തൃശൂർ സ്വദേശിനിയെ തടഞ്ഞ സംഭവം: രണ്ട് പേർ അറസ്റ്റിൽ

ലളിതാ രവി ശബരിമലയിൽ പ്രാർഥിക്കുന്നു

ശബരിമല∙ ചിത്തിര ആട്ടത്തിരുനാളിനു പേരക്കുട്ടിക്കു ചോറു കൊടുക്കാൻ ശബരിമലയില്‍ എത്തിയ തൃശൂർ സ്വദേശിനി ലളിതാ രവിയെ തടഞ്ഞ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി വവ്വാക്കാവ് കോട്ടയിൽ താഴേതിൽ മഹേഷ് (24), കൃഷ്ണപ്രസാദ് (24) എന്നിവരാണു പിടിയിലായത്.

അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ, പ്രദീഷ് വിശ്വനാഥ് എന്നിവർ ഉൾപ്പെടെ 44 പേരുടെ പേരിൽ 17 വകുപ്പ് പ്രകാരം തിരുവല്ല ആർഡിഒ കോടതിയിലും പൊലീസ് കേസ് ഫയൽ ചെയ്തു. തീർഥാടന കാലത്ത് ഇവർ ശബരിമലയിൽ എത്താതിരിക്കാനുള്ള മുൻകരുതലായിട്ടാണിത്. സംഭവത്തിൽ 200 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതിഷേധത്തിനിടെ മാധ്യമ പ്രവർത്തകർക്കുൾപ്പെടെ പരുക്കേറ്റിരുന്നു. ലളിതയ്ക്കൊപ്പം എത്തിയ മൃദുൽ എന്ന യുവാവിനും പ്രതിഷേധത്തിനിടെ മർദനമേറ്റെന്ന് പരാതി ഉയർന്നു.