സൽമാൻഖാൻ കുറ്റം ചെയ്തിട്ടില്ലെന്നും വൈകാരികമായ കാരണം കൊണ്ട് ആരോ ചെയ്ത കുറ്റം ഏറ്റെടുക്കുകയായിരുന്നു എന്നാണ് സിമി ഗ്രേവാൾ പറയുന്നത്. മുൻകാല നടിയും അവതാരകയുമായ സിമി വെരിഫൈഡ് ചെയ്യാത്ത ട്വിറ്റർഅക്കൗണ്ടിലൂടെയാണ് സൽമാനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
സൽമാൻ മൃഗസ്നേഹിയാണെന്നും അതുകൊണ്ടു തന്നെ ഒരു മൃഗത്തേയും കൊല്ലാൻ അദ്ദേഹത്തിന് കഴിയില്ലെന്നും ഉറപ്പിച്ചു പറയുന്ന സിമി ഒരു സംശയം കൂടി പ്രകടിപ്പിച്ചു. മറ്റൊരോ ചെയ്ത കുറ്റം സൽമാൻ ഏറ്റെടുത്തിരിക്കുകയാണെന്നും. 20 വർഷമായി ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് അദ്ദേഹം പഴി കേട്ടുകൊണ്ടിരിക്കുകയുമാണെന്നുമായിരുന്നു അത്.
സൽമാനല്ല തോക്കിന്റെ കാഞ്ചിവലിച്ചതെന്നും എന്തോ വൈകാരിക കാരണങ്ങളാൽ അദ്ദേഹം മറ്റാരുടേയോ കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും അവർ പറയുന്നു. മറ്റാരോ ചെയ്ത തെറ്റിന്റെ ഫലം 20 വർഷമായനുഭവിക്കുന്നത് അത്ര നിസ്സാരമായ കാര്യമല്ല. സൽമാന്റെ സഹാനുഭൂതിയെക്കുറിച്ചും മഹാസ്കതയെക്കുറിച്ചും അറിവുള്ളവർ ഒരിക്കലും അദ്ദേഹം കുറ്റക്കാരനാണെന്നു ചിന്തിക്കില്ല. യഥാർഥ കുറ്റവാളികളെ ഇനിയെങ്കിലും വെളിച്ചത്തു കൊണ്ടുവരണമെന്നും അവർ പറയുന്നു.