ന്യൂഡൽഹി∙ അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമിതർക്ക കേസിൽ സുപ്രീം കോടതിയിൽ ഇന്നു വാദം പുനരാരംഭിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.എ.നസീർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു ഹിന്ദു സംഘടനകൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്. മുസ്‌ലിംകൾക്കു പ്രാർഥിക്കാൻ പള്ളി നിർബന്ധമല്ലെന്ന 1994ലെ വിധിയിലെ പരാമർശത്തെ ആദ്യ ഹർജിക്കാരനായ എം.സിദ്ദിഖി അപ്പീലിൽ ചോദ്യംചെയ്തിരുന്നു
ഈ നിരീക്ഷണം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിനെ ബാധിക്കുമെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ, ഈ തർക്കം തീർപ്പാക്കിയതാണെന്നും അപ്പീൽ പരിഗണിക്കരുതെന്നുമാണു ഹിന്ദു സംഘടനകളുടെ വാദം. സിദ്ദിഖിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ അവകാശികളാണു കേസ് നടത്തുന്നത്.