കര്‍ണാടകയിലെ ഹാസനിൽ ബസുകൾ കൂട്ടിയിടിച്ചു; മൂന്ന് മരണം, 10 പേർക്ക് പരുക്ക്

ഹാസൻ∙ കര്‍ണാടകയിലെ ഹാസനിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു മരണം. കാസർകോട് ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം അബ്ദുൽ സലാം പാണലത്തിന്റെ മകൾ ഫാത്തിമത്ത് സുനീറ (27), മംഗളുരുവിലെ യശോദ ഭട്ട് (44), കാർത്തിക് റെഡ്ഡി (45) എന്നിവരാണു മരിച്ചത്. 10 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാസർകോട്– ബെംഗളുരു കെഎസ്ആർടിസി ബസ് ഹസനിൽവച്ച് എതിരെവന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മംഗളൂരുവിൽനിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്നു സ്വകാര്യ ബസ്.