ബിഷപ് ഫ്രാങ്കോ 6 വരെ റിമാൻഡിൽ

കോട്ടയം/കൊച്ചി∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒക്ടോബർ ആറു വരെ റിമാൻഡ് ചെയ്തു. പാലാ സബ് ജയിലിലെ മൂന്നാം സെല്ലിൽ രണ്ടു സഹതടവുകാർക്കൊപ്പമാണു ബിഷപ്പിനെ പാർപ്പിച്ചിരിക്കുന്നത്. ഇതേസമയം, മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തതിനെതിരെ ബിഷപ് നൽകിയ ഹർജി, ഹൈക്കോടതി സർക്കാരിന്റെ വിശദീകരണത്തിനായി വ്യാഴാഴ്ചത്തേക്കു മാറ്റി.  

ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്ന് ഇന്നലെ രാവിലെ വൈദ്യപരിശോധനയ്ക്കു ശേഷമാണ് ബിഷപ്പിനെ പാലാ കോടതിയിൽ ഹാജരാക്കിയത്. കൃത്രിമത്തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നു ബിഷപ്പിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു.

വൈദ്യസഹായം ലഭ്യമാക്കണമെന്ന അപേക്ഷ കോടതി അംഗീകരിച്ചു.