മോഹൻലാലിന് എതിരെയുള്ള ഉത്തരവ് റദ്ദാക്കി

കൊച്ചി∙ ആനക്കൊമ്പു കേസിൽ നടൻ മോഹൻലാലിനെതിരെയുള്ള മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവു ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പു കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന ഹർജിയിൽ വിജിലൻസ് കോടതിയുടെ ത്വരിതാന്വേഷണ ഉത്തരവിനെതിരെ മോഹൻലാൽ നൽകിയ ഹർജിയിലാണു നടപടി.

വിജിലൻസ് കോടതിയുടെ ഉത്തരവു നിയമപരമായി നിലനിൽക്കില്ലെന്നാണു വാദം. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ ആനക്കൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയതാണെന്നും ഗവർണർ പുറപ്പെടുവിച്ച ഉത്തരവു വിജിലൻസ് കോടതി നടപടികളിൽ ചോദ്യം ചെയ്യാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.