ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹർജി വീണ്ടും

കൊച്ചി∙ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ വീണ്ടും ജാമ്യഹർജി നൽകി. അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. നേരത്തേ നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളിയശേഷം സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെന്നാണ് അറിയുന്നതെന്നു ഹർജിക്കാരൻ ബോധിപ്പിച്ചു.

സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും സ്വാധീനിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ ആശങ്കയ്ക്ക് ഇനി ഇടയില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. സെപ്റ്റംബർ 21നാണ് ബിഷപ് അറസ്റ്റിലായത്.