ADVERTISEMENT

യുഎസിൽ ടിക്–ടോക് നിരോധനത്തിനു വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നൽകി. ചൈനീസ് ഐടി കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്–ടോക് യുഎസിൽ 17 കോടി ആളുകൾ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളിൽ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിൽ നിന്ന് മാറിയില്ലെങ്കിൽ ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ആപ് സ്റ്റോറുകളിൽ ടിക്–ടോക് ലഭ്യമാകില്ല. ബൈറ്റ്ഡാൻസിന്റെ യുഎസിലെ പ്രവർത്തനങ്ങൾ അതിനുള്ളിൽ കൈമാറിയിരിക്കണം.

വിവരങ്ങൾ ചോർത്തുന്നതിലൂടെ ദേശീയ സുരക്ഷിതത്വത്തിന് ടിക്–ടോക് ഭീഷണിയാകുന്നുവെന്നാരോപിച്ച് നിരോധനത്തിനായി നിയമനടപടി ആരംഭിച്ചിട്ട് 4 വർഷമായി. ജനപ്രതിനിധിസഭ കഴിഞ്ഞയാഴ്ച പാസാക്കിയ ബില്ലിൽ ഉടൻ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 2020 ൽ അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടിക്–ടോക് നിരോധിച്ചെങ്കിലും നടപടി കോടതി തടഞ്ഞിരുന്നു.

ജോ ബൈഡൻ.  Image Credit:X/POTUS
ജോ ബൈഡൻ. Image Credit:X/POTUS

ഡിസംബർ 2022: സർക്കാർ ഉപകരണങ്ങളിൽ ടിക്ടോക് നിരോധിക്കുന്ന നിയമം പാസാക്കി.

2023 മാർച്ച്: യുഎസ് നീതിന്യായ വകുപ്പ് ടിക് ടോക്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ഏപ്രിൽ 2024: രാജ്യവ്യാപകമായി നിരോധനത്തിന് സാധ്യതയുള്ള നിയമം പ്രസിഡന്റ് ബൈഡൻ പാസാക്കുകയും ഒപ്പിടുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com