ADVERTISEMENT

മലയാറ്റൂർ∙ കുരിശുമുടിയിലേക്കുള്ള തീർഥാടക പ്രവാഹം  വലിയ ശനിയും കടന്നു പ്രതീക്ഷയുടെ ഉയിർപ്പു ഞായറിലെത്തി. തീർഥാടകർ 50 നോമ്പിന്റെ ആത്മാർപ്പണവും സമർപ്പണവും നടത്തി. മല കയറി എത്തിയവർ കുരുമുളകും എള്ളും മുതിരയും നേർച്ചയായി അർപ്പിച്ചു.നൂറ്റാണ്ടുകൾ പിന്നിട്ട പള്ളിയിൽ പ്രാർഥനകൾ ചൊല്ലി. വിശുദ്ധന്റെ തിരുശേഷിപ്പു വണങ്ങി. പാറയിൽ പൊട്ടി മുളച്ചതെന്നു വിശ്വസിക്കുന്ന സ്വർണക്കുരിശു തൊട്ടു വണങ്ങി. വിരിപ്പാറയിലെ വിശുദ്ധന്റെ കാൽപാദം നമിച്ചു. 

‘പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം’ എന്നു വിളിച്ചു മല കയറിയവർ ‘പൊന്നിൻ കുരിശു മുത്തപ്പോ പൊന്മലയിറക്കം’ വിളിച്ചു മലയിറങ്ങി. കഴിഞ്ഞ 2 രാത്രികളിൽ കുരിശുമുടി തീർഥാടകരാൽ നിറഞ്ഞു. വാഹനങ്ങൾ കിലോമീറ്ററുകളോളം കുടുങ്ങിക്കിടന്നു. കുരിശുമുടിപ്പള്ളിയിലും താഴത്തെ പള്ളിയിലും രാവിലെ മാമോദീസ വ്രത നവീകരണം, പുത്തൻ‍ തീ, വെള്ളം വെഞ്ചരിപ്പ്, കുർബാന എന്നിവ നടന്നു. ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ‍ കുരിശുമുടിപ്പള്ളിയിൽ രാത്രി 11.45നും താഴത്തെ പള്ളിയിൽ രാത്രി 10.30നും ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com