ADVERTISEMENT

അലക്സിസ് ലെബേൺ, 20 വയസ്സ്, പുരുഷ ടേബിൾ ടെന്നിസിൽ നിലവിലെ ഫ്രഞ്ച് ചാപ്യൻ. ഫെലിക്സ് ലെബേൺ, 17 വയസ്സ്, പുരുഷ ടേബിൾ ടെന്നിസിൽ ലോക 5–ാം നമ്പർ. പാരിസ് ഒളിംപിക്സിൽ ആതിഥേയർക്കായി ഈ സഹോദരങ്ങൾ സിംഗിൾസിലും ഡബിൾസിലും ടീമിനത്തിലും മത്സരിക്കും. സിംഗിൾസിൽ ഇരുവരും നേർക്കുനേർ വരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഡബിൾസിൽ ഇവർ ഒന്നിച്ചാണിറങ്ങുന്നത്. 

ലോക ടേബിൾ ടെന്നിസ് വേദിയിലെ പുത്തൻ താരോദയങ്ങളായ ഇരുവരും ഒളിംപിക്സിൽ ഫ്രാൻസിൻ്റെ മെഡൽ പ്രതീക്ഷകളാണ്. ഇരുവരും ഇതുവരെ 7 തവണ നേർക്കുനേർ വന്നതിൽ, ഫ്രഞ്ച് ദേശീയ ചാംപ്യൻഷിപ് ഫൈനലിൽ ഉൾപ്പെടെ, എല്ലാത്തവണയും ജയിച്ചത് ചേട്ടൻ അലക്സിസ് ആണ്. എന്നാൽ, ഈ വർഷം യൂറോപ്യൻ ചാംപ്യൻഷിപ്പിൽ സിംഗിൾസ് സ്വർണംനേടി ഉജ്വല ഫോമിലാണ് അനിയൻ ഫെലിക്സ്. അതിലൂടെ ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്കു കുതിച്ചുകയറി. അലക്സിസ് ഇപ്പോൾ 22-ാ റാങ്കിലാണ്.  

ടേബിൾ ടെന്നിസ് ഈ സഹോദരൻമാർക്കു കുടുംബകാര്യമാണ്. ഇവരുടെ പിതാവ് സ്റ്റെഫാൻ ഫ്രഞ്ച് ദേശീയതാരമായിരുന്നു. അമ്മാവൻ ക്രിസ്റ്റഫെ ലെഗൗ 3 ഒളിംപിക്സുകളിൽ ഫ്രാൻസിനെ പ്രതിനിധീകരിച്ചു.ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയിട്ടുണ്ട്.

English Summary:

Sibling war in table tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com