മനോരമ – ഐബിഎസ് – യുവ മാസ്റ്റർ മൈൻഡ് ഗ്രാൻഡ് ഫിനാലെയിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഔദ്യോഗിക കാലഘട്ടത്തെക്കുറിച്ചു വിദ്യാർഥികളുമായി സംവദിച്ചു. ഉദ്യോഗകാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോള്‍ ‘തള്ളാണെന്നു ’ പറഞ്ഞുകളിയാക്കുന്ന കാര്യം അൽഫോൻസ് ചിരിയോടെ അനുസ്മരിച്ചു. നല്ലകാര്യം ചെയ്താലും ചവിട്ടിക്കൂട്ടുന്നതാണ് ഫെയ്സ്ബുക്കിലെ പതിവ്. എങ്ങനെ, ആർക്ക് പണികൊടുക്കാമെന്നു ചിന്തിച്ചിരിക്കുകയാണു പലരും. കേരളീയ സമൂഹത്തിനു ചിരി അന്യമാകുന്നു. ഒരു എംഎല്‍എയോ മന്ത്രിയോ ആയാൽ ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്ന നിലയിലാണു പലരും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പണ്ടു ഡൽഹിയിൽ കലക്ടറായിരുന്നപ്പോള്‍ കെട്ടിടങ്ങള്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധം എങ്ങനെ നേരിട്ടെന്നു വിദ്യാർഥികള്‍ ചോദിച്ചപ്പോൾ, ഉദ്യോഗസ്ഥര്‍ക്കു നട്ടെല്ലുണ്ടെങ്കില്‍ ഒരു സമ്മർദവും ഏശില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
More Campus Updates>>