Download Manorama Online App
മുറിവുകളിൽ പച്ചമരുന്നുകൾ തേച്ച് അത് ചികിത്സിക്കുന്നത് മനുഷ്യർക്ക് അത്ര അസാധാരണ കാര്യമല്ല. ഇന്തൊനീഷ്യയിലെ സുമാത്രയിലുള്ള ഗുനുങ് ദേശീയോദ്യാനത്തിൽ പച്ചമരുന്ന് പ്രയോഗം നടത്തിയിരിക്കുന്നത് ഒരു ഒറാങ്ഉട്ടാനാണ്. റാക്കൂസ് എന്ന ഈ ഒറാങ്ഊട്ടാൻ മുഖത്തു പറ്റിയ ഒരു മുറിവുണക്കാനായി പച്ചമരുന്ന് കണ്ടെത്തുകയും അതു
രണ്ടു തലച്ചോറുള്ള ജീവികളെന്നായിരുന്നു സെറാപോഡുകളെ ശാസ്ത്രജ്ഞർ വിചാരിച്ചിരുന്നത്. 10 കോടി വർഷം മുൻപ് ജീവിച്ച സോറോപോഡ് ദിനോസറുകളാണ്. വലിയ ജീവികളാണെങ്കിലും ചെറിയ തലച്ചോറുകളായിരുന്നു ഇവയ്ക്ക്. നീളമുള്ള വാലിന്റെ അറ്റത്തും തലച്ചോർ പോലെയുള്ള ഒരു ഘടനയുണ്ടായിരുന്നു. ഇതാണ് ഇവയ്ക്ക് രണ്ട് തലച്ചോറുണ്ടെന്ന
രാത്രി വെളിയിലിറങ്ങി ആകാശം നോക്കാറുണ്ടോ കൂട്ടുകാർ. ഭാഗ്യമുണ്ടെങ്കിൽ നമുക്ക് ധാരാളം നക്ഷത്രങ്ങളെ കാണാനൊക്കും. മിന്നിത്തിളങ്ങുന്ന അനേകം നക്ഷത്രങ്ങൾ. പ്രപഞ്ചത്തിലെ ഊർജ കേന്ദ്രങ്ങൾ. പ്രപഞ്ചത്തിൽ അനേകം കോടി നക്ഷത്രങ്ങളുണ്ട്. നക്ഷത്രങ്ങൾ ചേർന്ന താരസമൂഹങ്ങളും നക്ഷത്രസമുദ്രമെന്നു വിളിക്കാവുന്ന
ലോകത്തിലെ ആദ്യ തീതുപ്പും നായ. പേടിക്കേണ്ട ഒരു റോബട്ടാണ് സംഭവം. യുഎസിലെ ഒഹായോയിലുള്ള ഒരു കമ്പനിയാണ് തെർമൊനേറർ എന്നു പേരുള്ള റോബട്ടിനെ വിപണിയിലിറക്കിയത്. 9420 യുഎസ് ഡോളറാണ് വില (ഏകദേശം എട്ടുലക്ഷം രൂപയോളം മൂല്യം). പൊതുജനങ്ങൾക്ക് ഈ നായയെ വാങ്ങിക്കാൻ അനുമതിയുണ്ട്. ഫ്ലെയിംത്രോവർ എന്ന ഒരു ഉപകരണമാണ്
ഇന്ന് സമുദ്രലോകത്തിലെ ഏറ്റവും പ്രതാപികളായ ജീവികളാണ് തിമിംഗലങ്ങൾ. ലോകത്തെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം മുതൽ ഡോൾഫിനുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഈ തിമിംഗലങ്ങളുടെയെല്ലാം ഉദ്ഭവം ആദിമ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 5 കോടി വർഷം മുൻപ് ജീവിച്ചിരുന്ന മാൻ വർഗത്തിൽ പെട്ട ഇൻഡോഹ്യുസ് എന്ന ജീവിയിൽനിന്നാണ്.
1959ലെ കാക്കറെക്കോ സംഭവം കേട്ടിട്ടുണ്ടോ?. ബ്രസീൽ തലസ്ഥാനം സാവോ പോളോയിൽ മേയർ തിരഞ്ഞെടുപ്പ്. 540 സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു. എന്നാൽ ഒറ്റെയൊരാളെയും ഇഷ്ടപ്പെടാതിരുന്ന കുറേ വിദ്യാർഥികൾ ചേർന്ന് ഒരു പണിയൊപ്പിച്ചു. സാവോ പോളോ മൃഗശാലയിലെ കാക്കറെക്കോ എന്ന കാണ്ടാമൃഗത്തെ സ്ഥാനാർഥിയായി നിയമിച്ചു.
യുഎസും സോവിയറ്റ് യൂണിയനും കടുകിടെ വിട്ടുവീഴ്ചയില്ലാത്ത മൽസരിച്ച ശീതയുദ്ധകാലത്തെ നാസയുടെ ദൗത്യമാണ് സർവേയർ 2. ശീതയുദ്ധത്തിന്റെ തീവ്രത അന്നു ബഹിരാകാശ രംഗത്തും പ്രകടമായിരുന്നു. അന്യോന്യം തോൽപിക്കാനായി യുഎസിന്റെ നാസയും സോവിയറ്റ് യൂണിയന്റെ എസ്എസ്പിയും തമ്മിൽ ജീവന്മരണപോരാട്ടം നടന്നു. 1966 ഫെബ്രുവരിയിൽ
സൂപ്പർമാനെ ഇഷ്ടമല്ലാത്തവർ ഉണ്ടോ. ക്രിപ്റ്റോൺ എന്ന ഗ്രഹത്തിൽ നിന്നു ഭൂമിയിൽ വന്ന അദ്ഭുതശക്തികളുള്ള വ്യക്തി. എല്ലാ നന്മകളെയും ധാർമികതയുടെയും വിളനിലം. എത്രയോ തലമുറകളിലുള്ള ആളുകളുടെ പ്രിയ സൂപ്പർഹീറോ ആയിരുന്നു സൂപ്പർമാൻ, ഇന്നും അങ്ങനെ തന്നെ. എന്നാൽ ബ്രസീലിൽ ചെന്നാൽ സൂപ്പർമാനായി ജീവിക്കുന്ന ഒരാളെ
നെസിയെ കണ്ടെത്താൻ സഹായിക്കാമോ?-അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് സ്കോട്ലൻഡിലെ ഒരു തദ്ദേശീയ തിരച്ചിൽ ഗ്രൂപ്പാണ്. അൽപം വ്യത്യസ്തരാണ് ഈ തിരച്ചിലുകാർ. ഇവർ തിരയുന്നത് ലോകത്ത് ഇതുവരെ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത ഒരു ജീവിയെയാണ്. നൂറ്റാണ്ടായി ഇതിനായി തിരച്ചിൽ നടക്കുന്നു.
നമ്മുടെ താരാപഥമായ ആകാശഗംഗയിൽ (ക്ഷീരപഥം) സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ തമോഗർത്തം (ബ്ലാക്ഹോൾ) തിരിച്ചറിഞ്ഞു. ഗയ-ബിഎച്ച്3 എന്നു പേരുള്ള ഇത് സൂര്യനെക്കാൾ 33 മടങ്ങ് പിണ്ഡമുള്ളതാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സഹകരണത്തോടെ യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ, പാരിസ് സയൻസ് ആൻഡ് ലെറ്റേഴ്സ് ഉൾപ്പെടെ ഉള്ള ലാബുകളിലെ
122 വർഷങ്ങളാണ് കടന്നുപോയത്. 1912 ഏപ്രിൽ 15ന് ആണ് ടൈറ്റാനിക് കടലിൽ മുങ്ങിയത് .ബ്രിട്ടനിലെ സതാംപ്ടണിൽ നിന്ന് യുഎസ് നഗരം ന്യൂയോർക്കിലേക്കു തന്റെ കന്നിയാത്രയ്ക്കു പുറപ്പെട്ടതായിരുന്നു ആ കപ്പൽ. വെറുമൊരു കപ്പലായിരുന്നില്ല അത്. ബ്രിട്ടനിലെ വമ്പൻ സമുദ്രഗതാഗത കമ്പനിയായ വൈറ്റ്സ്റ്റാർ ലൈനിന്റെ അഭിമാന
ഒരു പാറയുടെ മേൽ മറ്റൊരു വമ്പൻ പാറ വെറുതെ തൊട്ടതുപോലെ ഇരിക്കുന്നതു കണ്ടാൽ നമ്മൾ അമ്പരന്നുപോകും. ഇതുടനെ മറിഞ്ഞുവീഴുമെന്നു തോന്നാമെങ്കിലും ഈ പാറകൾ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി എന്നതാണു വസ്തുത. ഫിൻലൻഡിലെ റൂകോലാഹ്തി എന്ന സ്ഥലത്താണ് കുമ്മാക്കിവി എന്നറിയപ്പെടുന്ന ഈ പാറ. വിചിത്രമായ പാറ
റഷ്യയ്ക്ക് അത്യാധുനിക ബോംബുകൾ, മിസൈലുകൾ തുടങ്ങിയവയുടെ വലിയ ശേഖരമുണ്ട്. റഷ്യൻ ബോംബുകളിൽ ഏറ്റവും ശ്രദ്ധേയമാണ് ഫാദർ ഓഫ് ഓൾ ബോംബ് എന്നറിയപ്പെടുന്ന ഫോബ് ബോംബ്. ആണവേതര ബോംബുകളിൽ ഏറ്റവും കരുത്തുറ്റതും മാരകവും അതിവിനാശകാരിയുമാണ് ഇത്. 2007ലാണ് റഷ്യയിൽ ഈ ബോംബ് വികസിപ്പിക്കപ്പെട്ടത്. അതിനു ശേഷം റഷ്യ ചില
2021ൽ ഒരു സംഭവം നടന്നു. പഴയകാല ഓസ്ട്രോ ഹംഗറി പടക്കപ്പലായ എസ്എംഎസ് ബോദ്രോഗ് നവീകരണത്തിന് ശേഷം വീണ്ടും നീറ്റിൽ ഇറങ്ങി. സമ്പന്നമായ ഒരു യുദ്ധഭൂതകാലമുള്ള കപ്പൽ ആണ് ബോദ്രോഗ്. 1914 ജൂലൈ 28ന് സാവ, ഡാന്യൂബ് എന്നീ നദികളുടെ സംഗമസ്ഥാനത്ത് നിന്നു ബെൽഗ്രേഡിലെ സെർബിയൻ സൈനികകേന്ദ്രങ്ങൾക്കു നേരെ ആദ്യ വെടികൾ
രണ്ടാം ലോകയുദ്ധ കാലത്ത് ലോകത്തെ ഞെട്ടിച്ചു കൊണ്ട് യുഎസിന്റെ പേൾ ഹാർബർ ദ്വീപിലെ നാവികകേന്ദ്രത്തിൽ ജപ്പാൻ ആഞ്ഞടിച്ചു.യുഎസും ജപ്പാനും തമ്മിൽ ശത്രുത കനത്തിരുന്നു. ജപ്പാനെ അണുബോംബ് ഉപയോഗിച്ച് ആക്രമിക്കാൻ യുഎസ് തിരഞ്ഞെടുത്തത് 1945 ഓഗസ്റ്റ് 6 എന്ന തീയതിയാണ്. എന്നാൽ ഇതിനു മുൻപായി പസിഫിക് തീരത്തുള്ള ടിനിയൻ
ലോകത്തെ ഏറ്റവും പ്രശസ്തമായ ഗൂഢവാദങ്ങളിലൊന്നാണ് അനുനാകികളെക്കുറിച്ചുള്ളത്. സക്കറിയ സിച്ചിൻ എന്ന ഗൂഢവാദക്കാരുടെ ആചാര്യനാണ് ഈ സിദ്ധാന്തത്തിന്റെ പിന്നിൽ. നിബിരു എന്നൊരു ഗ്രഹത്തിൽ നിന്നു പേടകങ്ങളിലെത്തിയവരാണത്രേ അനുനാകികൾ. ആദിമകാല മെസപ്പൊട്ടേമിയയിൽ എത്തിയ ഇവർ മനുഷ്യരെ തങ്ങളുടെ അടിമകളാക്കി. ഇതിനു പിന്നിൽ
ഗ്രീസിലെ ഏറ്റവും വലിയ ഇതിഹാസ രചയിതാവാണ് ഹോമർ. ഗ്രീക്ക് രാഷ്ട്രങ്ങളും ട്രോയ് രാജ്യവും തമ്മിൽ നടന്ന മഹായുദ്ധത്തിന്റെ കഥ പറയുന്ന ഇതിഹാസമായ ഇലിയഡ് ഹോമറിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ്. ബ്രാഡ് പിറ്റ് അഭിനയിച്ച ട്രോയ് എന്ന സിനിമയിലൂടെ ഈ കഥ പലർക്കും പരിചിതവുമാണ്. എന്നാൽ ഇലിയഡിന്റെ തുടർച്ചയായ കൃതിയാണ്
പ്രാചീന കാലഘട്ടത്തിൽ ഉള്ളതായി പറയപ്പെടുകയും എന്നാൽ ഒരിക്കലും കണ്ടെത്തപ്പെടാതിരിക്കുകയും ചെയ്ത നഗരങ്ങളെ നഷ്ടനഗരങ്ങൾ അഥവാ ലോസ്റ്റ് സിറ്റീസ് എന്നു വിളിക്കുന്നു. ഇത്തരത്തിൽ 2400 വർഷങ്ങളായി ഏറ്റവും കൂടുതൽ തിരച്ചിൽ നടന്നിട്ടുള്ള ഒരു നഷ്ടനഗരമാണ് അറ്റ്ലാന്റിസ്. നൂറ്റാണ്ടുകൾക്കു ശേഷവും ദുരൂഹതയുടെ
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനും മഹാനുമായിരുന്ന പ്രസിഡന്റായിരുന്നു ഏബ്രഹാം ലിങ്കൺ. ലിങ്കണുമായി ബന്ധപ്പെട്ട് ഒരു സംഭവകഥയുണ്ട്. ലിങ്കൺ യുഎസ് പ്രസിഡന്റായി നിയമിതനായി കുറച്ചുനാളുകൾക്കുള്ളിൽ നടന്ന സംഭവമാണ് ഇത്. അക്കാലത്ത് തായ്ലൻഡിൽ രാജഭരണമാണ്. യുഎസുമായി അടുത്ത ബന്ധം കാംക്ഷിച്ചിരുന്ന
റോബിൻസൺ ക്രൂസോ എന്ന നോവൽ വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡാനിയേൽ ഡീഫോ എഴുതിയ ഈ നോവൽ കപ്പൽച്ചേതത്തിൽ ഒരു വിദൂരദ്വീപിൽ ഒറ്റപ്പെട്ടു പോകുന്ന റോബിൻസൺ ക്രൂസോയെന്ന നാവികന്റെ കഥ പറയുന്നു. ഇദ്ദേഹത്തിന്റെ പേരിൽ ഒരു ദ്വീപ് തെക്കൻ അമേരിക്കയ്ക്കു സമീപമുണ്ട്.
നമ്മൾക്കെല്ലാം എപ്പോഴെങ്കിലും ഏമ്പക്കം വരാറുണ്ട്. കുറച്ചുകഴിയുമ്പോൾ പോകുകയും ചെയ്യും. എന്നാൽ ഏമ്പക്കം വിടുന്ന ഒരു തമോഗർത്തത്തെ ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയത്രേ. ഭൂമിയിൽ നിന്ന് 80 കോടി പ്രകാശവർഷമകലെയാണ് ഇവയുള്ളത്. ഓരോ 8.5 ദിവസം കൂടുമ്പോഴും ഇത് ‘ഏമ്പക്കം’ വിടുമത്രേ (പ്രതീകാത്മകമായി പറഞ്ഞതാണ്). ഈ
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് എങ്ങനെയെങ്കിലും പരമാവധി വോട്ട് കിട്ടണമെന്നാണ് ആഗ്രഹം. എന്നാൽ പൗരാണിക ഗ്രീസിലെ ഏതൻസിൽ പണ്ടുകാലത്ത് നടന്ന ഒരു വിചിത്ര തിരഞ്ഞെടുപ്പിൽ ജനവിധി നേരിട്ടവർക്ക് ഇതായിരുന്നില്ല ആഗ്രഹം. എങ്ങനെയും കുറച്ചുവോട്ടു കിട്ടാനാകണം അവർ ആഗ്രഹിച്ചത്. കാരണം കൂടുതൽ വോട്ടു
ലോകചരിത്രം മംഗോളുകളില്ലാതെ പൂർത്തിയാവില്ല. മംഗോളിയയിലെ പുൽമേടുകളിൽ നിന്ന് ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒരു ശക്തിയായി മംഗോളുകൾ ചെങ്കിസ് ഖാന്റെ നേതൃത്വത്തിനു കീഴിൽ ഉയർന്നു. 1206ൽ ചെങ്കിസ് ഖാൻ സ്ഥാപിച്ച മംഗോൾ സാമ്രാജ്യം ഒന്നര നൂറ്റാണ്ടോളം നിലനിന്നു. എന്നാൽ വിചിത്രമായ ചില കാര്യങ്ങൾ ഇവർ
ആരുമറിഞ്ഞില്ല. ഈ മാർച്ചിലാണ് ലോക ടാറ്റൂ ദിനം.ഇത്തവണത്തേത് കടന്നുപോയി കേട്ടോ.മാർച്ച് 21ന് ആണ് എല്ലാവർഷവും ലോക ടാറ്റൂദിനം. ശരീരത്തിൽ പച്ചകുത്തുക അഥവാ ടാറ്റൂ ചെയ്യുക ഇന്നത്തെ ലോകത്ത് വളരെ സാധാരണമാണ്. പല നടൻമാരും മോഡലുകളും സാധാരണക്കാരുമൊക്കെ ഇന്ന് ടാറ്റൂ ചെയ്യുന്നുണ്ട്. ഭംഗിയും സ്റ്റൈലും കൂട്ടാനായാണു
ഒരു സുവർണചരിത്രം അവകാശപ്പെടുന്ന കപ്പലാണ് ക്വീൻ മേരി. 1936ൽ ബ്രിട്ടനിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലേക്കായിരുന്നു കപ്പലിന്റെ ആദ്യ യാത്ര. പിന്നീട് കുറേക്കാലം കടലിലെ ആഡംബരയാത്രാക്കപ്പലായി ക്വീൻമേരി വിലസി. വിൻസ്റ്റൻ ചർച്ചിലിനെപ്പോലെയുള്ള പ്രമുഖർ ഒരുകാലത്ത് ഇതിൽ യാത്ര ചെയ്തിരുന്നു. എന്നാൽ രണ്ടാം
ലോകത്തിലെ ഏറ്റവും വലിയ ബ്ലൂബെറി ഓസ്ട്രേലിയയിൽ വിളഞ്ഞു കേട്ടോ.. ഒരു ടേബിൾ ടെന്നിസ് ബോളിന്റെ വലുപ്പമുണ്ട് ഇതിന്. നാല് സെന്റിമീറ്റർ വീതിയും 20.4 ഗ്രാം ഭാരവും. സാധാരണ ബ്ലൂബെറികളെക്കാൾ പത്തുമടങ്ങുണ്ട് ഇത്. ഓസ്ട്രേലിയയിലെ കോസ്റ്റ ഗ്രൂപ്പ് എന്ന ഫാമാണ് ഈ ബ്ലൂബെറി വളർത്തിയെടുത്തത്. ലോകമെമ്പാടും പലവിധ
ഇന്നത്തെ കാലത്ത് നാം സൗരവാതങ്ങളെക്കുറിച്ച് സ്ഥിരം കേൾക്കാറുണ്ട്. സൂര്യന്റെ പ്രവർത്തനം ഏറെ കൂടിയിരിക്കുന്ന സോളർ മാക്സിമം എന്ന ഘട്ടം വന്നതായിരിക്കാം ഇതിനുള്ള കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സൗരവാതങ്ങളിൽ ഏറ്റവും തീക്ഷ്ണമായത് നടന്നത് 1582ൽ ആണ്. അന്നു
ബേക്കറികളിലും മറ്റും ബ്രെഡ് വാങ്ങാൻ പോകുമ്പോൾ നമ്മൾ അതു പാകപ്പെടുത്തിയ തീയതിയും, പരമാവധി ഉപയോഗിക്കാവുന്ന തീയതിയും നോക്കാറുണ്ട് അല്ലേ...? അങ്ങനെ നോക്കാത്തവർ നിർബന്ധമായും അതു നോക്കുക തന്നെ വേണം. അതെപ്പറ്റിയല്ല പറഞ്ഞുവരുന്നത്. തുർക്കിയിലെ കാറ്റൽഹോയുക് എന്ന പുരാതന നഗരമേഖലയിൽ നിന്ന് ഒരു ലോഫ് ബ്രെഡ്
കൂട്ടുകാരെ, നമ്മൾക്ക് ഏറ്റവും ആവശ്യമുള്ള സംഗതികളിലൊന്നാണ് റോഡ്. ഗതാഗതം ചെയ്യാൻ മാത്രമല്ല, സാധനങ്ങൾ ഒരിടത്തു നിന്നു മറ്റൊരു സ്ഥലത്തെത്തിക്കാനും റോഡുകൾ വലിയ സഹായം ചെയ്യുന്നു. മനുഷ്യസമൂഹത്തിന്റെ സുസ്ഥിതി തന്നെ റോഡുകളെ ആശ്രയിച്ചാണെന്നു കാണാം. തത്വത്തിൽ പറഞ്ഞാൽ പാൻ അമേരിക്കൻ ഹൈവേയാണ് ലോകത്തിലെ ഏറ്റവും
ഏഷ്യൻ രാജ്യമായ യെമൻ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. തുടരുന്ന ആഭ്യന്തരയുദ്ധവും മറ്റുമാണ് ഇതിനു കാരണം. എന്നാൽ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങൾ മാറ്റി നിർത്തിയാൽ ഭൂമി ഒട്ടേറെ അദ്ഭുതങ്ങൾ ഒരുക്കിവച്ചിരിക്കുന്ന സ്ഥലംകൂടിയാണ് യെമൻ. യെമന്റെ ഉടമസ്ഥതയിലുള്ള ദ്വീപാണ് സൊകോട്ര. ഇവിടത്തെ മരങ്ങളിൽ
കടൽച്ചുറ്റി സഞ്ചരിച്ച സഞ്ചാരികൾ സാഹസികരായിരുന്നെങ്കിലും ഒരു കാര്യം ഇവരെ നന്നായി പേടിപ്പിച്ചിരുന്നു. നരഭോജികളെക്കുറിച്ചുള്ള കഥകൾ. കപ്പലിലും മറ്റും ലോകസഞ്ചാരം നടത്തിയ നാവികർ അജ്ഞാത ദ്വീപുകളിലെ സഞ്ചാരികളെക്കുറിച്ചുള്ള കെട്ടുകഥകളെ ഭയപ്പെട്ടിരുന്നു. ആദിമ മനുഷ്യകാലഘട്ടത്തിലും നരഭോജികളുണ്ടായിരുന്നു.
ലോകത്ത് കരയിൽ ജീവിക്കുന്ന പല ജീവികൾക്കും വാലുകളുണ്ട്. മനുഷ്യരുടെ പ്രാചീന പൂർവികരായിരുന്ന ജീവികൾക്കും വാലുകളുണ്ടായിരുന്നു. എന്തുകൊണ്ടാണ് ആധുനിക മനുഷ്യർക്ക് വാലുകൾ നഷ്ടപ്പെട്ടത്?പത്തൊൻപതാം നൂറ്റാണ്ടിൽ ജൈവപരിണാമത്തെക്കുറിച്ച് ഗഹനമായി പഠിച്ച ചാൾസ് ഡാർവിന്റെ കാലം മുതൽ തന്നെ ഈ ചോദ്യം
ലോകത്ത് അന്യഗ്രഹജീവികൾ ഇതുവരെ എത്തിയതായി യാതൊരു തെളിവുമില്ല, യാതൊരു സ്ഥിരീകരണവുമില്ല. എങ്കിലും അന്യഗ്രഹജീവികളെക്കുറിച്ചുള്ള ചിന്തകൾക്കും കോലാഹലങ്ങൾക്കും യാതൊരു പഞ്ഞവുമില്ല. ശാസ്ത്ര, സാങ്കേതികവിദ്യയുടെ കരുത്തിൽ കുതിക്കുന്ന യുഎസ് പോലുള്ള രാജ്യങ്ങളിലെ ആളുകളാണ് ഏലിയൻ സംബന്ധിച്ചുള്ള ഗൂഢവാദങ്ങൾ ഏറെയും
ചെസ് രംഗത്തെ അതികായനാണ് ഗാരി കാസ്പറോവ്. ഗാരിയെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ഭീകരപ്പട്ടികയിൽപെടുത്തിയത് വലിയ ചർച്ചയായിരുന്നു. ഇന്ത്യയിൽ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ചതുരംഗത്തിൽനിന്നു വികസിക്കപ്പെട്ടുവന്ന കളിയാണ് ചെസ്. ബുദ്ധികൂർമതയുടെയും തീരുമാനങ്ങളെടുക്കാനുള്ള പാടവത്തിന്റെയുമൊക്കെ ഒരു
മനുഷ്യരല്ലാതെ അതീന്ദ്രിയ ശക്തികളുമായി സംവദിക്കാൻ കഴിവുള്ളയാളാണ് ലെമ്മിൻകെയ്ൻ. അദ്ദേഹം ഭൂമി വിട്ട് മറ്റ് അജ്ഞാത ലോകത്തേക്കു പോകുന്നു. അവിടെ പല സാഹസികതകൾ കാട്ടുന്നു.എന്നാൽ അവസാനം ലെമ്മിൻകെയ്ൻ കൊല്ലപ്പെടുകയാണ്. അദ്ദേഹത്തിന്റെ മാതാവ് വീണ്ടും ലെമ്മിൻകെയ്നെ ജീവിപ്പിക്കാൻ ശ്രമിക്കുന്നു. ഫിൻലൻഡിലെ
അടുത്തിടെ പുറത്തിറങ്ങിയൊരു മലയാളചിത്രത്തിൽ എറണാകുളം മഞ്ഞുമ്മൽ ഗ്രാമത്തിൽ നിന്നുള്ള യുവാക്കളിലൊരാൾ കൊടൈക്കനാലിലെ ഗുണക്കേവ്സിൽ കുടുങ്ങിയതും പിന്നീട് നടത്തിയ രക്ഷാപ്രവർത്തനവുമൊക്കെ വിഷയമാക്കിയിരുന്നു. മരണത്തോട് മുഖാമുഖം കണ്ട് അദ്ഭുതകരമായി രക്ഷപ്പെട്ട പല സംഭവങ്ങളും ലോകത്തു പലയിടത്തുമുണ്ടായിട്ടുണ്ട്.
ഒരു രാജ്യത്തെ തദ്ദേശീയമായ ജീവികളെ ലോകത്തിനു മുന്നിൽ കാട്ടാനും അതുവഴി രാജ്യത്തെ ജൈവസമ്പത്തിന്റെ സൂചനനൽകാനുമൊക്കെയാണ് ദേശീയ മൃഗം, ദേശീയ പക്ഷികൾ തുടങ്ങിയവയെ രാജ്യങ്ങൾ പ്രഖ്യാപിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ ദേശീയമൃഗം ഒകാപ്പിയെന്ന വിചിത്രമൃഗമാണ്. സീബ്രയോടും കഴുതയോടും സാമ്യം തോന്നുന്ന ജീവി.
ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം. ശമ്പളം എന്നാൽ അതാണ്. ദിവസ ശമ്പളം, മാസ ശമ്പളം, ഒരു കാലഘട്ടത്തിലേക്കുള്ള ശമ്പളം തുടങ്ങി വിവിധ രീതികളിൽ ശമ്പളമുണ്ട്. ശമ്പളത്തിന്റെ ഇംഗ്ലിഷ് വാക്ക് സാലറി എന്നാണെന്നു കൂട്ടുകാർക്കറിയാമല്ലോ. എങ്ങനെയാണ് ഈ വാക്ക് വന്നത്.ഉത്തരം കേട്ടോളൂ, ഉപ്പിൽ നിന്നാണ് സാലറി വന്നത്.
1708ൽ ഒരു സ്പാനിഷ് കപ്പൽ കരീബിയൻ തീരത്തു തകർന്നു. സ്വർണവും വെള്ളിയും മരതകങ്ങളുമൊക്കെ ഉൾപ്പെടെ ഏകദേശം 2000 കോടി രൂപയുടെ മൂല്യമുള്ള നിധി ഈ കപ്പൽചേതത്തിൽ ഉറങ്ങുന്നുണ്ടെന്നു കൊളംബിയൻ അധികൃതർ പറയയുന്നു. ഏകദേശം 3 നൂറ്റാണ്ടിനു മുൻപ് നടന്ന ഈ കപ്പൽചേതത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് കൊളംബിയ
ലിപ്സ്റ്റിക് ഇന്നു ലോകത്ത് സർവസാധാരണമായി ഉപയോഗിക്കപ്പെടുന്ന കോസ്മെറ്റിക് ഉൽപന്നമാണ്. നടികളും മോഡലുകളും തൊട്ടു സാധാരണക്കാർ വരെ ലിപ്സ്റ്റിക്കുകളുടെ ഉപയോക്താക്കളുമാണ്. എന്നാൽ ലിപ്സ്റ്റിക് സംബന്ധിച്ച് ശ്രദ്ധേയമായ ഒരു കണ്ടെത്തൽ ഏഷ്യൻ രാജ്യമായ ഇറാനിൽ 2001 ൽ നടന്നിരുന്നു. വെങ്കലയുഗം മുതൽ മനുഷ്യർ
സസ്യങ്ങൾ തിന്നു ജീവിക്കുന്ന സസ്യാഹാരികളായ ജീവികളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ, ജീവികളെ തിന്നു വളരുന്ന സസ്യങ്ങളെക്കുറിച്ചറിയുമോ? അങ്ങനെയുമുണ്ട് ഒരു സസ്യം. ഈ ഭീകര സസ്യത്തിന്റെ പേരാണ് വീനസ് ഫ്ളൈ ട്രാപ്പ്. പേര് ഉദ്ദേശിക്കുന്നത് പോലെ തന്നെ, പറന്നു നടക്കുന്ന ചെറു പ്രാണികളെ തന്നിലേക്ക് ആകർഷിച്ച
അമേരിക്കൻ വൻകരകളിൽ കാണപ്പെടുന്ന ആർമഡില്ലോ അഥവാ ഇത്തിൾപന്നിയെന്ന ജീവികൾ വളരെ പ്രശസ്തമാണ്. ഇക്കൂട്ടത്തിൽ ഇന്ന് 20 സ്പീഷീസിലധികം ജീവികളുണ്ട്. എന്നാൽ ഇവയിൽ ഒരെണ്ണം മറ്റുള്ളവയിൽ നിന്നു വേറിട്ടു നിൽക്കുന്ന ജീവികളാണ്. ഇവയുടെ പേരാണ് പിങ്ക് ഫെയറി ആർമഡില്ലോ. ആർമഡില്ലോകളുടെ വംശത്തിൽ ഏറ്റവും ചെറിയ ശരീരമുള്ള
നാട്ടുകാർ അൽപം ഭയത്തോടെ കാണുന്ന, ഒഴിഞ്ഞുകിടക്കുന്ന വീടുകളും മറ്റും പല രാജ്യങ്ങളിലുമുണ്ട്. ഇന്ത്യയിലുമുണ്ട് അത്തരം കെട്ടിടങ്ങൾ. ഷിംലയിലെ ചാർലെവില്ലി മാൻഷൻ, വടക്കൻ കൊൽക്കത്തയിലെ പുതുൽബാരി ഹൗസ് തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലമെന്നു
ശാസ്ത്രലോകത്തെ പിടിച്ചു കുലുക്കിയ വമ്പൻ തട്ടിപ്പുകളിലൊന്നായിരുന്നു പിൽറ്റ്ഡൗൺ മാൻ. പകുതി മനുഷ്യനും പകുതി ആൾക്കുരങ്ങും എന്ന മട്ടിൽ അവതരിപ്പിക്കപ്പെട്ട ഈ ഫോസിൽ തട്ടിപ്പാണെന്ന് 1953 ൽ തെളിഞ്ഞു. അമച്വർ ഭൗമശാസ്ത്രജ്ഞനും അഭിഭാഷകനുമായിരുന്ന ചാൾസ് ഡോസണായിരുന്നു തട്ടിപ്പിനു പിന്നിൽ. 1912 ൽ ലണ്ടൻ നാച്ചുറൽ
ശ്രദ്ധേയമായ ഒരു ഗവേഷണവുമായി വന്നിരിക്കുകയാണ് കാനഡയിലെ ഒന്റാറിയോയിലുള്ള ഒരു എട്ടാം ക്ലാസുകാരൻ. പ്രാചീന ശാസ്ത്രചരിത്രത്തിലെ വലിയ സമസ്യകളിലൊന്നായ ആർക്കിമിഡീസ് ഡെത്ത്റേ യാഥാർഥ്യമായിരുന്നോ എന്ന ഗവേഷണമാണ് ബ്രെൻഡൻ സെനർ എന്ന പന്ത്രണ്ടുകാരൻ നടത്തിയത്. ഒടുവിൽ ആർക്കിമിഡീസ് പ്രവചിച്ചത് സത്യമാണെന്ന് അവൻ
ഗ്രാഫീനെന്നു കൂട്ടുകാരിൽ പലരും കേട്ടിട്ടുണ്ടാകും. അടുത്തിടെ ബജറ്റിലൊക്കെ ഗ്രാഫീൻ അധിഷ്ഠിത പദ്ധതികൾ പ്രഖ്യാപിച്ചതു വാർത്തകളിൽ കേട്ടിരുന്നു. കാറുകളുടെ പെയിന്റ് സംരക്ഷിക്കാനായി ഗ്രാഫീൻ കോട്ടിങ് എന്ന വിദ്യയും ഇക്കാലത്ത് നല്ല പ്രചാരത്തിലുണ്ട്. ലോകത്തിലെ ആദ്യ ഗ്രാഫീൻ അധിഷ്ഠിത സെമിക്കണ്ടക്ടർ
ഇംഗ്ലണ്ടിൽ റോമൻ അധിവാസകാലത്തുള്ള ഒരു മുട്ടയിൽ ഒരുസംഘം ശാസ്ത്രജ്ഞർ ത്രീഡി സ്കാനിങ് രീതി ഉപയോഗിച്ച് പരിശോധന നടത്തി. അവരെ ഞെട്ടിച്ചുകൊണ്ട് ഒരുകാര്യം വെളിപ്പെട്ടു. ഒന്നരസഹസ്രാബ്ദങ്ങൾക്കുമേൽ പ്രായമുള്ള ആ മുട്ടയിൽ വെള്ളക്കരുവിന്റെയും മഞ്ഞക്കരുവിന്റെയും അവശേഷിപ്പുകൾ ഇന്നുമുണ്ടത്രേ. ഇംഗ്ലണ്ടിലെ
എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ച യുഎസിൽ ‘ദേശീയ അന്യഗ്രഹ സംസ്കാര’ ദിനമാണ്. എത്ര വിചിത്രമായ ദിനമല്ലേ. യുഎസിലെ ഏലിയൻ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിനമാണിത്.1947. മെക്സിക്കോയുമായി അതിർത്തി പങ്കിടുന്ന യുഎസ് സംസ്ഥാനമായ ന്യൂമെക്സിക്കോയിലെ റോസ്വെൽ പട്ടണത്തിനു സമീപം തകർന്നുവീണ ഒരു അജ്ഞാത
മനുഷ്യരുടെ ചരിത്രത്തിലുടനീളം വിവിധ തരത്തിലുള്ള ആഭരണങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മുത്തുകൾ കോർത്തുള്ള മാലകളും മറ്റും ഇക്കൂട്ടത്തിൽപെടും. മധ്യകാല ശിലായുഗം മുതൽക്കേ തന്നെ വിവിധ തരത്തിലുള്ള കല്ലുമാലകളും മറ്റും മനുഷ്യർ അണിഞ്ഞു വന്നിരുന്നു. ഇപ്പോൾ യുഎസിലെ വ്യോമിങ് സർവകലാശാലയിലെ ആർക്കിയോളജി പ്രഫസറായ
മനുഷ്യരുമായി പരിണാമദശയിൽ അടുത്തുനിൽക്കുന്ന മൃഗങ്ങളാണ് കുരങ്ങൻമാർ. കുരങ്ങൻമാരിലെ ഒരു വിഭാഗമാണു ബബൂണുകൾ. ഈ ബബൂണുകളിൽപെട്ട ജാക്ക് എന്ന ബബൂൺ വളരെ പ്രശസ്തനായിരുന്നു. റെയിൽവേ സിഗ്നലനുസരിച്ച് ട്രെയിനുകൾക്ക് ട്രാക്ക് മാറ്റിക്കൊടുക്കുക എന്ന ഉത്തരവാദിത്തമേറിയ ജോലി ജാക്ക് ഭംഗിയായി നിർവഹിച്ചു. പത്തൊൻപതാം
യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാഫിയാത്തലവനും കൊടുംക്രിമിനലുമായിരുന്നു അൽ കാപോണി. പണ്ട് കാലത്ത് അൽ കപോണി വീടുവച്ച് താമസിച്ചിരുന്ന മയാമിയിലെ വസ്തു യുഎസ് അധികൃതർ വിൽപനയ്ക്ക് വച്ചു. 200 കോടിയാണ് വിലയിട്ടിരിക്കുന്നത്. ഇറ്റലിക്കാരായ മാതാപിതാക്കളുടെ മകനായാണ് അൽഫോൺസ് കാപോണിയുടെ ജനനം. ജന്മനാ
ചിലെ എന്ന രാജ്യത്തെ പറ്റി കേട്ടിട്ടുണ്ടോ കൂട്ടുകാരെ.? ഫുട്ബോൾ കളിയിലെ വമ്പൻമാരായ അർജന്റീനയും ബ്രസീലുമൊക്കെ സ്ഥിതി ചെയ്യുന്ന തെക്കേ അമേരിക്ക ഭൂഖണ്ഡത്തിലാണ് ചിലെയും സ്ഥിതി ചെയ്യുന്നത്. നീണ്ട ഒരു മുളകുപോലെ തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗത്താണ് ചിലെ സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും
കേൾക്കുമ്പോൾ തന്നെ ഉള്ളിൽ അല്പം ഭീതി പടരുന്ന ഉരഗവർഗ്ഗമാണ് പാമ്പുകൾ. വിഷമുള്ളതും ഇല്ലാത്തതുമായി കരയിലും കടലിലുമായി ലക്ഷക്കണക്കിന് ഇനം പാമ്പുകളാണ് ലോകത്തുള്ളത്. ഇതിൽ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വിഷമില്ലാത്ത ഇത്തിരിക്കുഞ്ഞൻ നീർക്കോലികൾ മുതൽ ആമസോൺ കാടുകളെ അടക്കിവാഴുന്ന ഭീമന്മാരായ അനക്കോണ്ടകൾ വരെ
യുഎസും കാനഡയും ഉൾപ്പെടുന്ന വടക്കൻ അമേരിക്കയിൽ കാണപ്പെടുന്നതായി പറയുന്ന ബിഗ്ഫൂട്ട് എന്ന സാങ്കൽപിക ജീവികളെക്കുറിച്ച് പുതിയ പഠനവുമായി ശാസ്ത്രജ്ഞർ. ഇവ ഒരു പക്ഷേ അമേരിക്കയിൽ വ്യാപകമായി കാണപ്പെടുന്ന കരിങ്കരടികൾ (ബ്ലാക്ക് ബെയർ) ആകാമെന്നാണ് ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്ന സാധ്യത. ഉർസുസ് അമേരിക്കാനസ്
ഐസ്ലൻഡിൽ ഭൂചലനങ്ങളും ഇടയ്ക്കിടെയുള്ള അഗ്നിപർവതവിസ്ഫോടനങ്ങളും തുടരുകയാണ്. കഴിഞ്ഞിടെ ഈ നഗരത്തിനു സമീപം പൊട്ടിത്തെറിച്ച മൗണ്ട് ഫാഗ്രഡസ്ജാൽ എന്ന അഗ്നിപർവതം ലാവാപ്രവാഹം പുറപ്പെടുവിച്ചു. ഗ്രിൻഡാവിക് നഗരത്തെ ഒഴിപ്പിക്കണമെന്ന തീരുമാനം അതിനു മുൻപേ അധികൃതർ എടുത്തിരുന്നു. അഗ്നിപർവത സ്ഫോടനത്തിനു മുൻപ് തന്നെ
സിഐഎ...പലപ്പോഴും വാർത്തകളിൽ നിറയുന്ന ഒരു ചുരുക്കപ്പേര്. സെന്ട്രൽ ഇന്റലിജൻസ് ഏജൻസി എന്നാണു പൂർണരൂപം. റഷ്യക്കാരോട് റഷ്യൻ സർക്കാരിനെതിരെ അണിചേരാനും മറ്റും ആഹ്വാനം ചെയ്യുന്ന വിഡിയോ വീണ്ടും സിഐഎയിലേക്ക് ശ്രദ്ധ എത്തിച്ചു. ഒട്ടേറെ ദുരൂഹതകളുമായി ബന്ധപ്പെട്ട് എപ്പോഴും സിഐഎയുടെ പേര് ഉയർന്നുകേൾക്കാറുണ്ട്.
ഇന്ത്യ കാത്തിരിക്കുകയാണ്..സ്വന്തം നിലയിൽ ബഹിരാകാശത്തിലേക്ക് ഇന്ത്യക്കാരെ അയയ്ക്കാനുള്ള ദൗത്യത്തിനായി, ഗഗൻയാനായി. അടുത്ത വർഷം ഗഗൻയാൻ സംഭവിക്കുമെന്നാണു പ്രതീക്ഷ. എന്നാൽ മറ്റൊരു കൗതുകവും ഐഎസ്ആർഒയുടെ ഈ ദൗത്യത്തിലുണ്ട്. ഗഗൻയാനു മുന്നോടിയായി ഒരു വനിതാ റോബട്ടിനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നുണ്ട്. ഈ
നാസയുടെ ജൂണോ പേടകം എടുത്ത, വ്യാഴത്തിന്റെ ചന്ദ്രൻ ഇയോയുടെ ചിത്രം പുറത്തുവിട്ട് നാസ. ഇയോയുടെ 1500 കിലോമീറ്റർ സമീപത്തുള്ള മേഖലയിലേക്ക് പറക്കൽ നടത്തിയ ജൂണോ അവിടെവച്ചെടുത്ത ചിത്രമാണിത്. വ്യാഴത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ചന്ദ്രനാണ് ഇയോ. ഭൂമിയുടെ ചന്ദ്രനെക്കാൾ അൽപം വലുതാണ് ഇത്. വിഖ്യാത
തെറ്റുകൾ വളരെ കുറവുള്ളതും സ്വയം തിരുത്താൻ ശേഷിയുമുള്ള ക്വാണ്ടം കംപ്യൂട്ടർ 2026ൽ പുറത്തിറങ്ങും. 10,000 ക്യുബിറ്റ് കരുത്തുള്ള ഈ കംപ്യൂട്ടർ ക്വെറ എന്ന കമ്പനിയാണ് പുറത്തിറക്കുന്നത്. ക്വാണ്ടം കംപ്യൂട്ടർ ഗവേഷണത്തിൽ വലിയ സംഭാവനകൾ ഇതു നൽകുമെന്ന് കരുതപ്പെടുന്നു.അടുത്തകാലത്തായി ക്വാണ്ടം കംപ്യൂട്ടിങ് എന്ന
പാരിസിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ലിയനാർദോ ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ മൊണാലിസ ചിത്രത്തിനു നേരെ സൂപ്പ് കോരിയൊഴിച്ച് രണ്ടു സ്ത്രീകളുടെ പ്രതിഷേധം കഴിഞ്ഞിടെ ലോകമെമ്പാടും തരംഗം സൃഷ്ടിച്ചു. 2022 മേയിലും ഒരാൾ സ്ത്രീവേഷം കെട്ടി ഈ പെയിന്റിങ്ങിനു നേർക്ക് കേക്ക് വലിച്ചെറിഞ്ഞിരുന്നു. മൊണാലിസയുമായി
ലോകമെമ്പാടും സിനിമകളിലൂടെ പ്രശസ്തനാണ് കിങ് കോങ് എന്ന വമ്പൻ ഗൊറില്ല. കിങ് കോങ് ആദ്യമായി അഭ്രപാളികളിലെത്തിയിട്ട് എൺപതു വർഷം പിന്നിടാൻ പോകുകയാണ്. കിങ് കോങ് എന്ന ആശയം സൃഷ്ടിച്ചത് മെറിയൻ സി.കൂപ്പർ എന്ന അമേരിക്കക്കാരനാണ്. ഒരു സൈനികനായിരുന്ന മെറിയന്റെ ജീവിതം എന്നും ഉദ്വേഗനിമിഷങ്ങൾ നിറഞ്ഞതായിരുന്നു.
കീടങ്ങളെയും പ്രാണികളെയും തിന്നുന്ന സസ്യങ്ങളുണ്ട്. വീനസ് ഫ്ലൈ ട്രാപ്, പിച്ചർ പ്ലാന്റ് തുടങ്ങിയവയൊക്കെ ഉദാഹരണം. പിച്ചർ പ്ലാന്റിന്റെ ശ്രേണിയിൽ പെട്ട വലിയ ചെടിയായ നെപെന്തസ് രാജയ്ക്ക് എലികളെയും തവളകളെയുമൊക്കെ ദഹിപ്പിക്കാനാകും. വളർച്ചയ്ക്കാവശ്യമായ നൈട്രജൻ നേടുന്നതിനായാണ് ഈ സസ്യങ്ങൾ പ്രാണികളെ
കൂട്ടുകാരേ, കഴിഞ്ഞ ദിവസം ഒരു വിചിത്ര വാർത്ത നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. കീബോർഡിലോ കീപാഡിലോ ടൈപ്പ് ചെയ്യാതെ, ചിന്തിക്കുമ്പോൾത്തന്നെ അതിനനുസരിച്ച് പ്രവർത്തിക്കുന്ന കംപ്യൂട്ടർ, മൊബൈൽ സംവിധാനങ്ങൾ. മനസ്സിലെ വിചാരങ്ങളെ കംപ്യൂട്ടറിലേക്കെത്തിച്ച് അത് ഡീകോഡ് ചെയ്യാനുള്ള ശേഷി. സയൻസ് ഫിക്ഷൻ സിനിമകളിൽ
ചൊവ്വയിലെത്തിയ ചെറു ഹെലികോപ്റ്ററായ ഇൻജെന്യൂയിറ്റി (Ingenuity) പ്രവർത്തനം അവസാനിപ്പിച്ചതായി നാസ (NASA) അറിയിച്ചു. ചിറകുകൾക്ക് തകരാർ പറ്റിയതിനാലാണിത്. ഗിന്നി എന്നും വിളിപ്പേരുണ്ടായിരുന്ന ഇൻജെന്യുയിറ്റി ഇതുവരെ 72 പറക്കലുകൾ നടത്തി. മൊത്തം പറക്കൽ സമയം 2 മണിക്കൂറും എട്ടു മിനിറ്റുമാണ്. ഇതുവരെ ആകെ 17.2
ഹൈ ബ്രസീലെന്നു കേട്ടിട്ടുണ്ടോ? ഫുട്ബോളിൻറെ പറുദീസയായ ബ്രസീലുമായി ഒരു ബന്ധവുമില്ല ഹൈ ബ്രസീലിന്. ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ അയർലൻഡ് തീരത്തു നിന്ന് 200 മൈൽ അകലെ സ്ഥിതി ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ഒരു ദ്വീപാണു ഹൈ ബ്രസീൽ. ഈ ദ്വീപ് ഉണ്ടെന്നതിനു വിശ്വാസയോഗ്യമായ തെളിവുകൾ ഇതുവരേയില്ല. എങ്കിലും ആറു
മുട്ടയുടെ പേരിൽ ആഴ്ചകളോളം നീണ്ട സംഘർഷം. അമേരിക്കയുടെ വ്യാവസായിക ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്നായ കലിഫോർണിയ സ്വർണവേട്ടയുടെ കാലത്താണ് ഇതു സംഭവിച്ചത്. 18 ാം നൂറ്റാണ്ടിന്റെ പകുതി വരെ മെക്സിക്കൻ സർക്കാരിനു കീഴിലുള്ള ഒരു പ്രദേശമായിരുന്നു കലിഫോർണിയ. പറയത്തക്ക ജനസംഖ്യയോ വ്യവസായങ്ങളോ ഇല്ലാത്ത ഒരിടം.
ബാറ്ററികൾ ഇന്നത്തെ ലോകത്ത് മുൻപില്ലാത്തവിധം പ്രശസ്തമായിരുന്നു. പണ്ട് കാലത്ത് റിമോട്ടിലും ടോർച്ചിലുമൊക്കെയിടുന്ന പല വലുപ്പങ്ങളിലുള്ള ബാറ്ററികളായിരുന്നു നമുക്ക് അറിയാവുന്നത്. വാഹനങ്ങളിലുമൊക്കെ ബാറ്ററികൾ നമ്മൾ കണ്ടിരുന്നു. എന്നാൽ ശാസ്ത്ര സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചെന്ന് കൂട്ടുകാർക്കറിയാമല്ലോ.
ലോകത്തെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്നു. ബ്രസീലുൾപ്പെടെ പലരാജ്യങ്ങളിലായി പരന്നുകിടക്കുകയാണ് ഈ മഴക്കാടുകൾ. അത്യപൂർവമായ ജൈവ- വന്യജീവി സമ്പത്തും മരങ്ങളും സസ്യങ്ങളുമൊക്കെ ഇവിടെയുണ്ട്. ഇപ്പോഴിതാ ആമസോൺ കാട്ടിനുള്ളിൽ 2500 വർഷം പഴക്കമുള്ള നഗരശൃംഖല കണ്ടെത്തിയിരിക്കുകയാണ്
പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമുള്ള തമോഗർത്തം ജയിംസ് വെബ് ടെലിസ്കോപ് കണ്ടെത്തി. 1370 കോടി വർഷങ്ങൾക്ക് മുൻപ് സംഭവിച്ചതെന്നു കരുതപ്പെടുന്ന ബിഗ് ബാങ് പൊട്ടിത്തെറിക്കു ശേഷം 40 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ഈ തമോഗർത്തം ഉണ്ടായത്. ജിഎൻ സെഡ്11 എന്ന താരാപഥത്തിലാണ് ഈ തമോഗർത്തം സ്ഥിതി ചെയ്യുന്നത്. ഈ ഗാലക്സിയെ
70000 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടന്റെ രണ്ടിരട്ടി വിസ്തീർണം വരുന്ന ഭൂമി ഓസ്ട്രേലിയിൽ നിന്നും കടലിൽ മുങ്ങിപ്പോയി. വിസ്മൃതിയിലാണ്ടുപോയ ഈ കരഭാഗത്തെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞരിപ്പോൾ. ഈ കരയിൽ അരക്കോടിയിലധികം ആളുകൾക്ക് താമസിക്കാമായിരുന്നത്രേ. തന്നെയുമല്ല ഇതു നിലനിന്നിരുന്നെങ്കിൽ
2035ൽ ഇന്ത്യ ബഹിരാകാശത്ത് സ്വന്തം നിലയം തുറക്കുമെന്നാണു പ്രതീക്ഷ. ഇപ്പോഴത്തെ രാജ്യാന്തര ബഹിരാകാശ നിലയം പോലെ. ഇപ്പോഴത്തെ രാജ്യാന്തര ബഹിരാകാശ നിലയം 2031ൽ തിരിച്ചിറക്കിയേക്കുമെന്ന് വലിയ അഭ്യൂഹമുണ്ട്. നമ്മൾ ആകാശത്തൊരു കൂടൊരുക്കുമ്പോൾ ഊർജവും വെള്ളവും ഒരേപോലെ ആവശ്യമുണ്ടാകും. ഇതു രണ്ടും തരുന്ന ഒരു
കഴിഞ്ഞ ദിവസമാണ് സുപ്രധാനമായ ആ വാർത്ത അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ പുറത്തുവിട്ടത്. ഏറെ കാത്തിരിക്കപ്പെട്ട ചന്ദ്രദൗത്യമായ ആർട്ടിമിസ് 2026ലേക്ക് നാസ നീട്ടി വച്ചു. ഈ വർഷവും അടുത്തവർഷവുമായി ചന്ദ്രനിൽ ആളെയെത്തിക്കാൻ ലക്ഷ്യമിട്ടിരുന്നതാണ് നാസ. എന്നാൽ സാങ്കേതികപരമായ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടിയാണ്
രണ്ടു മീറ്ററോളം ഉയരം, 120 കിലോയോളം ഭാരം ! ഏതാണീ ഭീമൻ ജീവി എന്നാണോ? ആളൊരു പക്ഷിയാണ്. ഒട്ടകപ്പക്ഷി ! ഒട്ടകത്തെപ്പോലുള്ള നീളൻ കഴുത്താണ് കക്ഷിയും ഒട്ടകവുമായുള്ള ഏക ‘ബന്ധം’. നിലവിൽ ലോകത്തെ ഏറ്റവും വലിയ പക്ഷിയാണ് ഒട്ടകപ്പക്ഷി (Ostrich). എന്നാൽ പേരിൽ പക്ഷിയുണ്ടെങ്കിലും മറ്റ് പക്ഷികളെപ്പോലെ ഇവയ്ക്ക്
2018 ൽ ഇറാഖിലെ യുഎസ് സൈനികത്താവളത്തിനു മുകളിലൂടെ തെങ്ങിനീങ്ങുന്ന ജെല്ലിഫിഷ് പോലൊരു വസ്തു. സമൂഹമാധ്യമങ്ങളിൽ കൗതുകം പടർത്തിയ വിഡിയോയെക്കുറിച്ച് പല വാദങ്ങളും ഉയരുന്നുണ്ട്. കലാകാരനും സിനിമാസംവിധായകനുമായ ജെറമി കോർബെല്ലാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഇൻകർഷൻ എന്നു പേരിട്ടിരിക്കുന്ന ബ്ലാക്ക്
ഭൂമിയിലെ ഏറ്റവും വലിയ ജീവി നീലത്തിമിംഗലമാണെന്നു നമുക്കറിയാം. എന്നാൽ കടലിലെ ഏറ്റവും അപകടകാരിയായ ജീവി ഇതല്ല. കടലിൽ ധാരാളം ജീവികൾ അപകടകാരികളാണെന്നു കൂട്ടുകാർക്കറിയാമല്ലോ, കടൽപ്പാമ്പുകൾ മുതൽ ജെല്ലിഫിഷ്, കൊമ്പൻ സ്രാവ് തുടങ്ങി അനേകം ജീവികൾ ഇക്കൂട്ടത്തിൽപെടും. എന്നാൽ പല വിദഗ്ധരും കടലിലെ അപകടകാരികളായ
രാജ്യത്തിന്റെ അഭിമാനം കടലോളം വ്യാപിപ്പിച്ചിരിക്കുകയാണ് നമ്മുടെ നാവിക സേന. സൊമാലിയൻ തീരത്തിനടുത്ത് കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട കാർഗോ കപ്പലിലുണ്ടായിരുന്ന 21 ആളുകളെയാണ് നേവി രക്ഷിച്ചത്. വീരേതിഹാസങ്ങൾ രചിച്ച അനേകം ദൗത്യങ്ങൾ നാവികസേന നടത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ്
യുഎസ് കമ്പനിയായ ആസ്ട്രബോട്ടിക് ചന്ദ്രനിലേക്ക് അരനൂറ്റാണ്ടിനു ശേഷം വിടുന്ന പെരഗ്രിൻ ലാൻഡർ ദൗത്യം യാത്ര തിരിച്ചു. പുതുതായി യാത്ര തിരിക്കുന്ന പെരെഗ്രിൻ ലാൻഡറിന് ആറടിപ്പൊക്കമാണ് ആസ്ട്രബോട്ടിക് നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് പർവതത്തിൽ നിന്നുള്ള ഒരു ചെറിയകഷണം കല്ല്,
ആദിമകാലം മുതൽ തന്നെ കടൽഗതാഗതത്തിൽ വ്യക്തമായ സ്ഥാനം ഉള്ള മേഖലയാണു ലക്ഷദ്വീപ്. തെക്കനേഷ്യയിലോട്ടും ഏഷ്യ, വടക്കൻ ആഫ്രിക്കയിലേക്കുമുള്ള കടൽറൂട്ടുകൾ കടന്നു പോകുന്നതിനാൽ നാവികർക്ക് പഴയകാലം മുതൽ തന്നെ ലക്ഷദ്വീപ് മേഖലയും ഇവിടത്തെ ദ്വീപുകളും നന്നായി അറിയാമായിരുന്നു. നീണ്ട കടൽയാത്രയിലെ നിർണായക ദിശാസൂചികളായും
റോബർട് ലൂയി സ്റ്റീവൻസൺ എന്ന നോവലിസ്റ്റ് എഴുതിയ വിശ്വവിഖ്യാത കൃതിയാണ് ട്രഷർ ഐലൻഡ്. ക്യാപ്റ്റൻ വില്യം കിഡ് എന്ന കടൽക്കൊള്ളക്കാരന്റെ ജീവിത കഥ അടിസ്ഥാനപ്പെടുത്തിയുള്ള ഈ കൃതി ലോക സാഹിത്യ രംഗത്ത് അനശ്വരത നേടി.സ്കോടൻലൻഡിൽ നിന്നുള്ള ക്യാപ്റ്റൻ വില്യം കിഡ് ലോകമെമ്പാടും കുപ്രസിദ്ധി നേടിയ
കോവിഡ് ലോകത്തെ കീഴടക്കിയ ആ കാലം കഴിഞ്ഞിട്ട് അധികനാളായില്ല. അക്കാലത്ത് ദക്ഷിണാഫ്രിക്കയിലെ ഗ്രാമമായ ക്വാഹ്ലാതിയിലേക്ക് പതിനായിരക്കണക്കിന് ആളുകൾ ഓടിയെത്തി. പിക്കാസുകളും മൺവെട്ടിയും മറ്റായുധങ്ങളുമായി എത്തിയ ഇവർ ഗ്രാമത്തിലെ വരണ്ട മണ്ണിൽ പതിനായിരക്കണക്കിനു കുഴികളാണ് എടുത്തത്. ഇവരുടെ എല്ലാം ലക്ഷ്യം
സിംഹങ്ങളുടെയും കടുവകളുടെയും തറവാടായ ഇന്ത്യയിൽ കഴിഞ്ഞവർഷം ചീറ്റകളെത്തി. ആഫ്രിക്കയിലെ ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിൽ നിന്നാണ് ഇവയെത്തിയത്. ലോകത്തുള്ള മൊത്തം ചീറ്റകളിൽ പകുതിയും ദക്ഷിണാഫ്രിക്കയിലും നമീബിയയിലും ബോട്സ്വാനയിലുമാണ് താമസിക്കുന്നത്. ഇപ്പോഴിതാ അങ്ങനെ വന്നൊരു ചീറ്റയായ ആശയ്ക്ക് 3
അഗ്നിപർവതം എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് വരുന്ന ചിത്രം ചുവന്ന നിറത്തിൽ ആവിയും തീയും തുപ്പിക്കൊണ്ട് ഭൂമിയുടെ ഉപരിതലത്തിലേക്ക് പതഞ്ഞൊഴുകുന്ന ലാവയുടേതാണ്. നിമിഷനേരം കൊണ്ട് സമീപത്തുള്ള സസ്യലതാദികളെയും പക്ഷിമൃഗാദികളെയും എരിച്ചെടുക്കാൻ ശക്തിയുള്ള ലാവ. ഭൂമിക്കുള്ളിൽ ആയിരിക്കുമ്പോൾ ഈ ലാവ മാഗ്മ
ഭാവിയെപ്പറ്റി പറയുന്നവരുടെയിടയിൽ അനിഷേധ്യനാണ് നോസ്ത്രഡാമസ്.ഇന്നത്തെ ഈ ഐടി യുഗത്തിലും അദ്ദേഹത്തിനു ലോകമെങ്ങും ആരാധകരുണ്ട്.ഇവരിൽ പലരും അദ്ദേഹത്തെ സ്നേഹത്തോടെ ‘നോസ്റ്റി’ എന്നാണു വിളിക്കുന്നത്.ലോകത്തെന്തു നടന്നാലും അതു നോസ്റ്റി നേരത്തെ പറഞ്ഞിട്ടുണ്ടെന്ന വാദവുമായി വരാൻ ഇവർ മുൻപന്തിയിലാണ്. ഈ വർഷം
ചിലെയിലെ ചെറിയ പട്ടണമായ ടാൽക്കയിൽ, "ലാസ് ട്രെസ് കൈഡാസ്" എന്നറിയപ്പെടുന്ന ഒരു പ്രത്യേക പുതുവത്സര പരിപാടിയുണ്ട്. അർധരാത്രിയിലെത്തുമ്പോൾ, പ്രദേശവാസികൾ മൈതാനത്ത് ഒത്തുകൂടുകയും പിന്നോട്ട് നടക്കുകയും ചെയ്യുന്നു, ഇത് കഴിഞ്ഞ വർഷത്തെ ഉപേക്ഷിച്ചതിന്റെ പ്രതീകമാണ്. പരിപാടിയുടെ അവസാനം പങ്കെടുക്കുന്നവർ
കൂട്ടുകാരേ, പുതുവത്സരമെത്തിയാൽ നമ്മളിൽ പലരും പുതുവർഷ തീരുമാനങ്ങൾ അഥവാ ന്യൂ ഇയർ റസല്യൂഷൻസ് എടുക്കും.ഇതു പാലിക്കുമോയെന്നത് വേറൊരു വിഷയമാണെങ്കിലും തീരുമാനങ്ങൾ എടുക്കുമ്പോൾ അതൊന്നും ചിന്തിക്കാറില്ല. പഴയകാലത്ത് നല്ല ജോലി കിട്ടണം, കൂടുതൽ നേരം പഠിക്കണം, കൂടുതൽ നല്ല സ്വഭാവവും പെരുമാറ്റവുമൊക്കെ ശീലിക്കും
ചന്ദ്രനിൽ മരിക്കാതെ രക്ഷപ്പെട്ട യാത്രികർ വിജയിക്കാൻ വെറും 50 ശതമാനം പോലും സാധ്യതയില്ലെന്ന തിരിച്ചറിവ് ആദ്യ ചന്ദ്രയാത്രയ്ക്കുണ്ടായിരുന്നു. ഇന്നത്തെ പോലെ കംപ്യൂട്ടേഷൻ അത്രത്തോളം വളർന്നിട്ടില്ലാത്ത അറുപതുകളിൽ, നേരത്തെ വിട്ട സർവേയർ തുടങ്ങിയ ദൗത്യങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണക്കുകൂട്ടിയ
ക്രിസ്മസ് അപ്പൂപ്പൻ, ക്രിസ്മസ് പാപ്പാ തുടങ്ങിയ പേരുകളിൽ സാന്റാക്ലോസ് വ്യാപകമായി അറിയപ്പെടുന്നു. ഉത്തരധ്രുവത്തിൽ താമസിക്കുന്നു എന്ന് ഐതിഹ്യപ്രകാരം വിശ്വസിക്കപ്പെടുന്ന സാന്റാക്ലോസിന്റെ സ്ലെഡ്ജ് എന്ന വാഹനം വലിക്കുന്നത് റെയിൻഡീറുകൾ എന്നയിനം മാനുകളാണ്. ഉത്തരധ്രുവത്തിൽ വ്യാപകമായി കാണപ്പെടുന്നവയാണ്
ചാവുകടൽ അഥവാ ഡെഡ് സീ, പേര് കേൾക്കുമ്പോൾ തന്നെ ഒരു ഭയം തോന്നുക സ്വാഭാവികം. എന്ത് കൊണ്ടായിരിക്കാം കടലിനു ഇത്തരത്തിൽ ഒരു പേര് വന്നിട്ടുണ്ടാകുക? പേരിൽ പതിയിരിക്കുന്ന അപകടം കടലിലുമുണ്ടോ? ഇത്തരത്തിൽ സംശയങ്ങൾ അനവധിയാണ്. എന്ത് വീണാലും മുങ്ങി പോകാതെ പൊങ്ങിക്കിടക്കുന്ന ഈ കടലിനുള്ളിൽ ഒളിച്ചിരിക്കുന്ന അത്ഭുതം
1990കളിൽ ശാസ്ത്രജ്ഞർ പുതിയൊരു തരം ദിനോസറിനെ കണ്ടെത്തി. ഉബിരജാര ജുബാറ്റസ് എന്ന സ്റ്റൈലൻ പേരുമാത്രമല്ല, അതീവ സ്റ്റൈലിഷായ രൂപവും കൂടിയുള്ളതാണ് ഈ ദിനോസർ. ഇന്നത്തെ കാലത്തെ പക്ഷികൾ ദിനോസറിൽ നിന്നു വികാസം പ്രാപിച്ചുവന്നവയാണ്. മയിൽ പോലെ അപൂർവഭംഗിയുള്ള പക്ഷികൾ ഏങ്ങനെ ഭൂമിയിലുണ്ടായെന്നതിനും ഒരു സാധ്യതയാണ്
മനുഷ്യർ മാത്രമല്ല ജന്തുക്കളും പറ്റിക്കാറുണ്ട്. അത്തരമൊരു പറ്റിക്കൽ നടന്നത് 70 വർഷം മുൻപ് യുഎസിലെ ബ്രോങ്ക്സ് മൃഗശാലയിലാണ്. ഓസ്ട്രേലിയയിൽ നിന്നു കൊണ്ടുവന്ന പെനലപ് എന്ന പ്ലാറ്റിപ്പസായിരുന്നു തട്ടിപ്പിനു പിന്നിൽ. പെനലപ്പിനൊപ്പം രണ്ട് പ്ലാറ്റിപ്പസുകൾ കൂടി യുഎസിലെത്തിയിരുന്നു. അപൂർവ ജീവിയായതിനാൽ യുഎസ്
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ബഹിരാകാശ യാത്രികനായ ഫ്രാങ്ക് റുബിയോ മാർച്ചിൽ നടത്തിയ വിളവെടുപ്പിനിടെ കളഞ്ഞുപോയ കുഞ്ഞിത്തക്കാളി തിരിച്ചെത്തി. ഡിസംബർ ആദ്യ ആഴ്ച ബഹിരാകാശ നിലയത്തിലെ യാത്രിക ജാസ്മിൻ മൊഘ്ബേലി ലൈവ് സ്ട്രീമായാണ് ഇക്കാര്യം അറിയിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ 25ാം വാർഷികം
സൗരയൂഥത്തിൽ ഭൂമിയൊഴിച്ചുള്ളിടങ്ങളിൽ ജീവനുണ്ടോയെന്ന് പരിശോധിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് ശനിയുടെ ചന്ദ്രനായ എൻസെലാദസ്. ഹിമം നിറഞ്ഞ പുറന്തോടും ഉള്ളിൽ ജലസാന്നിധ്യമുള്ളതുമായ ഇടം. ഇപ്പോഴിതാ ശ്രദ്ധേയമായ ഒരു പഠനം പുറത്തു വന്നിരിക്കുകയാണ്. ജീവോൽപത്തിക്കു വളരെ നിർണായകമായ ഹൈഡ്രജൻ സയനൈഡ് എന്ന രാസവസ്തു
ന്യൂഡൽഹിയിൽ പാർലമെന്റിൽ നടന്ന കടന്നാക്രമണം രാജ്യത്തെ ഞെട്ടിച്ചു കളഞ്ഞു. ലോകത്തിലെ ഏറ്റവും വികസിത രാജ്യമാ യുഎസിന്റെ പാർലമെന്റായ യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ ആളുകൾ ഇരച്ചുകയറുന്നതിന്റെയും വൈസ്പ്രസിഡന്റിന്റെതും സഭാ സ്പീക്കറുടേതും ഉൾപ്പെടെ ഓഫിസുകളിൽ അതിക്രമം കാട്ടുന്നതിന്റെയും ദൃശ്യങ്ങൾ 2021ൽ
നാസയുടെ ജൂണോ മിഷൻ പകർത്തിയ ശ്രദ്ധേയമായ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു.വ്യാഴഗ്രഹം അഥവാ ജൂപ്പിറ്ററിന്റെ ചിത്രങ്ങളാണിവ. വ്യാഴത്തിന്റെ ഉപരിതലത്തിൽ പരസ്പരം കലരാൻ വെമ്പുന്നതുപോലെ തൊട്ടുതൊട്ടുനിൽക്കുന്ന രണ്ട് കൊടുങ്കാറ്റുകളെ ചിത്രത്തിൽ കാണാം. ജൂണോയുടെ ക്യാമറായ ജൂണോ ക്യാം 2021 നവംബറിൽ പകർത്തിയ
രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് ന്യൂഡൽഹിയിൽ പാർലമെന്റിനുള്ളിൽ കടന്നുകയറ്റവും അനിഷ്ടസംഭവങ്ങളും നടന്നത്. കടന്നുകയറ്റക്കാർ വർണ പുകക്കുറ്റികൾ (സ്മോക് കാനിസ്റ്ററുകൾ) പാർലമെന്റിൽ പൊട്ടിച്ചത് വാർത്തകളിൽ ശ്രദ്ധേയമായിരുന്നു. എന്താണ് സ്മോക് കാനിസ്റ്ററുകൾ അല്ലെങ്കിൽ ഈ വർണ പുകക്കുറ്റികൾ? കടകളിൽ ലഭ്യമായവയാണ് ഈ
'ബാൾക്കൻസിന്റെ നോസ്ട്രാഡമസ്' എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്. ബാബ വാംഗയെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് 'പ്രവചനം' എന്ന വാക്കാണ് വരുന്നതെങ്കിൽ അത്ഭുതപ്പെടാനില്ല. കാരണം, അവർ നടത്തിയ പ്രവചനങ്ങൾ അവരുടെ മരണശേഷവും ലോകം ശ്രദ്ധയോടെ കേൾക്കുന്നു. 1911ൽ ജനിച്ച ബാബാ വാംഗ 1996ലാണ് മരിച്ചത്.
പിരമിഡ് എന്നു കേൾക്കുമ്പോൾ തന്നെ ഓർമ വരുന്നത് ഈജിപ്തിലെ പിരമിഡുകളാണ്. ആദിമ ഈജിപ്തിലെ കരുത്തരായ ഭരണാധികാരികളായ ഫറവോമാരുടെ മൃതിയറകൾ സ്ഥിതി ചെയ്ത പിരമിഡുകൾ ഈജിപ്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ്. ഈജിപ്തിൽ മാത്രമല്ല പിരമിഡുകളുള്ളത്. മൊറോക്കോയിലും ചൈനയിലും ലാറ്റിനമേരിക്കയിലുമൊക്കെ
ജുറാസിക് പാർക്ക് എന്ന സിനിമയാണു ദിനോസറുകളെ ലോകമെമ്പാടും പ്രശസ്തമാക്കിയത്. ടൈറാനോസറസ് റെക്സ് അഥവാ ടി.റെക്സ് എന്ന വിഭാഗത്തിൽ പെടുന്ന മാംസഭോജിയായ ദിനോസറായിരുന്നു അതിലെ കേന്ദ്ര കഥാപാത്രം. അനേകം വർഗങ്ങളുള്ള ജീവികുടുംബം ആണെങ്കിലും അതോടെ ദിനോസർ എന്നാൽ ടി.റെക്സ് എന്നായി ആളുകളുടെ മനസ്സിലെ വിചാരം.
കൂട്ടുകാരെ, പൂച്ചകളെ നമ്മളെല്ലാവരും കാണാറുണ്ട് അല്ലേ.ക്യൂട്ടായ മുഖവും രോമങ്ങളും വാലുമൊക്കെയുള്ള ജീവികളാണ് പൂച്ചകൾ. മ്യാവൂ എന്നു മൃദുശബ്ദത്തിൽ കരഞ്ഞു നടക്കുന്ന ഈ ജീവികളെപ്പറ്റി കൂടുതലൊന്നറിഞ്ഞാലോ? ലോകത്തെ ഏറ്റവും ശക്തമായ ജീവികുടുംബമായ ഫെലിഡെയിൽ പെട്ടതാണ് മിട്ടുവടക്കമുള്ള പൂച്ചകൾ. ആകെ മൊത്തം നാൽപതോളം
സൂക്ഷ്മജീവികളെപ്പറ്റി നമ്മൾ പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുണ്ട്. എന്നാൽ നമ്മൾ പഠിച്ചിട്ടുള്ള പല സൂക്ഷ്മജീവികൾക്കും വലുപ്പമേറിയ വകഭേദങ്ങളുണ്ട്. ഇവയിൽ ചിലതിനെ പരിചയപ്പെടാം. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ബാക്ടീരിയയെ കരീബിയൻ മേഖലയിലുള്ള ഒരു കണ്ടൽക്കാടിൽ നിന്നു കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. സാധാരണ ഗതിയിൽ
Results 1-100 of 1051