യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്നു: നാലുപ്രതികൾ പുതുച്ചേരിയിൽ പിടിയിൽ

പ്രതീകാത്മക ചിത്രം

കൊല്ലം∙ മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ നാലുപേർ പുതുച്ചേരിയിൽ പിടിയിൽ. പുതുച്ചേരിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. പ്രതികളെ പുലർച്ചെ കൊല്ലത്തെത്തിച്ചു. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.

പേരൂർ അയ്യർമുക്ക് പ്രോമിസ് ലാൻഡിൽ രഞ്ജിത് ജോൺസണിനെ കൊലപ്പെടുത്തിയ കേസിലാണ് മുഖ്യപ്രതി മനോജ്, നെടുങ്ങോലം സ്വദേശി  ഉണ്ണി, കുക്കു എന്നിവരും ഉണ്ണിയുമായി ബന്ധമുള്ള മയ്യനാട് സ്വദേശിനി മിനിയും  പിടിയിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിരിച്ച വലയിൽ പ്രതികൾ കുടുങ്ങിയത്.