പതിനാലാം വയസ്സിൽ രാഷ്ട്രീയത്തിലെത്തി, പ്രസംഗങ്ങളിലൂടെ പേരെടുത്ത്, പിന്നീടു ഡിഎംകെയുടെ ജീവനാഡിയായി മാറിയ കരുണാനിധി നിയമസഭയിലേക്കു ജയിച്ചതു തുടർച്ചയായി 12 വട്ടം. 1957ൽ തിരുച്ചിറപ്പള്ളിയിലെ കുഴിത്തല മണ്ഡലത്തിൽ നിന്ന് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുമ്പോൾ ജയലളിത നാലാം ക്ലാസിലെത്തിയതേയുള്ളൂ. പാർട്ടി പരാജയപ്പെട്ടപ്പോഴും കരുണാനിധി ജയിച്ചുകൊണ്ടേയിരുന്നു; അഞ്ചുതവണ മുഖ്യമന്ത്രിയായി.
∙കരുണാനിധിയുടെ നിയമസഭാ തിരഞ്ഞെടുപ്പു വിജയങ്ങൾ (13)
1957 – കൂലിത്തല
1962 – തഞ്ചാവൂർ
1967 – സെയ്ദാപേട്ട്
1971 – സെയ്ദാപേട്ട്
1977 – അണ്ണാ നഗർ
1980 – അണ്ണാനഗർ
1989 - ഹാർബർ
1991- ഹാർബർ
1996 ചെപ്പോക്ക്
2001- ചെപ്പോക്ക്
2006- ചെപ്പോക്ക്
2011- തിരുവാരൂർ
2016- തിരുവാരൂർ
∙ 1984- നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചില്ല.
∙ എംഎൽഎ സ്ഥാനം രാജിവച്ചതു രണ്ടുതവണ
1983 ( ശ്രീലങ്കൻ തമിഴ് പ്രശ്നം)
1991 ( ഡിഎംകെയിൽ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു കരുണാനിധി മാത്രം)
രാഷ്ട്രീയ ചരിത്രം- ചുരുക്കത്തിൽ
14- ാം വയസ്സിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി
33- ാം വയസ്സിൽ ആദ്യമായി നിയമസഭാംഗം
1961-ൽ ഡിഎംകെ ട്രഷറർ
1962-ൽ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ്
1967-ൽ അണ്ണാ ദുരൈ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രി
1969-ൽ അണ്ണാദുരൈയുടെ മരണ ശേഷം മുഖ്യമന്ത്രി
∙ മുഖ്യമന്ത്രിയായ വർഷങ്ങൾ (5 തവണ) – 1969, 1971, 1989, 1996, 2006