അധ്യക്ഷൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പ്രചാരണത്തിനു പിന്നിൽ ഗൂഢലക്ഷ്യം: എം.ടി.രമേശ്

എം.ടി.രമേശ്

കോഴിക്കോട്∙ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞതിലെല്ലാം ഉറച്ചു നിൽക്കുന്നുവെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. അഭിഭാഷകൻ എന്ന നിലയിൽ തന്ത്രി നിയമോപദേശം തേടുകയാണു ചെയ്തത്. യുവമോർച്ചയുടെ ഫെയ്സ്ബുക് ലൈവിലടക്കം ആ പ്രസംഗം പോയിരുന്നു. ഇതിന്റെ ഒരുഭാഗം മാത്രമെടുത്തു പ്രചരിപ്പിക്കുന്നതിനു പിന്നിൽ ഗൂഢലക്ഷ്യമെന്നും രമേശ് ആരോപിച്ചു.

ശബരിമല സമരം ആസൂത്രിതമെന്നു ബിജെപി അധ്യക്ഷന്‍ പറയുന്ന വിഡിയോയാണു വെളിച്ചത്തായത്. നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണ്. കോടതിയലക്ഷ്യമാകില്ലെന്നു തന്ത്രിക്ക് ഉറപ്പുനല്‍കി. ശബരിമലയില്‍ ബിജെപി ഒരു അജണ്ട മുന്നോട്ടുവച്ചു. അതു കമ്യൂണിസ്റ്റുകാരും പിന്തുടരുകയായിരുന്നു. ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു. നമ്മുടെ അജണ്ടയില്‍ എതിരാളികള്‍ ഓരോരുത്തരായി വീണു– കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തിൽ ശ്രീധരന്‍ പിള്ള പറഞ്ഞു.