ചൈനയിലെ ബീച്ചുകളിൽ ഉല്ലസിക്കുന്ന സുന്ദരിമാരെ കണ്ടു ചിലപ്പോഴൊന്നു ഞെട്ടിയാലും അത്ഭുതപ്പെടാനില്ല. കാര്യം സുന്ദരിമാരാണെങ്കിലും മുഖത്തേക്കു ഒറ്റത്തവണയേ നോക്കൂ. അതിനു കാരണം വേറൊന്നുമല്ല, കക്ഷികളുടെ മുഖത്തുള്ള ഫേസ്ക്കിനിയാണ്. ബിക്കിനിയെന്നൊക്കെ കേട്ടിട്ടുണ്ട്. എന്താണീ ഫേസ്ക്കിനിയെന്ന് പലരും ചിന്തിക്കുന്നുണ്ടാവും. പേരുപൊലെ തന്നെ മുഖത്തിനുള്ള മാസ്കിനെയാണ് ഫേസ്ക്കിനി എന്നു പറയുന്നത്. ചൈനീസ് പെൺകൊടികൾക്ക് ഫേസ്ക്കിനിയില്ലാതെ ഒരു ജീവിതമില്ലെന്നു തന്നെ പറയാം. ബീച്ചിൽ നീന്തിത്തുടിച്ച് നിറം കളയാനൊന്നും ഇവർ തയ്യാറല്ല. സൂര്യപ്രകാശത്തിൽ നിന്നു മുഖചർമ്മത്തെ സംരക്ഷിക്കാനാണ് ഇൗ ഫേസ്ക്കിനി പ്രയോഗം.
2004ൽ പുറത്തു വന്ന ഫേസ്ക്കിനി സുന്ദരിമാർക്കിടയിൽ ദ്രുതഗതിയിലാണ് വളർന്നത്. കഴിഞ്ഞ വർഷം മാത്രം 30,000 ഫേസ്ക്കിനികളാണ് വിറ്റഴിച്ചതെന്ന് ഫേസ്ക്കിനിയുടെ സ്ഥാപക കൂടിയായ സാങ് ഷിഫാൻ പറഞ്ഞു. തുടക്കത്തിൽ പല ഫേസ്ക്കിനികളും പേടിപ്പിക്കും വിധത്തിലുള്ളവ ആയിരുന്നെങ്കിലും പിന്നീട് നിറങ്ങളും പെയിന്റിങ് ഡിസൈനുകളും ഉൾപ്പെടുത്തി മനോഹരമായ ഫേസ്ക്കിനികൾ പുറത്തിറക്കുകയായിരുന്നുവെന്നും ഷാങ് പറഞ്ഞു. ഉപയോക്താക്കളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിനൊപ്പം ചൈനീസ് പാരമ്പര്യം നിലനിർത്തുന്ന ഫേസ്ക്കിനികൾ നിർമ്മിക്കുക കൂടിയാണ് തന്റെ ലക്ഷ്യമെന്നും ഷാങ് കൂട്ടിച്ചേർക്കുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.