Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരിനു പിന്നിലെ കഥ പറഞ്ഞ് മുത്തുമണി

muthumani-01 ഫൊട്ടോ: ശ്യാം ബാബു.

മുത്തുമണി എന്ന പേരു കേട്ടാൽ ആദ്യം മനസ്സിലേക്കെത്തുക മുത്തു പൊഴിയുന്ന പോലുള്ള ചിരിയും കുറുമ്പു നോട്ടവുമാണ്. നെറ്റിയിലേക്ക് വീണുകിടക്കുന്ന ചുരുളൻ മുടികൾക്കിടയിലൂടെ നീണ്ടെത്തുന്ന നോട്ടത്തിൽ അൽപം കുശുമ്പുമുണ്ടോ എന്നു സംശയം. പക്ഷേ, ആ ഇമേജ് അങ്ങ് മാറ്റിയെഴുതി ഈ മിടുക്കി. ‘അങ്കിൾ’ കണ്ടവർ കയ്യടിയോടെ തിയറ്റർ വിട്ടത് ഈ ‘മുത്തി’ന്റെ അപാര ക്ലൈമാക്സ് പെർഫോമൻസ് കണ്ടാണ്. 

‘‘അവസാന നിമിഷത്തിലാണ് ‘അങ്കിളി’ലെ ഈ വേഷത്തിലേക്ക് വന്നത്. അവിചാരിതമായി എത്തിപ്പെട്ട് ഇത്ര നല്ല റിവ്യൂ കിട്ടുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്.’’ നാടകവും സിനിമയും പഠിത്തവും നിറഞ്ഞ ജീവിതത്തിന്റെ ചിരിയും സന്തോഷവും മുത്തുമണി പറയുന്നു. 

ഇമേജ് ബ്രേക്ക് ചെയ്ത സുഖമുണ്ടോ ?

അൽപം കുറുമ്പും അസൂയയും ഒക്കെയുള്ള റോളുകളാണ് ചെയ്തിരുന്നതെങ്കിലും അവരൊക്കെ തന്റേടികളുമായിരുന്നു. അഭിപ്രായവും ഇഷ്ടവും തുറന്നുപറയാൻ മടിക്കാത്തവർ. സ്വന്തമായി അഭിപ്രായമുള്ള, ഒരു വീട്ടമ്മയാണ് ‘അങ്കിളി’ലെ ലക്ഷ്മി. പക്ഷേ, എനിക്കുവേണ്ടി വച്ചിരുന്നത് മറ്റൊരു കഥാപാത്രമാണ് എന്നതാ രസമുള്ള കാര്യം. ഈ വേഷം ചെയ്യാനിരുന്നയാൾക്ക് പെട്ടെന്നു വരാൻ പറ്റാതായി. അങ്ങനെയാണ് ദീപാവലി ആഘോഷിക്കാൻ റാന്നിയിലെ അമ്മവീട്ടിലേക്ക് പോയ എ ന്നെ ജോയ് മാത്യു ഏട്ടൻ വിളിച്ചത്. ‘റോൾ മാറി, അടുത്ത ദിവസം തന്നെ ജോയിൻ ചെയ്യണം’ എന്നു മാത്രം പറഞ്ഞു. 

ഷൂട്ടിങ്ങിനു വന്ന് ഡയലോഗ് കയ്യിയിൽ കിട്ടിയപ്പോഴാ ക്ലൈമാക്സ് മനസ്സിലായത്. ഒട്ടും റിലേറ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ്, ഭാഷ, പ്രായം ഒക്കെ. തീരെ കോൺഫിഡൻസില്ലെന്ന് പറഞ്ഞപ്പോൾ ജോയ് ഏട്ടൻ പറഞ്ഞു, ‘നിനക്ക് ഇല്ലെന്നേയുള്ളൂ, എനിക്ക് നല്ല കോൺഫിഡൻസുണ്ട്.’ 

ടീനേജുകാരി മകളുടെ അമ്മ; ആ ടെൻഷൻ എങ്ങനെ അറിയാം ?

സിനിമയിൽ കണ്ടതൊക്കെ എന്റെ ടെൻഷൻ തന്നെയാണ്. മമ്മൂക്കയുടെ ഷെഡ്യൂളിലെ അവസാന ദിവസമായതിനാൽ ഞാൻ നേരേ ചെന്നുകയറിയത് ക്ലൈമാക്സിലേക്കാണ്. എപ്പോഴും ഔട്ട്ഡോർ ഷൂട്ട് ടെൻഷനാണ്. ക്ലൈമാക്സ് സീനിൽ ക്രൂവിനെ കൂടാതെ കുറെ നാട്ടുകാരുണ്ട്. അത്യാവശ്യം നീളമുള്ള ഡയലോഗുകളും. ആദ്യ ദിവസത്തിന്റെ ടെൻ ഷനിൽ നിൽക്കുമ്പോഴാണ് ‘സ്റ്റെഡി ക്യാം വച്ച് ഫുൾ ഷോ ട്ട് പോകാം’ എന്ന് അഴകപ്പൻ സാർ പറഞ്ഞത്. ‘ഡയലോഗിൽ ഇല്ലാത്തത് എന്തെങ്കിലും പറഞ്ഞാലും കുഴപ്പമില്ല, സീനിന്റെ മൂഡ് നിലനിർത്തിയാൽ മതി’ എന്നു ജോയ് ഏട്ടൻ ധൈര്യം തന്നു. നടന്നതിനിടയിൽ ചെരുപ്പ് സ്ലിപ് ആകുന്നതും നിന്നിട്ട് വീണ്ടുമിട്ട് നടക്കുന്നതുമെല്ലാം സംഭവിച്ചതു തന്നെയാണ്. കോഴിക്കോടു ഭാഷ അത്ര വഴങ്ങാതിരുന്നപ്പോൾ ഉള്ള്യേരിക്കാരനായ സംവിധായകൻ ഗിരീഷ് ദാമോദറാണ് സഹായിച്ചത്.  

കാർത്തിക ഒറ്റയ്ക്കാ ഷൂട്ടിങ്ങിനു വന്നത്. ഞാൻ ചെല്ലുമ്പോൾ അവൾക്ക് പനി പിടിച്ച് കണ്ണൊന്നും തുറക്കാൻ വയ്യ. അവളെ കെയർ ചെയ്യുമ്പോൾ അമ്മ ഫീൽ കുറച്ചൊക്കെ വന്നു. ക്ലൈമാക്സ് കഴിഞ്ഞപ്പോഴാണ് റിലാക്സേഷനായത്. വലിയ സന്തോഷം അതായിരുന്നില്ല. സിനിമയുടെ പ്രമോഷനിടെയാണ് ജോയ് ഏട്ടൻ ആ രഹസ്യം വെളിപ്പെടുത്തിയത്. കാസ്റ്റ് ചെയ്തിരുന്ന ആൾക്ക് വരാൻ പറ്റാതായപ്പോൾ ടെൻഷനടിച്ചവരോട് എന്റെ പേര് സജസ്റ്റ് ചെയ്തത് മമ്മൂക്കയാണ്. അതുകൊണ്ട് ഈ സന്തോഷത്തിന് ഇരട്ടി മധുരം.

രണ്ടു സൂപ്പർ സ്റ്റാർസിനൊപ്പവും തിളങ്ങി ?

ഇത്ര നന്നായി അഭിനയിക്കുകയും പെരുമാറുകയും ചെയ്യുന്നതിനിടയിലും ഇവർ അപ്ഡേറ്റായി ഇരിക്കുന്നത് കണ്ട് നമ്മൾ അദ്ഭുതപ്പെടും. എക്സാമോ മറ്റോ വന്നാൽ ആ ആഴ്ച പത്രം പോലും വായിക്കാൻ മടിക്കുന്നയാളാ ഞാൻ. പക്ഷേ, ഇവർക്ക് പഴയതും പുതിയതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാം. ‘കർണഭാരം’ നാടകം ചെയ്ത ഉടനെയാണ് ലാലേട്ടൻ ‘രസതന്ത്ര’ത്തിലേക്കു വന്നത്. എനിക്ക് നാടകത്തിന്റെ പശ്ചാത്തലമുണ്ടെന്നു അറിഞ്ഞതോടെ സംസാരം അതിനെക്കുറിച്ചായി. മമ്മൂക്ക എപ്പോൾ കണ്ടാലും പുതിയതായി വന്ന നിയമങ്ങളെ കുറിച്ചൊക്കെ സംസാരിക്കും.  

എനിക്കു വേണ്ടി ഡബ്ബ് ചെയ്തവർ ശ്വാസം മുട്ടി മരിച്ചു എന്ന് എല്ലാവരും കളിയാക്കിയിരുന്നു. നല്ല സ്പീഡിലാണ് ഞാൻ സംസാരിക്കാറ്, വാക്കുകൾ കട്ട് ചെയ്യുന്നത് അസ്ഥാനത്തുമാകും. ‘കടൽ കടന്നൊരു മാത്തുക്കുട്ടി’ക്കു വേണ്ടി ഡ ബ്ബ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ഡയലോഗ് എവിടെ കട്ട് ചെയ്യാം, എവിടെ ബ്രീത്ത് എടുക്കാം എന്നൊക്കെ പറഞ്ഞുതന്നത് മമ്മൂക്കയാണ്.  

സിനിമയിലേക്ക് നേരിട്ട് എൻട്രിയായിരുന്നോ ?

അച്ഛൻ സോമസുന്ദരനും അമ്മ ഷേർളിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രണ്ടുപേരും അധ്യാപകരാ, സംഗീതനാടക അക്കാദമി അവാർഡ് ജേതാക്കളും. എന്റെയും ചേച്ചിയുടെയും കുട്ടിക്കാലത്ത് പാർക്കിലും മറ്റും പോകുന്ന അതേ താൽപര്യത്തോടെ ഡാൻസും നാടകവും ഗാനമേളയും തിയറ്റർ ഫെസ്റ്റിവലുകളും കാണാനാണ് അവർ കൊണ്ടുപോയത്. അങ്ങനെ കലയുടെ ലോകത്തേക്കു ഞങ്ങളെത്തി. ചേച്ചിയുടെ ഇഷ്ടമേഖല ഡാൻസ് ആയിരുന്നു, എന്റേത് നാടകവും. 

നാടകം അവതരിപ്പിക്കാൻ ‘ലോകധർമി’ ടീമിനൊപ്പം ഗ്രീസിൽ പോയിട്ടുണ്ട്, അതും അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യമാ. നാടകം സെറ്റാക്കി ഇരിക്കുന്ന സമയത്ത് ഫെസ്റ്റിവൽ ഏഴു മാസത്തോളം വൈകി. ഒന്നുരണ്ട് ആർട്ടിസ്റ്റുകൾ മാറിപ്പോയതോടെ എന്നെ അഭിനയിപ്പിക്കാമോ എന്ന് ചന്ദ്രദത്തൻ സാർ അച്ഛനോടു ചോദിച്ചു. അന്നു ഞാൻ പതിനൊന്നാം ക്ലാസിൽ പഠിക്കുകയാണ്. നാൽപതുകളിലെത്തി നിൽക്കുന്ന, രണ്ടു കുട്ടികളുടെ അമ്മവേഷം നാടകത്തിൽ ഞാനഭിനയിച്ചു. ‘മീഡിയ’ എന്ന നാടകവുമായി ഗ്രീസിലെത്തിയ ഞങ്ങൾ ഞെട്ടി. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തിയറ്റർ ഫെസ്റ്റിവലിന്റെ വലിയ ഫ്ലെക്സുകളും ആർച്ചുക ളും. ഫ്ലെക്സ് ബോർഡൊന്നും അന്നു നാട്ടിൽ വന്നിട്ടേയില്ല.  

മുത്തുമണി എന്ന പേരു വന്നത് ഇങ്ങനെ