യുപിയിലെ വ്യാജ ഏറ്റുമുട്ടലുകൾ സിബിഐ അന്വേഷിക്കണം: സമാജ്‌വാദി പാർട്ടി

(ഫയൽ ചിത്രം)

മഥുര∙ ഉത്തർപ്രദേശ് പൊലീസ് നടത്തിയ മൂന്നു ‘വ്യാജ’ ഏറ്റുമുട്ടലുകളെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്നു സമാജ്‌വാദി പാർട്ടി. ഇക്കാര്യം ആവശ്യപ്പെട്ടു യുപി ഗവർണർ റാം നായിക്കിനു പ്രമേയം അയച്ചു. മഥുര കലക്ടറേറ്റിനു മുൻപിൽ ഈ ആവശ്യമുന്നയിച്ചും സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് ആരോപിച്ചും പാർട്ടി പ്രവർത്തകർ പ്രതിഷേധം നടത്തി.

ജിം പരിശീലകനായ ജിതേന്ദ്ര യാദവ്, മോഹൻപുർ അഡുകി ഗ്രാമത്തിലെ എട്ടുവയസ്സുകാരനായ മാധവ്, സുമിത് ഗുർജാർ എന്നിവരെ ഏറ്റുമുട്ടലിലൂടെ വധിച്ചതു സ്ഥാനക്കയറ്റം ലഭിക്കാൻ യുപി പൊലീസ് ഉദ്യോഗസ്ഥർ ഏതറ്റം വരെയും പോകുമെന്ന സാഹചര്യമാണു കാണിക്കുന്നതെന്നാണ് എസ്പിയുടെ വാദം.