ്‌ടിക്കുന്ന ബന്ധമായി ദാമ്പത്യം മാറുന്നു.

ജീവനില്ലാത്ത ജീവിതം..വൈകാരികമായ പൊരുത്തപ്പെടൽ ഇല്ല..!

പിടിച്ചു നില്ക്കാൻ ത്രാണി ഉള്ളവർ നിൽക്കും..

അല്ലാത്തവർ , കെട്ടു പൊട്ടിച്ച് മാറും..

കേരളത്തിലെ സാധാരണക്കാരുടെ ഇടയിലെ പ്രശ്നങ്ങൾ ആണ് ഇത്..

മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും രോഗങ്ങളും പെരുകുന്നതിനെ കാരണം..

വിദേശീയരുടെ കടമെടുക്കേണ്ട കാര്യങ്ങളിൽ ഒന്ന് ഇതാണ്..

മക്കളെ ഒരു പ്രായം ആയാൽ സ്വയം പ്രാപ്തർ ആക്കുക..

സ്വന്തം ജീവിതം , ചിട്ട പെടുത്തി എടുക്കാനുള്ള അവകാശം അവനവൻ നേടണം..

കേരളത്തിലെ സ്വത്ത് ഭാഗം വെയ്ക്കലും , സ്ത്രീധന പിശാചും പാടെ മാറിയാൽ ഇതിനൊക്കെ അറുതി വരും..

വിദ്യാഭ്യാസം , വിവരം ഇതിനു മാനദണ്ഡമല്ല...

മനുഷ്യന്റെ മനസ്സിലെ വേലിയേറ്റങ്ങളും ഇറക്കങ്ങളും..

കുശുമ്പും കുന്നായ്മയും..

കാര്യം നിസ്സാരവും പ്രശ്നം ഗുരുതരവും ആണ്..!