ന്യൂഡൽഹി∙ സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയ്ക്ക് (സിമി) ഏർപ്പെടുത്തിയിരിക്കുന്ന വിലക്കു തുടരണോ എന്നു തീരുമാനിക്കാൻ അവരുടെ ഇപ്പോഴത്തെ പ്രവർത്തനം സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ നിരോധന ഉത്തരവിന്റെ കാലാവധി 2019 ജനുവരി 31ന് അവസാനിക്കും. ഭീകര സംഘടനയെന്ന വിശദീകരണത്തോടെ 2001ൽ ആണു സിമിയെ ആദ്യം നിരോധിച്ചത്.