Download Manorama Online App
ടെന്നിസ് താരങ്ങളായ സെറീന വില്യംസ്, മാർഗരറ്റ് കോർട്ട്, സാനിയ മിർസ, ബോക്സിങ് ചാംപ്യൻ എം.സി.മേരി കോം, സ്പ്രിന്റ് റാണിമാരായ ഷെല്ലി ആൻ ഫ്രേസർ പ്രൈസ്, അലിസൻ ഫെലിക്സ്, കേരളത്തിന്റെ അഭിമാനമായ പി.ടി.ഉഷ, ഷൈനി വിൽസൺ... കായികലോകത്തെ വേറിട്ട മാതൃകകളായ ഈ വനിതാ രത്നങ്ങളെ ചേർത്തുനിർത്തുന്ന സവിശേഷമായ ഒരു കണ്ണിയുണ്ട്. അമ്മയായ ശേഷവും മത്സരത്തിനിറങ്ങി മെഡൽ നേടിയവരാണ് ഇവരെല്ലാം.
ചെന്നൈ ∙ സമ്മർദ നിമിഷങ്ങളെ നേരിടാൻ താൻ പഠിച്ചത് ചെന്നൈ സൂപ്പർ കിങ്സ് താരമായ മുൻ ഇന്ത്യൻ ക്രിക്കറ്റർ എം.എസ്. ധോണിയെയും ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെയും മാതൃകയാക്കിയാണെന്ന് ടീനേജ് ചെസ് താരം ഡി. ഗുകേഷ്. കാൻഡിഡേറ്റ്സ് ചെസ് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയുമായി ചെന്നൈയിൽ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു പതിനേഴുകാരൻ ഗുകേഷ്.
ഈ വർഷം ഫെബ്രുവരി 25 വരെ മാക്സ് ഡെനിങ് എന്ന ജർമൻ കായികതാരത്തിന്റെ പേര് കായികലോകത്തിന് അത്ര പരിചിതമായിരുന്നില്ല. 2020ലെ അണ്ടർ 20 ലോക ചാംപ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി നേടി എന്നതിനപ്പുറം മറ്റ് അദ്ഭുതങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന വെറുമൊരു പയ്യൻസ്. 25നു മുൻപുവരെയുള്ള ഏറ്റവും മികച്ച ദൂരം 79.13 മീറ്റർ. എന്നാൽ, 25നു ജർമനിയിലെ ഹലെ നഗരത്തിൽ നടന്ന വിന്റർ ചാംപ്യൻഷിപ്പിൽ മാക്സ് എറിഞ്ഞ ജാവലിൻ ചെന്നുപതിച്ചത് 90.20 മീറ്റർ ദൂരത്തിനപ്പുറത്തേക്കാണ്. ജാവലിനിൽ 90 മീറ്റർ കടക്കുന്ന 24–ാമത്തെ മാത്രം അത്ലീറ്റ്. ആറാമത്തെ ജർമൻ താരം. പാരിസ് ഒളിംപിക്സ് യോഗ്യതാ മാർക്കും (85.50 മീറ്റർ) മാക്സ് മറികടന്നു.
ന്യൂഡൽഹി ∙ പരിശീലനത്തിനിടെ കാൽമുട്ടിനു പരുക്കേറ്റ മലയാളി താരം എം.ശ്രീശങ്കർ ശസ്ത്രക്രിയയ്ക്കു വിധേയനായി. ദോഹയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി നടന്ന ശസ്ത്രക്രിയ വിജയമായിരുന്നെന്നും വോക്കറിന്റെ സഹായത്തോടെ നടക്കാൻ ആരംഭിച്ചെന്നും ശ്രീശങ്കർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 6 മാസംവരെ വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. തുടർ ചികിത്സകൾക്കും റിക്കവറിക്കുമായി ശ്രീശങ്കർ ഖത്തറിൽനിന്ന് ബെംഗളൂരുവിലെത്തും.
ലോകകപ്പ് ജേതാവായ സ്പെയിൻ വനിതാ ഫുട്ബോളർ അയ്റ്റാന ബോൺമറ്റി, സെർബിയൻ പുരുഷ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് എന്നിവർ പ്രസിദ്ധമായ ലോറസ് സ്പോർട്സ് പുരസ്കാരത്തിന് അർഹരായി. ഫിഫ ദ് ബെസ്റ്റ്, ബലോൻ ദ് ഓർ അവാർഡുകൾക്കു പിന്നാലെയാണ് ബോൺമറ്റിക്കു ലോറസ് പുരസ്കാരവും സ്വന്തമാകുന്നത്.
സ്ക്വാഷ് മത്സരവേദികളിൽ ഇന്ത്യയ്ക്കു വിജയമധുരം പകർന്ന താരങ്ങളിൽ പ്രധാനിയായ സൗരവ് ഘോഷാൽ പ്രഫഷനൽ കരിയറിൽനിന്നു വിരമിച്ചു. ഇന്ത്യയ്ക്കു വേണ്ടി മത്സരങ്ങളിൽ പങ്കെടുക്കുന്നതു തുടരുമെന്നും സ്ക്വാഷ് അരങ്ങേറ്റം കുറിക്കുന്ന 2028 ലൊസാഞ്ചലസ് ഒളിംപിക്സിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളതായും മുപ്പത്തിയേഴുകാരനായ ഘോഷാൽ പ്രതികരിച്ചു.
വസന്തൻ പെരുമാൾ വിഷ്ണുപ്രസന്ന എന്ന ഗ്രാൻഡ് മാസ്റ്റർ വി.വിഷ്ണു പ്രസന്ന ചെസ് കളി പഠിച്ചത് 12 വയസ്സിലാണ്. എന്നാൽ 12 വയസ്സിൽ ഗ്രാൻഡ് മാസ്റ്ററായ പ്രിയ ശിഷ്യനും കാൻഡിഡേറ്റ്സ് ചെസ് ജേതാവുമായ ഡി. ഗുകേഷിന്റെ കോച്ച് എന്ന നിലയിലാണ് ഇന്ന് വിഷ്ണുവിന്റെ പ്രശസ്തി. ക്രിക്കറ്റിൽ ചുറ്റിത്തിരിഞ്ഞു നടന്നിരുന്ന വിഷ്ണുവിനെ അമ്മയാണ് ചെസിലേക്കു വഴിതിരിച്ചുവിട്ടത്. അമ്മയ്ക്ക് അതിനു പ്രചോദനമായതോ 2000ലെ വിശ്വനാഥൻ ആനന്ദിന്റെ ലോകകപ്പ് വിജയം. പ്രായമേറി എന്ന പിൻമൊഴികൾ വകവയ്ക്കാതെ 23–ാം വയസ്സിൽ വിഷ്ണു ഗ്രാൻഡ് മാസ്റ്റർ ആയി.
∙ വർഷം 2013. ഒരു വർഷം മാത്രം മൂപ്പുള്ള ആർ. പ്രഗ്നാനന്ദ അണ്ടർ 8 ലോക കിരീടം വിജയിച്ച കാലം. ദൊമ്മരാജു ഗുകേഷ് അന്ന് പൊടിപ്പയ്യനാണ്. മൈക്രോബയോളജിസ്റ്റായ അമ്മ പദ്മയും ഇഎൻടി സർജൻ ആയ അച്ഛൻ രജനീകാന്തും ചെസ് കളിക്കുന്നത് കണ്ടു കളി പഠിച്ചുവരുന്നതേയുള്ളൂ കൊച്ചു ‘ഗുകി’.
ക്വീൻസ് ഗാംബിറ്റ് അക്സപ്റ്റഡ്! ലോക 3–ാം നമ്പർ താരം അമേരിക്കയുടെ ഹികാരു നകാമുറയ്ക്കെതിരെ ദൊമ്മരാജു ഗുകേഷ് ആ തീരുമാനമെടുക്കുമ്പോൾ ഇന്ത്യയിൽ അർധരാത്രി പിന്നിട്ടിരുന്നു. കാനഡയിൽനിന്ന് ഒൻപതര മണിക്കൂർ മുൻപിലാണ് ഇന്ത്യൻ സമയം. തൊട്ടടുത്ത ബോർഡിൽ ജീവൻമരണ പോരാട്ടത്തിലാണ് ഫാബിയാനോ കരുവാനയും യാൻ നീപോംനീഷിയും. ഗുകേഷ് 8.5 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. നകാമുറ, നീപോംനീഷി, കരുവാന എന്നിവർക്ക് 8 പോയിന്റ് വീതം. നിർണായകമായ അവസാന റൗണ്ടിൽ എല്ലാവരും ഒരുപോലെ സമ്മർദത്തിൽ.
ലോക ചെസ് ചരിത്രം തമിഴ്നാട്ടുകാരൻ ദൊമ്മരാജു ഗുകേഷ് തിരുത്തിയെഴുതി. ലോകചാംപ്യൻ ഡിങ് ലിറന് എതിരാളിയെ നിശ്ചയിക്കുന്ന കാൻഡിഡേറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ പതിനേഴുകാരൻ ഡി.ഗുകേഷ്, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഇതിഹാസതാരം ഗാരി കാസ്പറോവ് 40 വർഷം മുൻപ് കുറിച്ച ചരിത്രമാണ് ചെന്നൈയിൽനിന്നുള്ള ഗുകേഷ് തിരുത്തിയത്. 1984 ൽ 20–ാം വയസ്സിലായിരുന്നു റഷ്യൻ ഗ്രാൻഡ്മാസ്റ്റർ കാസ്പറോവ് കാൻഡിഡേറ്റ്സ് ജേതാവായത്.
കോവിഡ് സൃഷ്ടിച്ച 5 വർഷത്തെ ഇടവേളയ്ക്കു ശേഷം ചൈനയിൽ നടന്ന ഫോർമുല വൺ ഗ്രാൻപ്രിയിൽ റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ ജേതാവ്. ഷാങ്ഹായ് സർക്യൂട്ടിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഇരുപത്താറുകാരൻ വേർസ്റ്റപ്പൻ ഇത്തവണ മക്ലാരൻ ഡ്രൈവർ ലാൻഡോ നോറിസിനെയാണ് രണ്ടാം സ്ഥാനത്താക്കിയത്.
അലക്സിസ് ലെബേൺ, 20 വയസ്സ്, പുരുഷ ടേബിൾ ടെന്നിസിൽ നിലവിലെ ഫ്രഞ്ച് ചാപ്യൻ. ഫെലിക്സ് ലെബേൺ, 17 വയസ്സ്, പുരുഷ ടേബിൾ ടെന്നിസിൽ ലോക 5–ാം നമ്പർ. പാരിസ് ഒളിംപിക്സിൽ ആതിഥേയർക്കായി ഈ സഹോദരങ്ങൾ സിംഗിൾസിലും ഡബിൾസിലും ടീമിനത്തിലും മത്സരിക്കും. സിംഗിൾസിൽ ഇരുവരും നേർക്കുനേർ വരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഡബിൾസിൽ ഇവർ ഒന്നിച്ചാണിറങ്ങുന്നത്.
മേടച്ചൂടിലും തിരഞ്ഞെടുപ്പു ചൂടിലും ഉരുകി രാജ്യം ഉറങ്ങുമ്പോൾ കാനഡയിലെ ടൊറന്റോയിൽ ഒരിന്ത്യക്കാരൻ കടിച്ചുപറിക്കുന്ന തണുപ്പിനെ ഉരുക്കി ഇന്ത്യയ്ക്കായി വിജയമുറപ്പാക്കുന്ന തിരക്കിലായിരുന്നു. ലോക ചെസ് ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസിന്റെ 13–ാം റൗണ്ടിലെ വിജയത്തോടെ ദൊമ്മരാജു ഗുകേഷ് എന്ന ഡി.ഗുകേഷ് ചരിത്രത്തിനു തൊട്ടടുത്താണ്.
ടൊറന്റോ∙ 2024 ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ വിജയിയായി ചരിത്രം രചിച്ച് ഇന്ത്യയുടെ യുവതാരം ഡി. ഗുകേഷ്. 17 വയസ്സുകാരനായ ഗുകേഷ്, വിശ്വനാഥൻ ആനന്ദിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യക്കാരനാണ്. ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ
ടൊറന്റോ∙ കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്പിൽ കിരീടം നേടി ഇന്ത്യൻ താരം ഡി.ഗുകേഷ്. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് പതിനേഴുകാരനായ ഗുകേഷ്. ഒൻപതു പോയിന്റുകൾ സ്വന്തമാക്കിയാണ് ടൂർണമെന്റിൽ ഗുകേഷ് വിജയിച്ചത്.
ഷിയാമെൻ (ചൈന) ∙ ഒളിംപിക്സ് വർഷത്തിലെ ആദ്യ ഔട്ട്ഡോർ മത്സരത്തിൽതന്നെ ലോക റെക്കോർഡ് തിരുത്തി, കരുത്തുകാട്ടി സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ്. ഷിയാമെൻ ഡയമണ്ട് ലീഗിൽ പുരുഷ പോൾവോൾട്ടിൽ 6.24 മീറ്റർ ഉയരം പിന്നിട്ട് ഒന്നാമതെത്തിയാണ് ഡുപ്ലന്റിസ് പുതിയ ലോക റെക്കോർഡിട്ടത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽസിൽ ഡുപ്ലന്റിസ് പിന്നിട്ട 6.23 മീറ്ററായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
പുതിയ വർഷത്തെ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് സീസണിന് ഇന്ന് തുടക്കമാകുമ്പോൾ രാജ്യത്തിന്റെ പ്രതീക്ഷയായി മലയാളി ട്രിപ്പിൾജംപ് താരം അബ്ദുല്ല അബൂബക്കർ. ചൈനയിലെ ഷിയാമെനിൽ ഇന്ന് നടക്കുന്ന സീസണിലെ ആദ്യ ഡയമണ്ട് ലീഗ് മീറ്റിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ അത്ലീറ്റ് കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവായ അബ്ദുല്ലയാണ്.
കാൻഡിഡേറ്റ്സ് ചെസ് ഫോട്ടോ ഫിനിഷിലേക്ക്. ലോക ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള ടൂർണമെന്റ് അവസാനിക്കാൻ 2 റൗണ്ട് മാത്രം ശേഷിക്കെ മൂന്നുപേരാണ് 7.5 പോയിന്റുമായി മുന്നിൽ. ഇന്ത്യയുടെ ഡി. ഗുകേഷ്, അമേരിക്കയുടെ നകാമുറ, റഷ്യയുടെ യാൻ നീപോംനീഷി എന്നിവർ. ഗുകേഷ് നിജത് അബസോവിനെയും നകാമുറ അലിറേസ ഫിറൂസ്ജയെയും തോൽപിച്ചപ്പോൾ ഒറ്റയ്ക്കു മുന്നിൽ നിന്നിരുന്ന യാൻ നീപോംനീഷി ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയോടു സമനില വഴങ്ങി.
പാരിസ് നഗരത്തിലൂടെ ഒഴുകുന്ന സെയ്ൻ നദി ജൂലൈ 26നു ലോകത്തിനു മുന്നിൽ വർണശോഭയിൽ തിളങ്ങും. പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതു സെയ്ൻ നദിയിലും നദിക്കരയിലുമായിട്ടാണ്. ഉദ്ഘാടനച്ചടങ്ങ് ഏഴര മണിക്കൂറോളം നീളുമെന്നു സംഘാടക സമിതി. ചരിത്രത്തിലാദ്യമായിട്ടാകും സ്റ്റേഡിയത്തിനു പുറത്ത് ഒളിംപിക് ഉദ്ഘാടനച്ചടങ്ങ് അരങ്ങേറുക. സെയ്ൻ നദിയിലൂടെയുള്ള ടീമുകളുടെ മാർച്ച് പാസ്റ്റ് ഉൾപ്പെടെയുള്ള ബോട്ട് യാത്ര 4 മണിക്കൂറുണ്ടാകും.
പാരിസ് ഒളിംപിക്സിനു യോഗ്യത നേടാൻ കഴിയാതെ വന്നതോടെ, ബാഡ്മിന്റൻ കരിയർ അവസാനിപ്പിക്കുകയാണെന്ന് ജപ്പാന്റെ മുൻ ലോക ഒന്നാം നമ്പർ താരമായ കെന്റോ മൊമോട്ടോ പ്രഖ്യാപിച്ചു. 2018,2019 ലോകചാംപ്യൻഷിപ് ജേതാവാണ് ഇരുപത്തൊമ്പതുകാരനായ മൊമോട്ടോ. 2020ൽ മലേഷ്യയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റതിനു ശേഷം പഴയ ഫോമിലേക്ക് എത്താൻ പറ്റാതെ പോയ മൊമോട്ടോ ലോകറാങ്കിങ്ങിൽ ഇപ്പോൾ 52–ാം സ്ഥാനത്താണ്.
കാൻഡിഡേറ്റ്സ് ചെസിൽ ഇന്ത്യയ്ക്കു മോശം ദിനം. ഡി. ഗുകേഷ് ലോക രണ്ടാം നമ്പർ ഫാബിയാനോ കരുവാനയെ സമനിലയിൽ തളച്ചെങ്കിലും വിജയ പ്രതീക്ഷ പുലർത്തിയിരുന്ന മറ്റു രണ്ടു താരങ്ങൾ തോൽവി വഴങ്ങി. രണ്ടാം സ്ഥാനത്തുനിന്നിരുന്ന ആർ. പ്രഗ്നാനന്ദ, ഹികാരു നകാമുറയോടു തോറ്റു. ഏറെ വിജയസാധ്യതകളുണ്ടായിരുന്ന കളിയിൽ വിദിത് ഗുജറാത്തി യാൻ നീപോംനീഷിയോടു തോൽവി വഴങ്ങി.
∙‘കാൽമുട്ടിനു പരുക്കേറ്റ നിമിഷം തന്നെ, മത്സരക്കളത്തിലേക്കു കരുത്തോടെ തിരിച്ചെത്താനുള്ള എന്റെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ഈ പാത ദൈർഘ്യമുള്ളതും ബുദ്ധിമുട്ടുള്ളതുമായിരിക്കാം. പക്ഷേ ഞാൻ ഇതിനെ അതിജീവിക്കും– ഒളിംപിക്സ് നഷ്ടത്തിന്റെ വേദന പങ്കുവച്ച് ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ തെളിഞ്ഞു നിന്നത് എം.ശ്രീശങ്കർ എന്ന അത്ലീറ്റിന്റെ പോരാട്ടവീര്യവും നിശ്ചയദാർഢ്യവുമാണ്.
കോട്ടയം ∙ പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ പരിശീലനത്തിനിടെ പരുക്കേറ്റ മലയാളി ലോങ്ജംപ് താരം എം. ശ്രീശങ്കറിന്റെ ഒളിംപിക്സ് സ്വപ്നങ്ങൾ പൊലിഞ്ഞു. ഇടതു കാൽമുട്ടിലെ പരുക്കിനു ശസ്ത്രക്രിയ വേണ്ടതിനാൽ പാരിസ് ഒളിംപിക്സിൽ മത്സരിക്കാനാകില്ലെന്നു ശ്രീശങ്കർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ശ്രീശങ്കർ ഇപ്പോൾ
∙ ഉസൈൻ ബോൾട്ട് ആദ്യ ഒളിംപിക് സ്വർണം നേടുമ്പോൾ ലെറ്റ്സിലേ ടെവാഹോ എന്ന ബോട്സ്വാന സ്വദേശിക്കു പ്രായം 5. പാരിസ് ഒളിംപിക്സിൽ 100 മീറ്റർ ട്രാക്കിലിറങ്ങുമ്പോൾ ടെവാഹോയ്ക്ക് 21 വയസ്സാകും. ബോൾട്ടിന്റെ പിൻഗാമിയാകുമെന്നു വിദഗ്ധർ പ്രവചിക്കുന്ന ഈ വേഗപ്പോരാളിയാകും പാരിസ് ഒളിംപിക്സ് അത്ലറ്റിക്സ് വേദിയിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്.
ന്യൂഡൽഹി∙ ലോങ് ജംപ് താരം എം. ശ്രീശങ്കർ പാരിസ് ഒളിംപിക്സില് മത്സരിക്കില്ല. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കാൽമുട്ടിനു പരുക്കേറ്റതോടെയാണ് ശ്രീശങ്കർ ഒളിംപിക്സിൽനിന്നു പിൻമാറിയത്. ശസ്ത്രക്രിയയ്ക്കു വേണ്ടി ശ്രീശങ്കർ
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ താരങ്ങൾ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നും ഇതിനാവശ്യമായ എല്ലാ പിന്തുണയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) നൽകുന്നുണ്ടെന്നും പ്രസിഡന്റ് പി.ടി. ഉഷ. ഐഒഎയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം ചട്ടപ്രകാരം സ്വീകരിച്ചതാണ്. ഇക്കാര്യങ്ങളെല്ലാം രേഖകളിലുണ്ട്. ഐഒഎയുമായി ബന്ധപ്പെട്ട എല്ലാ പദവികളിലും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ വേണമെന്നാണു ചിലരുടെ വാശിയെന്നും ഇതു നിഷേധിച്ചതു കൊണ്ടാണ് താൻ ഇത്രയേറെ എതിർപ്പു നേരിടുന്നതെന്നും രാജ്യസഭാംഗം കൂടിയായ പി.ടി. ഉഷ ‘മനോരമ’യോടു പറഞ്ഞു.
ഒളിംപിയ (ഗ്രീസ്) ∙ അപ്പോളോ ദേവന്റെ കടാക്ഷമില്ലാതെ ഇത്തവണ ഒളിംപിക് ദീപം തെളിഞ്ഞു. കാലാവസ്ഥ മുഖം കറുപ്പിച്ചു നിന്ന ഒളിംപിയയിലെ പുരാതന ഒളിംപിക് സ്റ്റേഡിയത്തിൽ ഇത്തവണ പരമ്പരാഗത ചടങ്ങുകൾക്ക് ചെറിയ മാറ്റം വരുത്തിയാണ് ദീപം തെളിക്കൽ നടന്നത്. പാരിസ് ഒളിംപിക്സ് ഒരുക്കങ്ങളുടെ ഭാഗമായ പ്രധാന ചടങ്ങായ ദീപശിഖ പ്രയാണത്തിനായുള്ള ദീപം സൂര്യപ്രകാശത്തിൽനിന്നു തെളിക്കുന്നതായിരുന്നു പതിവ്.
പാരിസ് എന്നു കേട്ടാലേ സഞ്ചാരികളുടെ മനസ്സിൽ തലപ്പൊക്കത്തോടെ ഉയരുന്ന ഐഫൽ ടവറിന്റെ ഉയരമെത്ര എന്നു ചോദിച്ചാൽ പാരിസിയൻസ് (പാരിസിൽ താമസിക്കുന്നവർ) ഒരുപക്ഷേ, ആലോചിച്ചു നിന്നുപോകും. പക്ഷേ, ഒളിംപിക്സ് എന്നു തുടങ്ങുമെന്നു ചോദിച്ചാൽ ഉറക്കത്തിൽപ്പോലും അവർ വിളിച്ചുപറയും: ‘വാൻ സീസ് ജ്യൂയീയേ (ജൂലൈ 26).’ സിറ്റി ടൗൺ ഹാളിനു മുന്നിൽ ഉൾപ്പെടെ നഗരത്തിൽ പലയിടത്തും ഒളിംപിക്സിനെ വരവേൽക്കുന്ന ബോർഡുകളുണ്ട്. ഐഫൽ ടവറിനു താഴെ സ്ഥാപിച്ചിരിക്കുന്ന ഒളിംപിക്സ് കൗണ്ട് ഡൗൺ ക്ലോക്കിനു മുന്നിൽനിന്നു ഫോട്ടോയെടുക്കാൻ ആളുകൾ മത്സരിക്കുകയാണ്.
ടൊറന്റോ (കാനഡ)∙ മനഃസിദ്ധിയും കളി മികവും തെളിഞ്ഞ 8 പേർ. പ്രതിരോധിക്കേണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടിയൊഴിഞ്ഞും എതിരാളിക്കു പിഴച്ചപ്പൊഴൊക്കെ വിശ്വരൂപം പുറത്തെടുത്തും അവർ മുന്നേറി. അങ്കം മുറുകിയപ്പോൾ, ആയുധബലം കൊണ്ടും അങ്കമുറ കൊണ്ടും പയറ്റിത്തെളിഞ്ഞ അതിലെ ആറു പേരെങ്കിലും ഒന്നാംസ്ഥാനത്തിനുള്ള പോരാട്ടത്തിലാണ്. അതിൽ മൂന്ന് ഇന്ത്യക്കാർ. ലോക ചെസ് ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസിൽ നാലു റൗണ്ട് മാത്രം ബാക്കിയുള്ളപ്പോൾ മുന്നിൽ രണ്ടു പേർ: 6 പോയിന്റുമായി ഇന്ത്യയുടെ ഡി. ഗുകേഷും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റ് യാൻ നീപോംനീഷിയും. തൊട്ടുപിന്നിൽ 5.5 പോയിന്റുമായി ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും അമേരിക്കൻ താരങ്ങളായ ഫാബിയാനോ കരുവാനയും ഹികാരു നാകാമുറയും. 5 പോയിന്റോടെ വിദിത് ഗുജറാത്തിയാണ് ആറാംസ്ഥാനത്ത്.
പുരുഷ ഡിസ്കസ് ത്രോയിൽ 38 വർഷങ്ങൾക്കു ശേഷം പുതിയ ലോക റെക്കോർഡ്. ലിത്വാനിയൻ താരം മൈക്കോളാസ് അലക്നയാണ് 74.35 മീറ്റർ പിന്നിട്ട് പുതിയ ദൂരം കുറിച്ചത്. ഡിസ്കസ് ഇതിഹാസം വിർജിലിയുസ് അലക്നയുടെ മകനാണ് മൈക്കോളാസ്. 2000, 2004 ഒളിപിക്സുകളിൽ സ്വർണവും 2008 ഒളിംപിക്സിൽ വെങ്കലവും നേടിയ താരമാണ് അച്ഛൻ അലക്ന.
ലോക ചെസ് ചാംപ്യൻ ഡിങ് ലിറന് എതിരാളിയാകാനുള്ള പോരാട്ടം റഷ്യക്കാരൻ യാൻ നീപോംനീഷിയും ഇന്ത്യൻ കൗമാരക്കാരൻ ഡി. ഗുകേഷും തമ്മിൽ. ഒപ്പം, പോരാട്ടത്തിനു കച്ചമുറുക്കി ഇന്ത്യയുടെ മറ്റൊരു കൗമാരക്കാരൻ ആർ. പ്രഗ്നാനന്ദയും. കാൻഡിഡേറ്റ്സ് ചെസ് 9–ാം റൗണ്ട് പൂർത്തിയാകുമ്പോൾ നീപോംനീഷിക്കൊപ്പം ഒന്നാം സ്ഥാനത്താണ് ഗുകേഷ്. ഇരുവർക്കും 5.5 പോയിന്റ്. തൊട്ടുപിന്നിൽ 5 പോയിന്റോടെ പ്രഗ്നാനന്ദയും.
ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ ജൂലൈ 26നു തുടങ്ങുന്ന ഒളിംപിക്സിന് ഇന്നു ഗ്രീസിലെ ആതൻസിൽ ദീപം തെളിയും. ഒളിംപിയയിൽ ഹെറാ ദേവതയുടെ ക്ഷേത്രത്തിനു മുന്നിലാണു ദീപം തെളിക്കൽ നടക്കുന്നത്. പുരോഹിതരുടെ വേഷമണിഞ്ഞെത്തുന്ന ഗ്രീക്ക് നടിമാർ പ്രത്യേക കണ്ണാടിയുടെ സഹായത്തോടെ സൂര്യരശ്മികളിൽനിന്നു തീ സൃഷ്ടിച്ചാണു ദീപം തെളിക്കുക.
ടൊറന്റോ (കാനഡ) ∙ ലോക ചെസ് ചാംപ്യൻ ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താനായി സംഘടിപ്പിക്കുന്ന കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളുടെ കുതിപ്പിനു കാതോർത്ത് ചെസ് പ്രേമികൾ. ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ എന്നിവരിലാണ് ഈ പ്രതീക്ഷകളൊക്കെയും. ആകെ 14 റൗണ്ടുകളുള്ള ചാംപ്യൻഷിപ്പിന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ, നിലവിലെ ചാംപ്യൻ റഷ്യക്കാരൻ യാൻ നീപോംനീഷിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഗുകേഷും പ്രഗ്ഗയും. ശേഷിക്കുന്ന 7 റൗണ്ടുകളിൽ ചതുരംഗക്കളത്തിൽ അട്ടിമറികളും ആവേശവും നിറഞ്ഞാൽ ടൊറന്റോയിൽ ഇന്ത്യൻ വിജയഭേരി മുഴങ്ങും.
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിനു 106 ദിവസം അകലെ ഇന്ത്യൻ സംഘത്തിന്റെ ചെഫ് ഡി മിഷൻ(മേധാവി) സ്ഥാനത്തുനിന്ന് വനിതാ ബോക്സിങ് താരം എം.സി. മേരികോം രാജിവച്ചത് ഇന്ത്യയുടെ തയാറെടുപ്പുകൾക്കു വൻ തിരിച്ചടിയായി. ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ(ഐഒഎ) ഭരണ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന കോലാഹലങ്ങൾക്കിടെയാണു മേരികോമിന്റെ രാജി. വ്യക്തിപരമായ പ്രശ്നങ്ങളാണു രാജിക്കു പിന്നിലെന്നു പറയുമ്പോഴും, മേരികോമിന്റെ നിയമനത്തിൽ ഐഒഎ അംഗങ്ങൾക്കുണ്ടായിരുന്ന എതിർപ്പും പിൻമാറ്റത്തിനു കാരണമായി കരുതുന്നുണ്ട്.
ടൊറന്റോ (കാനഡ) ∙ ലോകചാംപ്യന് എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിനു ടൂർണമെന്റിലെ ആദ്യ തോൽവി. ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർ അലിറേസ ഫിറൂസ്ജയാണ് ഏഴാം റൗണ്ടിൽ ഗുകേഷിനെ തോൽപിച്ചത്. ഇതോടെ റഷ്യക്കാരൻ യാൻ നീപോംനീഷിക്കൊപ്പം ഒന്നാമതുണ്ടായിരുന്ന ഗുകേഷിന് ഒരു സ്ഥാനം നഷ്ടമായി. മറ്റൊരു മത്സരത്തിൽ ഇന്ത്യൻ കൗമാര ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ അമേരിക്കയുടെ ഫാബിയോ കരുവാനയെ അനായാസം സമനിലയിൽ തളച്ചു. 7 റൗണ്ടുകൾ കൂടി ബാക്കിനിൽക്കെ ഗുകേഷ്, പ്രഗ്നാനന്ദ, കരുവാന എന്നിവർ 4 പോയിന്റുമായി രണ്ടാം സ്ഥാനം പങ്കിടുന്നു.
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ മേധാവി (ചെഫ് ഡി മിഷൻ) സ്ഥാനത്തുനിന്ന് ബോക്സിങ് താരവും മുൻ ലോക ചാംപ്യനുമായ എം.സി. മേരികോം പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണു പിൻമാറ്റമെന്നാണ് വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി മേരികോം കത്തു നൽകിയെന്നു ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞു.
ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്. എസ്. പ്രണോയിയും തോറ്റു പുറത്തായി. ഇതോടെ ചാംപ്യൻഷിപ്പിലെ ഇന്ത്യൻ കുതിപ്പിനും വിരാമമായി. ചൈനയുടെ ഹാൻ യ്യൂവിനോടാണ് സിന്ധു തോൽവി സമ്മതിച്ചത്.
ടൊറന്റോ (കാനഡ) ∙ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന്റെ ആറാം റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരായ ആർ. പ്രഗ്നാനന്ദയ്ക്കും വിദിത് ഗുജറാത്തിക്കും തകർപ്പൻ വിജയങ്ങൾ. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറയോടു സമനില വഴങ്ങിയ പതിനേഴുകാരൻ ഡി. ഗുകേഷ്, 8 റൗണ്ടുകൾ കൂടി ബാക്കിനിൽക്കെ യാൻ നീപോംനീഷിക്കൊപ്പം ഒന്നാം സ്ഥാനത്തു തുടരുന്നു. റഷ്യക്കാരനായതിനാൽ, ഫിഡെ പതാകയുടെ കീഴിൽ മത്സരിക്കേണ്ടി വരുന്ന നീപോംനീഷിക്കും ഇന്നലെ സമനിലയായിരുന്നു വിധി. ടോപ് സീഡ് അമേരിക്കക്കാരൻ ഫാബിയാനോ കരുവാനയാണ് നീപോംനീഷിയെ സമനിലയിൽ തളച്ചത്.
ന്യൂഡൽഹി ∙ ഏഷ്യ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ ആദ്യ റൗണ്ട് വിജയത്തോടെ പാരിസ് ഒളിംപിക്സിന് യോഗ്യതയുറപ്പിച്ച് അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ വനിതാ ഡബിൾസ് സഖ്യം. ലോക റാങ്കിങ്ങിൽ ഇരുപതാം സ്ഥാനത്താണെങ്കിലും ഒളിംപിക്സ് ക്വാളിഫിക്കേഷൻ റാങ്കിങ്ങിൽ 12–ാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം. ആദ്യ 16 ടീമുകൾക്കാണ് ഒളിംപിക്സ് എൻട്രി. മുപ്പത്തിനാലുകാരി അശ്വിനി പൊന്നപ്പയുടെ മൂന്നാം ഒളിംപിക്സാണിത്. ഇരുപതുകാരി തനിഷയുടെ ആദ്യ ഒളിംപിക്സും. ഇതോടെ പാരിസ് ഒളിംപിക്സിന് യോഗ്യത നേടിയ ഇന്ത്യൻ ബാഡ്മിന്റൻ താരങ്ങളുടെ എണ്ണം ഏഴായി.
പെർത്ത് ∙ ഉജ്വല സേവുകളുമായി കളംനിറഞ്ഞ മലയാളി താരം പി.ആർ.ശ്രീജേഷിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഓസ്ട്രേലിയയ്ക്കെതിരെ ഹോക്കി പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീമിന് 2–1ന്റെ തോൽവി. 41–ാം മിനിറ്റിൽ ജുഗ്രാജ് സിങ്ങിലൂടെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ മത്സരം കൈവിട്ടത്. ആദ്യ 2 മത്സരങ്ങളും അനായാസം ജയിച്ച ഓസ്ട്രേലിയ 5 മത്സര പരമ്പരയിൽ 3–0ന് മുന്നിലെത്തി. മത്സരത്തിൽ 12 പെനൽറ്റി കോർണറുകൾ വഴങ്ങിയ ഇന്ത്യയെ വലിയ നാണക്കേടിൽ നിന്നു രക്ഷിച്ചത് ശ്രീജേഷിന്റെ മികവാണ്.
കാൻഡിഡേറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ മുന്നിലെത്തി ഇന്ത്യൻ താരം ഡി.ഗുകേഷ്. അഞ്ചാം റൗണ്ടിൽ, 6 മണിക്കൂർ നീണ്ട മാരത്തൺ പോരാട്ടത്തിൽ അസർബൈജാൻ താരം നിജാത് അബാസോവിനെ തോൽപിച്ചാണ് റഷ്യയുടെ യാൻ നീപോംനീഷിക്കൊപ്പം ഗുകേഷ് ഒന്നാം സ്ഥാനത്തേക്കുയർന്നത്.
ഏഷ്യ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ തുടക്കം നിരാശയോടെ. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രിയാൻഷു രജാവത്തും ആദ്യ റൗണ്ടിൽ പുറത്തായി.
പാരിസ് ഒളിംപിക്സിലെ അത്ലറ്റിക്സ് ചാംപ്യൻമാർക്ക് സ്വർണ മെഡലിനൊപ്പം കാഷ് പ്രൈസും. ഒളിംപിക്സിലെ 48 അത്ലറ്റിക്സ് മത്സര ഇനങ്ങളിലെയും സ്വർണ ജേതാക്കൾക്ക് 50,000 യുഎസ് ഡോളർ വീതം (ഏകദേശം 41.6 ലക്ഷം രൂപ) പ്രൈസ് മണി നൽകുമെന്ന് അത്ലറ്റിക്സിലെ ആഗോള സംഘടനയായ വേൾഡ് അത്ലറ്റിക്സ് പ്രഖ്യാപിച്ചു. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ 3 മെഡലിസ്റ്റുകൾക്കും പ്രൈസ് മണി നൽകും.
കൊച്ചി∙ നടി കല്യാണി പ്രിയദർശന് അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിറന്നാൾ സമ്മാനം. മെസ്സിയുടെ ഒപ്പുള്ള അർജന്റീന ദേശീയ ടീമിന്റെ പത്താം നമ്പർ ജഴ്സിയാണ് കല്യാണിക്ക് സമ്മാനമായി ലഭിച്ചത്. നടി തന്നെയാണ് ഇന്സ്റ്റഗ്രാമിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. മെസ്സിയുടെ ജഴ്സിയുമായി നില്ക്കുന്ന ചിത്രങ്ങളും കല്യാണി ആരാധകര്ക്കായി പങ്കുവച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ ജീവനക്കാരെ നിയമിക്കാനും അവരെ ജോലിയിൽ നിന്നു പിരിച്ചുവിടാനുമുള്ള അധികാരം, ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) ഭരണസമിതിക്കില്ലെന്ന് പ്രസിഡന്റ് പി.ടി. ഉഷ. അസോസിയേഷന്റെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാനുള്ള അധികാരം പ്രസിഡന്റിനാണെന്നും ഭരണസമിതി അംഗങ്ങൾക്കു നൽകിയ കത്തിൽ ഉഷ വ്യക്തമാക്കി.
കാൻഡിഡേറ്റ്സ് ചെസിൽ അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ സമനിലയിൽ തളച്ച് ഇന്ത്യയുടെ ഡി.ഗുകേഷ്. നാലാം റൗണ്ടിൽ മറ്റൊരു അമേരിക്കൻ താരം ഹികാരു നകാമുറയെ ആർ.പ്രഗ്നാനന്ദയും സമനിലയിൽ പിടിച്ചു. എന്നാൽ വിദിത് ഗുജറാത്തി റഷ്യൻ താരം യാൻ നീപോംനീഷിയോടു തോറ്റു.
കൊച്ചി ∙ വനിതാ കായിക താരങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷനും കൊക്ക-കോള ഇന്ത്യയും 3 വർഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു. ലോകോത്തര പരിശീലന സൗകര്യങ്ങൾ, ഉയർന്ന നിലവാരമുള്ള ട്രാക്ക് ആൻഡ് ഫീൽഡ് ഉപകരണങ്ങൾ, ജിം ഉപകരണങ്ങൾ എന്നിവ നൽകി കൊക്ക-കോള അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷനെ
കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ സഹോദരങ്ങളുടെ ദിനം. ഓപ്പൺ വിഭാഗത്തിൽ ആർ. പ്രഗ്നാനന്ദയും വനിതാവിഭാഗത്തിൽ വൈശാലി രമേഷ് ബാബുവും തങ്ങളുടെ ആദ്യ ജയം നേടി. മൂന്നാം റൗണ്ടിലെ മറ്റു കളികൾ സമനിലയായി.ഹികാരു നകാമുറയെ കഴിഞ്ഞ റൗണ്ടിൽ അട്ടിമറിച്ചെത്തിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിദിത് ഗുജറാത്തി വെള്ളക്കരുക്കളുമായി റുയ്ലോപസ് പ്രാരംഭം തിരഞ്ഞെടുത്തെങ്കിലും കഴിഞ്ഞ കളിയിലെപ്പോലെ എതിരാളിയെ ചിന്തയിലാഴ്ത്തുന്ന മറുപടിയുമായാണ് പ്രഗ്നാനന്ദ എത്തിയത്.
ന്യൂഡൽഹി ∙ 2013ലെ ഐപിഎൽ വാതുവയ്പ് കേസിൽനിന്ന് മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രക്ഷപെട്ടത് നിയമത്തിന്റെ അഭാവം മൂലമാണെന്ന് ഡൽഹി പൊലീസിലെ മുൻ കമ്മിഷണർ നീരജ് കുമാർ. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെടാൻ കാരണമായത് ഇന്ത്യയിൽ കായികരംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തത് മൂലമാണെന്ന്
ടൊറന്റോ (കാനഡ) ∙ കാൻഡിഡേറ്റ്സ് ചെസ് ചാപ്യൻഷിപ്പിൽ തീ പാറിയ രണ്ടാം ദിനത്തിൽ ലോക മൂന്നാംനമ്പർ താരം ഹികാരു നകാമുറയെ അട്ടിമറിച്ച് വിദിത് ഗുജറാത്തിയുടെ വൈദ്യുത പ്രകടനം. നവീനനീക്കത്തിലൂടെ തുടങ്ങി മൂന്നു തുടർച്ചയായ സാക്രിഫൈസുകളിലൂടെ കളി കൈയിലെടുത്ത് വിദിത് അമേരിക്കൻ താരത്തെ ഞെട്ടിച്ചു. 2022ലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിനു ശേഷം 47 ക്ലാസിക്കൽ കളികളിൽ അജയ്യനായി തുടർന്ന ഹികാരുവിന് ആദ്യ തോൽവി. മറ്റൊരു കളിയിൽ മൂന്നു തുടരൻ കാലാൾ ബലികളിലൂടെ ആരാധകരെ സംഭ്രമിപ്പിച്ച ആർ. പ്രഗ്നാനന്ദയ്ക്കെതിരെ കൃത്യമായ പ്രതിരോധ നീക്കങ്ങളിലൂടെ മറുപടി നൽകി ഡി. ഗുകേഷിന്റെ വിജയം.
ലോക ചെസ് ചാംപ്യൻ ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിന് ടൊറന്റോയിൽ തുടക്കം. ആദ്യദിനം ഓപ്പൺ വിഭാഗത്തിൽ നാലു കളികളും സമനിലായി. സ്കോർ ബോർഡ് സൂചിപ്പിക്കാത്ത വിധം സംഘർഷഭരിതമായിരുന്നു എല്ലാ കളികളും. ഫ്രാൻസ് താരം അലി റേസ ഫിറൂസ്ജയെ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദ സമനിലയിൽ പിടിച്ചു. റുയ്ലോപസ് പ്രാരംഭത്തിൽ അതിവേഗം കളിച്ച ഫിറൂസ്ജ പതിവില്ലാത്ത കരുനില കൈവരിക്കുകയും രാജാവിന്റെ വശം തുറക്കാൻ അവസരമൊരുക്കുകയും ചെയ്ത് കളിയെ സങ്കീർണമാക്കി.
പ്രമുഖ താരങ്ങളില്ലാതെ യൂബർകപ്പ് വനിതാ ടീം ബാഡ്മിന്റൻ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സിംഗിൾസിൽ പി.വി.സിന്ധുവും ഡബിൾസിൽ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ്, അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ സഖ്യങ്ങളും ടൂർണമെന്റിൽ നിന്നു പിൻമാറി. പാരിസ് ഒളിംപിക്സ് തയാറെടുപ്പുകളുടെ ഭാഗമായാണ് ഇവരുടെ പിൻമാറ്റം.
∙മാർ ബേസിൽ സ്പോർട്സ് അക്കാദമി കോതമംഗലം, എറണാകുളം ∙എഫ്സി കുട്ടനെല്ലൂർ തൃശൂർ ∙ജവാഹർ എഫ്സി മാവൂർ, കോഴിക്കോട് ∙ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്സ് അക്കാദമി, കോഴിക്കോട് ∙കോട്ടയം വെസ്റ്റ് ക്ലബ് താഴത്തങ്ങാടി, കോട്ടയം ∙കാനന്നൂർ സൈക്ലിങ് ക്ലബ് താണ, കണ്ണൂർ ∙റൂറൽ കോച്ചിങ് സെന്റർ നെടുവേലി, തിരുവനന്തപുരം ∙കെസി ത്രോസ് അക്കാദമി, ചെറുവത്തൂർ, കാസർകോട് ∙ബ്രദേഴ്സ് സ്പോർട്സ് ക്ലബ് മൂലാട്, കോഴിക്കോട്
ഒളിംപിക്സ് സ്വർണമെഡൽ ജേതാവായ സിംഗപ്പൂരിന്റെ നീന്തൽ താരം ജോസഫ് സ്കൂളിങ് രാജ്യാന്തര മത്സരങ്ങളിൽ നിന്നു വിരമിച്ചു. 2016 റിയോ ഒളിംപിക്സിൽ 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ ഇതിഹാസതാരം മൈക്കൽ ഫെൽപ്സിനെ തോൽപിച്ചായിരുന്നു സ്കൂളിങ്ങിന്റെ സ്വർണനേട്ടം. ‘ ആ സമയം എത്തിയിരിക്കുന്നു, ജീവിതത്തിലെ പുതിയ അധ്യായത്തിലേക്കു കടക്കാനുള്ള സമയം’
വിജയങ്ങൾക്കു നടുവിൽ മിന്നിത്തിളങ്ങി നിൽക്കുന്ന രോഹൻ ബൊപ്പണ്ണയോടു ഗായകൻ വിജയ് യേശുദാസിന്റെ ചോദ്യങ്ങളിലൊന്നു തോൽവിയെക്കുറിച്ചായിരുന്നു. ‘പരാജയങ്ങളുടെ ഒരു കാലമുണ്ടായിരുന്നല്ലോ താങ്കൾക്ക്. ആ സമയത്തെ എങ്ങനെ അതിജീവിച്ചു?’ രോഹൻ പുഞ്ചിരിയോടെ വിജയിനോടു പറഞ്ഞു: ‘ശരിയാണ്, എനിക്കും ഒരു പരാജയകാലം ഉണ്ടായിരുന്നു. 2021ൽ ആദ്യ 5 മാസങ്ങൾക്കിടെ ഒരു കളി പോലും എനിക്കു ജയിക്കാൻ കഴിഞ്ഞില്ല.
വിമ്പിൾഡനിലെ സെന്റർ കോർട്ട് പോലെ പ്രതീക്ഷയുടെ പച്ചപ്പണിഞ്ഞ വേദി. ഒത്ത നടുവിൽ എല്ലാവരുടെയും കണ്ണുകളുടെ ‘എയ്സ്’ ഏറ്റുവാങ്ങി മന്ദഹാസത്തോടെ രോഹൻ ബൊപ്പണ്ണ. കയ്യിൽ റാക്കറ്റിനു പകരം മൈക്ക്. ടെന്നിസ് മത്സരത്തിലെ ടൈബ്രേക്കർ സമ്മർദ നിമിഷങ്ങൾക്കു സമാനമായ ആകാംക്ഷയ്ക്കൊടുവിൽ ബൊപ്പണ്ണ പ്രഖ്യാപിച്ചു: ‘മനോരമ സ്പോർട്സ് സ്റ്റാർ, എം. ശ്രീശങ്കർ..’ സദസ്സിൽ നിലയ്ക്കാത്ത കയ്യടി. 12–ാം വയസ്സിൽ തന്നെ ഒളിംപ്യൻ ശങ്കർ എന്ന ഇമെയിൽ വിലാസമുണ്ടാക്കാൻ ആത്മവിശ്വാസം കാണിച്ച കേരളത്തിന്റെ സ്വന്തം ശ്രീശങ്കർ വിനയം വിടാത്ത പതിവു പുഞ്ചിരിയോടെ വേദിയിലേക്ക്.
കൊച്ചി ∙ ലോങ് ജംപ് താരം എം. ശ്രീശങ്കറിന് മനോരമ സ്പോർട്സ് സ്റ്റാർ 2023 പുരസ്കാരം. 5 ലക്ഷം രൂപയും ട്രോഫിയും ശ്രീശങ്കർ ലോക ടെന്നിസിലെ ഇന്ത്യൻ അദ്ഭുതം രോഹൻ ബൊപ്പണ്ണയിൽനിന്നു സ്വീകരിച്ചു. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ അവതരിപ്പിക്കുന്ന സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിൽ കേരള ക്രിക്കറ്റ് താരം സച്ചിൻ ബേബി രണ്ടാം സ്ഥാനവും
ഇന്ത്യൻ വെയ്റ്റ്ലിഫ്റ്റിങ് താരം മീരാഭായ് ചാനു പാരിസ് ഒളിംപിക്സിന് യോഗ്യത ഉറപ്പിച്ചു. തായ്ലൻഡിലെ ഫുക്കറ്റിൽ നടന്ന ഐഡബ്ല്യുഎഫ് ലോകകപ്പിൽ 49 കിലോഗ്രാം വിഭാഗത്തിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ചാനു ഒളിംപിക്സ് ബെർത്ത് ഉറപ്പിച്ചത്. ടൂർണമെന്റ് അവസാനിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
ഏഷ്യൻ അത്ലറ്റിക് കൗൺസിലിന്റെ അത്ലീറ്റ്സ് കമ്മിഷൻ അംഗമായി ഒളിംപ്യൻ ഷൈനി വിൽസനെ നിയമിച്ചു. പി.ടി.ഉഷ അംഗമായിരുന്ന കമ്മിഷന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് പുനഃസംഘടിപ്പിച്ച പുതിയ സമിതിയിലെ ഇന്ത്യയിൽ നിന്നുള്ള ഏക അംഗമാണ് ഷൈനി.
ലോങ്ജംപ് താരം എം.ശ്രീശങ്കർ, ക്രിക്കറ്റ് താരം സച്ചിൻ ബേബി, പാരാഷൂട്ടർ സിദ്ധാർഥ ബാബു; കായിക കേരളം ആകാംക്ഷയോടെ കാത്തിരുന്ന പേരുകൾ! കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ ‘മലയാള മനോരമ സ്പോർട്സ് സ്റ്റാർ 2023’ അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് ഈ മൂന്നു കായിക പ്രതിഭകൾ.
ബത്തേരി ∙ ചുരം കയറിയെത്തിയ ബ്രിട്ടീഷുകാരാണ് പാപ്ലശേരിയിലുൾപ്പെടെ വയനാട്ടിലെ തോട്ടംമേഖലയിൽ ഫുട്ബോൾ പ്രചരിപ്പിച്ചത്. അക്കാലം മുതലേ കാൽപന്തുകളി ഈ നാട്ടുകാരുടെ രക്തത്തിലലിഞ്ഞു. ബ്രിട്ടീഷുകാർ ഒരുക്കിയ മൈതാനത്ത് അവർ ഫുട്ബോൾ തട്ടിനടന്നു. വയനാട്ടിലെ കുടിയേറ്റ കാർഷിക ഗ്രാമമായ പാപ്ലശേരി അഴീക്കോടൻ നഗറിൽ 1994 ൽ ഒരുപറ്റം ചെറുപ്പക്കാർ ചേർന്നു ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രൂപീകരിച്ചതോടെ പന്തുകളി ഒരു നാടിന്റെയാകെ വികസനത്തിലേക്കുള്ള സാമൂഹികദൗത്യമായി മാറുകയും ചെയ്തു.
ചുറ്റുവട്ടത്തു നിന്നു കണ്ടെടുത്ത 7 കുട്ടികളുമായി 12 വർഷം മുൻപു റെഡ്ലാൻഡ്സ് വോളിബോൾ സെന്റർ ആരംഭിക്കുമ്പോൾ വരന്തരപ്പിള്ളിയുടെ വോളിബോൾ പെരുമ നിറംമങ്ങിയ കാലമായിരുന്നു. രാജ്യാന്തര താരം സിറിൽ സി. വള്ളൂരിനു ജന്മംനൽകിയ നാട്ടിൽ വോളിബോൾ ഇല്ലാതാകുമോ എന്ന ചോദ്യത്തിന്റെ പ്രസക്തി ഇല്ലാതാക്കി, ഉയരങ്ങളിലെ വിജയങ്ങളിലൂടെയുള്ള യാത്രയിലാണ് റെഡ്ലാൻഡ്സ്.
കഴിഞ്ഞവർഷത്തെ രാജ്യത്തെ മികച്ച താരങ്ങൾക്കുള്ള ഹോക്കി ഇന്ത്യ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ മലയാളി താരം പി.ആർ.ശ്രീജേഷും. മികച്ച പുരുഷ താരം, മികച്ച ഗോൾകീപ്പർ എന്നീ പുരസ്കാരങ്ങൾക്കാണ് ശ്രീജേഷിനെ നാമനിർദേശം ചെയ്തത്. 2023ലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനായി ശ്രീജേഷിനൊപ്പം മത്സരിക്കുന്നത് ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഉൾപ്പെടെ 3 താരങ്ങളാണ്.
കോഴിക്കോട് ∙ ഫുട്ബോളും വോളിബോളും നെഞ്ചിലേറ്റുന്നവരാണ് കോഴിക്കോട്ടെ കൊടുവള്ളി, മടവൂർ പ്രദേശവാസികൾ. ഇവർക്കു മുന്നിൽ കായികമേഖലയിലെ വൻ സാധ്യതകൾ പരിചയപ്പെടുത്തുകയും പെൺകുട്ടികൾ അടക്കമുള്ളവരെ ദേശീയമെഡൽ നേട്ടങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് മടവൂർ ചക്കാലക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമി. വിദ്യാർഥികൾക്കു സൗജന്യ പരിശീലനം നൽകുന്നതിലൂടെയാണ് അക്കാദമി ശ്രദ്ധേയമായത്.
സംസ്ഥാനത്തെ മികച്ച സ്പോർട്സ് ക്ലബ്ബുകൾക്കും അക്കാദമികൾക്കുമായി മലയാള മനോരമ ഒരുക്കുന്ന ‘മനോരമ സ്പോർട്സ് ക്ലബ് 2023’ പുരസ്കാരത്തിന്റെ ഫൈനലിസ്റ്റുകളായി 3 ക്ലബ്ബുകൾ. ⏩ കോഴിക്കോട് മടവൂർ ചക്കാലയ്ക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമി ⏩വയനാട് കേണിച്ചിറ അഴീക്കോടൻ നഗർ ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ⏩ തൃശൂർ വരാക്കര റെഡ് ലാൻഡ്സ് വോളിബോൾ സെന്റർ
മെൽബൺ ∙ ഫോർമുല വൺ ഗ്രാൻപ്രിയിൽ റെഡ് ബുളിന്റെ കുതിപ്പിനു താൽക്കാലിക വിരാമം. മെൽബണിൽ നടന്ന ഓസ്ട്രേലിയൻ ഗ്രാൻപ്രിയിൽ ഫെറാറിയുടെ കാർലോസ് സെയ്ൻസ് ജേതാവായി. സീസണിലെ ആദ്യ 2 ഗ്രാൻപ്രികളിലും ജേതാവായ റെഡ് ബുളിന്റെ മാക്സ് വേർസ്റ്റപ്പൻ എൻജിൻ തകരാർമൂലം ഇടയ്ക്കു വച്ചു റേസ് അവസാനിപ്പിച്ചതാണ് സ്പാനിഷ് ഡ്രൈവർ
ചെന്നൈ ∙ മുൻ വർഷങ്ങളിൽ സെമിഫൈനൽ വരെയെത്തി വഴുതിപ്പോയ കിരീടം ഇക്കുറി തലയിലുറപ്പിച്ച് പ്രൈം വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസിന്റെ തേരോട്ടം. ഇന്നലെ നടന്ന ഫൈനലിൽ 3–1ന് (15–13, 15–10, 13–15, 15–12) ലീഗിലെ പുതുമുഖങ്ങളായ ഡൽഹി തൂഫാൻസിനെയാണ് കാലിക്കറ്റ് കീഴടക്കിയത്. ഹീറോസ് നായകൻ ജെറോം വിനീതാണ് ഫൈനലിലെ താരം. ലീഗിലെ ഏറ്റവും മൂല്യമേറിയ താരമായും വിനീത് തിരഞ്ഞെടുക്കപ്പെട്ടു. കിരീടം നേടിയ കാലിക്കറ്റിന് 40 ലക്ഷം രൂപയും റണ്ണേഴ്സ് അപ്പായ ഡൽഹി തൂഫാൻസിന് 30 ലക്ഷം രൂപയുമാണു സമ്മാനത്തുക. ഡിസംബറിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോക ക്ലബ് ചാംപ്യൻഷിപ്പിനും കാലിക്കറ്റ് ഹീറോസ് യോഗ്യത നേടി.
ചെന്നൈ ∙ പ്രൈം വോളിബോൾ ലീഗ് കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഹീറോസ് ഇന്നു ഫൈനലിനിറങ്ങുന്നു. ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 6.30ന് ആരംഭിക്കുന്ന ഫൈനലിൽ ലീഗിലെ പുതുമുഖങ്ങളായ ഡൽഹി തൂഫാൻസാണ് കാലിക്കറ്റിന്റെ എതിരാളികൾ. ലീഗിലെ ചാംപ്യൻമാർ ലോക ക്ലബ് ചാംപ്യൻഷിപ്പിനും യോഗ്യത നേടും.
മലപ്പുറം ∙ ആശ്വാസം! ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള കേരള ടീം ഏപ്രിൽ രണ്ടിനു പുറപ്പെടും. സംസ്ഥാന ക്യാംപ് തിരുവനന്തപുരം അരുവിക്കര മൈലം ജിവി രാജ സ്പോർട്സ് സ്കൂളിൽ മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ നടക്കും. പട്നയിൽ നടക്കുന്ന മീറ്റിനു ടീമിനെ അയയ്ക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്.
സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ സംസ്ഥാനത്തെ സ്പോർട്സ് ക്ലബ്ബുകൾക്കായി ഒരുക്കുന്ന മനോരമ സ്പോർട്സ് ക്ലബ് 2023 പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ 8 ക്ലബ്ബുകൾ. നൂറോളം അപേക്ഷകളിൽനിന്നാണ് വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ 8 മികച്ച ക്ലബ്ബുകളെ തിരഞ്ഞെടുത്തത്. മുൻ രാജ്യാന്തര ഫുട്ബോളർ എൻ.പി.പ്രദീപ്, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ്, അർജുന അവാർഡ് ജേതാവായ അത്ലീറ്റ് ജോസഫ് ജി. ഏബ്രഹാം എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്.
മയാമി∙ ബെലാറൂസിയൻ ടെന്നിസ് താരം അരീന സബലെങ്കയുടെ കാമുകൻ കോൺസ്റ്റാന്റിൻ കോസോവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 42 വയസ്സുകാരനായ മുൻ ഐസ് ഹോക്കി താരം റിസോര്ട്ടിലെ ബാൽക്കണിയിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് സ്ഥീരീകരിച്ചു.
ട്രാക്കിൽ മക്കൾക്കൊപ്പം ഇരിക്കുന്ന ഈ ‘അതിശക്ത’യായ അമ്മയെ മനസ്സിലായോ? മുൻ ന്യൂസീലൻഡ് ഷോട്പുട് താരം വലേറി ആഡംസ് ആണിത്. ലോക അത്ലറ്റിക്സിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ വലേറി 2008, 2012 ഒളിംപിക്സുകളിൽ ഷോട്പുട്ടിൽ സ്വർണം നേടി. ഔട്ട്ഡോർ, ഇൻഡോർ വിഭാഗങ്ങളിലായി 8 ലോക ചാംപ്യൻഷിപ് സ്വർണവും വലേറിയുടെ പേരിലുണ്ട്.
പുരുഷൻമാരുടെ 4–400 റിലേയിൽ 2 വർഷം മുൻപുവരെ ലോക റാങ്കിങ്ങിൽ 25–ാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാൽ 2023 അത്ലറ്റിക്സ് സീസൺ അവസാനിച്ചപ്പോൾ ലോകത്തെ മികച്ച 4 റിലേ ടീമുകളിൽ ഒന്നായി ഇന്ത്യ മാറി. ആ അതിവേഗ കുതിപ്പിന്റെ ‘ആക്സിലേറ്റർ’ ആയിരുന്നു പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി വി.മുഹമ്മദ് അജ്മൽ. അമേരിക്കയുടെയും ജമൈക്കയുടെയും സിറ്റിങ് സീറ്റായ പുരുഷ റിലേയിൽ ഒളിംപിക്സ് വർഷം ഇന്ത്യ ഒരു മെഡൽ സ്വപ്നം കാണുമ്പോൾ, പ്രതീക്ഷയുടെ ബാറ്റൺ അജ്മൽ നയിക്കുന്ന നാൽവർ സംഘത്തിലാണ്.
ന്യൂഡൽഹി ∙ ഒളിംപിക് യോഗ്യതാ റൗണ്ടിൽ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ് ഇന്ത്യൻ ബോക്സിങ് ടീം ഹൈ പെർഫോമൻസ് ഡയറക്ടർ ബെർണാഡ് ഡൺ.
തിരുവനന്തപുരം ∙ സിദ്ധാർഥ ബാബുവിനെ ഷൂട്ടിങ് റേഞ്ചിലെത്തിച്ചത് തിരുവനന്തപുരത്തെ ലൈബ്രറികളാണ്. കളിത്തോക്കുകളോടു കമ്പമുള്ള സിദ്ധാർഥ മുതിർന്നപ്പോൾ ഏഷ്യൻ പാരാ ഗെയിംസ് സ്വർണ മെഡൽ ജേതാവാകാൻ പുസ്തകങ്ങളും കുട്ടിക്കാലം മുതലുള്ള അടങ്ങാത്ത ആഗ്രഹവും കുറച്ചൊന്നുമല്ല സഹായിച്ചത്. 2023 ൽ ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ തിരുവനന്തപുരം സ്വദേശി സിദ്ധാർഥ ബാബു മിക്സഡ് 50 മീറ്റർ റൈഫിൾ പ്രോൺ എസ്എച്ച്–1 മത്സരത്തിൽ റെക്കോർഡ് സഹിതം സ്വർണം നേടിയപ്പോൾ ആദ്യം അഭിനന്ദിച്ചവരിലൊരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ആ നേട്ടം, ലക്ഷ്യം മാത്രം മുന്നിൽ വച്ചു സിദ്ധാർഥ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്.
കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മലയാള മനോരമ – സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് സ്പോർട്സ് സ്റ്റാർ 2023ന്റെ വോട്ടിങ് തുടരുന്നു. മനോരമ ഓൺലൈൻ വഴിയും എസ്എംഎസ് വഴിയും വായനക്കാർക്ക് വോട്ടു ചെയ്യാം.
പൈലറ്റിന്റെ ഏകാഗ്രതയും കണിശതയുമാണ് ഒരു ലോങ്ജംപ് താരത്തിനു വേണ്ടത്. വേഗവും കാലടിപ്പാടുകളും ക്രമീകരിച്ച്, കൃത്യമായ ലക്ഷ്യത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് പരമാവധി ദൂരത്തിൽ ലാൻഡ് ചെയ്യാനുള്ള മികവ്. സാങ്കേതികത്തികവിലും ലോകോത്തര നേട്ടങ്ങളിലും ഇന്ത്യൻ അത്ലറ്റിക്സിന്റെ ‘പൈലറ്റ്’ പ്രൊജക്ടാണ് മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കർ. പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലീറ്റ്, ഡയമണ്ട് ലീഗ് ഫൈനൽസിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ജംപർ, ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിയ രാജ്യത്തെ ആദ്യ പുരുഷ ലോങ്ജംപ് താരം തുടങ്ങിയ ലോക നേട്ടങ്ങളിൽ ഇന്ത്യ ഹരിശ്രീ കുറിച്ചത് പാലക്കാട്ടുകാരൻ ശ്രീശങ്കറിലൂടെയാണ്.
ഒളിംപിക്സിനു മുന്നോടിയായി പാരിസിൽ പരിശീലനം നടത്താൻ മുൻ ലോക വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യൻ മീരാഭായ് ചാനുവിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ടോക്കിയോ ഒളിംപിക്സിലെ വെള്ളിമെഡൽ ജേതാവായ ചാനു, ഒരു മാസത്തോളം പാരിസിൽ പരിശീലനം നടത്തും. ചെലവ് സർക്കാർ വഹിക്കും.
കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മലയാള മനോരമ – സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് സ്പോർട്സ് സ്റ്റാർ 2023ന്റെ വോട്ടിങ് ഇന്നുമുതൽ. മനോരമ ഓൺലൈൻ വഴിയും എസ്എംഎസ് വഴിയും വായനക്കാർക്ക് വോട്ടു ചെയ്യാം. മിന്നു മണി (ക്രിക്കറ്റ്), വി.മുഹമ്മദ് അജ്മൽ (അത്ലറ്റിക്സ്), കെ.പി. രാഹുൽ (ഫുട്ബോൾ), സച്ചിൻ ബേബി (ക്രിക്കറ്റ്), സിദ്ധാർഥ ബാബു (പാരാഷൂട്ടിങ്), എം. ശ്രീശങ്കർ (അത്ലറ്റിക്സ്) – പേരുകൾ അക്ഷരമാല ക്രമത്തിൽ– എന്നിവരാണ് പുരസ്കാരം നേടാൻ രംഗത്തുള്ളത്.
മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിക്കണമെന്ന ആവശ്യവുമായി മിക്സഡ് മാർഷ്യൽ ആർട്സ് ഫൈറ്റർ ചുങ്രെൻ കുരെന്. മാട്രിക്സ് ഫൈറ്റ് നൈറ്റ് പോരാട്ടത്തിൽ വിജയിച്ച ശേഷം സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തവണയെങ്കിലും മണിപ്പുരിലെത്തണമെന്ന് ചുങ്രെൻ
ടോക്കിയോ∙ മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലെത്തിയ ജാപ്പനീസ് ഗുസ്തി താരം കുഴഞ്ഞുവീണു മരിച്ചു. ഓൾ ജപ്പാൻ പ്രോ റസ്ലിങ് മത്സരത്തിനു പിന്നാലെയാണു 50 വയസ്സുകാരനായ യുടാക യോഷിയുടെ മരണം. ജപ്പാനില് നിരവധി ആരാധകരുള്ള ഗുസ്തി താരമാണ് യോഷി. മരണം സംഭവിക്കാനുള്ള കാരണമെന്തെന്ന്
ഒളിംപിക്സിന് മുൻപ് പാരിസിൽ കീരീടമുയർത്തി ഇന്ത്യയുടെ സാത്വിക് സായ്രാജ്– ചിരാഗ് ഷെട്ടി സഖ്യം. ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൻ പുരുഷ ഡബിൾസ് ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ജെ ഹുവേയ്– യാങ് പോ ഹുയാൻ സഖ്യത്തെയാണ് (21-11, 21-17) തോൽപിച്ചത്.
ടോക്കിയോ ഒളിംപിക്സ് ഗുസ്തിയിലെ ഇന്ത്യയുടെ മെഡൽ ജേതാക്കളായ ബജ്രംഗ് പുനിയയും രവികുമാർ ദഹിയയും പാരിസ് ഒളിംപിക്സിനില്ല. പാരിസ് ഒളിംപിക്സ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ താരങ്ങളെ കണ്ടെത്തുന്നതിനുള്ള സിലക്ഷൻ ട്രയൽസിൽ പരാജയപ്പെട്ടതോടെയാണ് ഇരുവരുടെയും ഒളിംപിക്സ് സ്വപ്നങ്ങൾ പൊലിഞ്ഞത്.
കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മനോരമ സ്പോർട്സ് സ്റ്റാർ 2023ന്റെ വിധിനിർണയം വായനക്കാരിലേക്ക്. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത് മലയാള മണ്ണിന്റെ അഭിമാനമായ 6 മിന്നും താരങ്ങൾ.
2036 ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിൽ മുംബൈയിൽ നടന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) സെഷനിലാണ്. 2036 ഒളിംപിക്സിനു പുറമേ 2030 യൂത്ത് ഒളിംപിക്സും ഇന്ത്യയിൽ സംഘടിപ്പിക്കാൻ താൽപര്യമുണ്ടെന്നും ഇതിനായി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനുമായി ചേർന്ന്, രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ഫ്യൂച്ചർ ഹോസ്റ്റസ് കമ്മിഷനുമായി സർക്കാർ 2 വട്ടം ഫലപ്രദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു.
തൃശൂരിലെ കോലോത്തുംപാടത്ത് പന്തു തട്ടിയാണു ഞാൻ തുടങ്ങിയത്. തുടർന്നു സെവൻസ് കളിച്ചു വളർന്നു. വിജയങ്ങൾക്കു തുടക്കമിട്ട സ്പോർട്സ് കൗൺസിൽ ക്യാംപിൽ എത്തിച്ചത് ജോസ് പറമ്പൻ എന്ന പരിശീലകനായിരുന്നു. 10–ാം വയസ്സിൽ സ്പോർട്സ് കൗൺസിലിന്റെ ഫുട്ബോൾ ക്യാംപിൽ എത്തിയതാണു വഴിത്തിരിവായത്. 12–ാം വയസ്സിൽ ജോസ് പറമ്പന്റെ തന്നെ ഷാജോ സ്പോർട്സ്
എന്റെ കായിക ജീവിതത്തിലെ സ്റ്റാർട്ടിങ് പോയിന്റായിരുന്നു തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നത്തെ സ്പോർട്സ് ക്ലബ്. മുട്ടം ഗവ.ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതു മുതലാണ് ക്ലബ്ബിന്റെ കീഴിൽ അത്ലറ്റിക്സ് പരിശീലനം ആരംഭിക്കുന്നത്. മികച്ച കോച്ചുമാരുടെ കീഴിൽ അവിടെ വിദഗ്ധ പരിശീലനം ലഭിച്ചതോടെ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മെഡൽനേട്ടം പതിവായി.
സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മനോരമ സ്പോർട്സ് ക്ലബ് അവാർഡിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മനോരമ നൽകുന്ന സ്പോർട്സ് ക്ലബ് 2023 പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 6 ലക്ഷം രൂപയാണ്. ഏറ്റവും മികച്ച ക്ലബ്ബിനു ‘മനോരമ സ്പോർട്സ് ക്ലബ് 2023’ ട്രോഫിയും 3 ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം.
ന്യൂഡൽഹി ∙ ഖേലോ ഇന്ത്യ മത്സരങ്ങളിലെ വിജയികൾക്ക് സർക്കാർ ജോലിക്കു യോഗ്യത. കായികതാരങ്ങൾക്കു കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന്റെ പരിഷ്കരിച്ച മാനദണ്ഡങ്ങളിലാണു ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, വിന്റർ ഗെയിംസ്, പാരാ ഗെയിംസ്, യൂണിവേഴ്സിറ്റി ഗെയിംസ് എന്നിവയിലെ വിജയികൾക്കും യോഗ്യത നിർണയിച്ചിരിക്കുന്നത്. ദേശീയ ടീം ചെസ് ചംപ്യൻഷിപ്പുകളിലെ വിജയവും ഇനി മുതൽ ജോലി റിക്രൂട്െമന്റിനു പരിഗണിക്കും. നാഷനൽ ഓപ്പൺ ചെസ് ചാംപ്യൻഷിപ്പുകളിലെ ജേതാക്കളെയാണു ദേശീയ ജേതാക്കളായി ജോലി യോഗ്യതകളിൽ പരിഗണിക്കുകയെന്നും പുതിയ മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മത്സരങ്ങളിലെ വിജയികളും ഇനി ജോലിക്കുള്ള യോഗ്യതയുണ്ട്.
പാരിസ് ഒളിംപിക്സിന്റെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്ററുകളിൽ നിറഞ്ഞു നിൽക്കുന്നത് ഫ്രഞ്ച് തലസ്ഥാനനഗരത്തിന്റെ സാംസ്കാരികസമൃദ്ധിയും സാങ്കേതിക വൈവിധ്യവും നിറഞ്ഞ വർണക്കാഴ്ചകൾ. സെൻ നദിക്കരയിലുള്ള മ്യൂസ് ഡി ഓർസെ മ്യൂസിയത്തിൽ വച്ച് ഡിസൈനർ യുഗോ ഗട്ടോനി, ഒളിംപിക്സിന്റെ ഡിസൈൻ ഡയറക്ടർ യോക്കിം റോൻസിൻ എന്നിവർ ചേർന്നാണ് പോസ്റ്ററുകൾ അനാവരണം ചെയ്തത്.
സുന്ദരമായ ഒരു സെൽഫിയെടുത്തു നിൽക്കുന്ന ഈ വ്യക്തി 1976 മോൺട്രിയോൾ ഒളിംപിക്സിലെ പുരുഷ വിഭാഗം ഡെക്കാത്ലൺ ചാംപ്യനായിരുന്നു– യുഎസ് താരം ബ്രൂസ് ജെന്നർ. എന്നാൽ ഇപ്പോൾ ഇവർ അറിയപ്പെടുന്നത് കെയ്റ്റ്ലിൻ ജെന്നർ എന്നാണ്! തന്റെ സ്ത്രീത്വം തിരിച്ചറിഞ്ഞ ബ്രൂസ് 2015ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായി ട്രാൻസ് വുമൺ ആയി മാറിയത്. അതുവരെ 66 വർഷം പുരുഷനായിട്ടായിരുന്നു ജെന്നറുടെ ജീവിതം.
കൊച്ചി ∙ ബോക്സിങ് റിങ്ങിലെ താര റാണി ഹന്ന ഗബ്രിയേൽസ് വനിതാ ദിനത്തിൽ കൊച്ചിയിൽ. വേൾഡ് ബോക്സിങ് കൗൺസിൽ (ഡബ്ല്യുബിസി) നടത്തുന്ന ലോക ഹെവി വെയ്റ്റ് ഡിജെഎംസി സീരീസ് നമ്പർ 7 ബോക്സിങ് ചാംപ്യൻഷിപ് തീയതി പ്രഖ്യാപനം നടത്താനാണ് ഹന്ന ഗബ്രിയേൽസ് കൊച്ചിയിൽ എത്തുക. കൊച്ചിയാണ് ചാംപ്യൻഷിപ്പിനു വേദി. നാഷനൽ സ്പോർട്സ് മിഷന്റെ സഹകരണത്തോടെ ഓഗസ്റ്റിൽ നടക്കുന്ന ചാംപ്യൻഷിപ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ്. ഇന്ത്യ, ഓസ്ട്രേലിയ, യുഎസ്, മലേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, യുകെ ഉൾപ്പെടെ 12 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ബോക്സിങ് താരങ്ങൾ ഏറ്റുമുട്ടും.
മികച്ച പ്രവർത്തനങ്ങളുമായി കഴിഞ്ഞ ഒരു വർഷം കായിരംഗത്ത് നിറഞ്ഞുനിന്ന കൂട്ടായ്മയാണോ നിങ്ങളുടെ ക്ലബ്? എങ്കിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മനോരമ നൽകുന്ന സ്പോർട്സ് ക്ലബ് 2023 പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 6 ലക്ഷം രൂപയാണ്. ഏറ്റവും മികച്ച ക്ലബ്ബിനു ‘മനോരമ സ്പോർട്സ് ക്ലബ് 2023’ ട്രോഫിയും 3 ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം.
റോം∙ ഇറ്റലിയിലേക്കു ചാംപ്യൻഷിപ്പിനായി പോയ പാക്കിസ്ഥാൻ ബോക്സിങ് താരം സഹതാരത്തിന്റെ പണവും മോഷ്ടിച്ച് മുങ്ങി. സഹതാരത്തിന്റെ ബാഗിലുണ്ടായിരുന്ന പണവുമായി പാക്ക് താരം സൊഹൈബ് റാഷിദാണ് ഇറ്റലിയിൽവച്ച് കടന്നതെന്ന് പാക്കിസ്ഥാൻ അമെച്വർ ബോക്സിങ് ഫെഡറേഷൻ
ഭാര്യ ലിലിയ ടുട്നിക്കിനൊപ്പം നിൽക്കുന്ന ഈ യുക്രെയ്ൻകാരൻ ഇപ്പോൾ ലോക അത്ലറ്റിക് സംഘടനയുടെ (ഐഎഎഎഫ്) സീനിയർ വൈസ് പ്രസിഡന്റാണ്. ഇതിഹാസ പോൾവോൾട്ട് താരമായ സെർജി ബൂബ്ക തന്നെ. 1988 സോൾ ഒളിംപിക്സിൽ സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച് സ്വർണം നേടിയ ബൂബ്ക 1991 മുതൽ യുക്രെയ്നു വേണ്ടിയാണ് മത്സരിച്ചത്.
ഇന്ത്യൻ ബാഡ്മിന്റൻ താരവും ലോക ചാംപ്യൻഷിപ്പിലെ വെങ്കലമെഡൽ ജേതാവുമായ സായ് പ്രണീത് രാജ്യാന്തര ബാഡ്മിന്റനിൽ നിന്നു വിരമിച്ചു. 24 വർഷം നീണ്ടുനിന്ന കരിയർ അവസാനിപ്പിക്കുന്നതായി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പ്രണീത് അറിയിച്ചത്.
നാട്ടിലെ കായികക്കുതിപ്പിന് ഊർജമേകുന്ന കൂട്ടായ്മയാണോ നിങ്ങളുടെ ക്ലബ്? എങ്കിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മനോരമ നൽകുന്ന സ്പോർട്സ് ക്ലബ് 2023 പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 6 ലക്ഷം രൂപയാണ്. ഏറ്റവും മികച്ച ക്ലബ്ബിനു ‘മനോരമ സ്പോർട്സ് ക്ലബ് 2023’ ട്രോഫിയും 3 ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം.
കണ്ണൂർ ∙ ചന്ദ്രനിൽ ചായക്കട തുടങ്ങിയ മലയാളിയുടേത് കെട്ടുകഥയാണ്. പക്ഷേ, പാരിസ് ഒളിംപിക്സിനു ഭക്ഷണം വിളമ്പുക ഈ മലയാളിയായിരിക്കും– കുടിയാന്മല അരങ്ങം സ്വദേശി പുതുപ്പറമ്പിൽ ബെന്നി തോമസ്. യുഎസിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും രാജ്യാന്തര കായിക മേളകളിൽ കേറ്ററിങ് സർവീസ് നടത്തുന്ന സ്പാഗോ ഇന്റർനാഷനൽ എന്ന കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ. ഈ രംഗത്തെ ലോകത്തെ മുൻനിര കമ്പനികളിലൊന്നാണ് സ്പാഗോ ഇന്റർനാഷനൽ. ഖത്തറിൽ നടന്ന 2022 ഫുട്ബോൾ ലോകകപ്പിൽ ഭക്ഷണ വിതരണം നിർവഹിച്ചതു സ്പാഗോയാണ്. 14 രാജ്യങ്ങളിൽ നിന്നായി 1700 സ്ഥിരം ജീവനക്കാരും അയ്യായിരത്തോളം താൽക്കാലിക ജീവനക്കാരുമുണ്ട് ബെന്നിയുടെ കീഴിൽ.
മഞ്ഞുമ്മൽ ബോയ്സി’നെപ്പോലെ ക്ലബ്ബിലെ എല്ലാവരും ചേർന്നൊരു ടൂർ; അതാണോ നിങ്ങളുടെ പ്ലാൻ..എങ്കിൽ ‘മനോരമ സ്പോർട്സ് ക്ലബ്–2023’ ട്രോഫിയുമായിട്ടായാലോ ആ യാത്ര! സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരത്തിന് ക്ലബ്ബുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മനോരമ നൽകുന്ന സ്പോർട്സ് ക്ലബ് 2023 പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 6 ലക്ഷം രൂപയാണ്. ഏറ്റവും മികച്ച ക്ലബ്ബിനു ‘മനോരമ സ്പോർട്സ് ക്ലബ് 2023’ ട്രോഫിയും 3 ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം. അപേക്ഷ അയയ്ക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ക്ലബ്ബുകൾക്കും മനോരമയുടെ അംഗീകാരമുദ്രയും ലഭിക്കും. പ്രധാനമായും കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.
ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ താരം മേരി ഫൗളർക്കൊപ്പം നിൽക്കുന്ന ഈ വ്യക്തി (വലത്) 2000 സിഡ്നി ഒളിംപിക്സിൽ ഓസ്ട്രേലിയയുടെ അഭിമാനതാരങ്ങളിലൊരാളായിരുന്നു– അത്ലീറ്റ് കാത്തി ഫ്രീമാൻ. ഓസ്ട്രേലിയയിലെ ആദിമവംശജരുടെ പ്രതിനിധിയായി ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ദീപം തെളിയിച്ച കാത്തി പിന്നീട് 400 മീറ്റർ ഓട്ടത്തിൽ സ്വർണവും നേടി.
Results 1-100 of 3464