Download Manorama Online App
2023 മാർച്ച് മൂന്ന്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ തീരുമാനം കേരള ബ്ലാസ്റ്റേഴ്സ് എടുത്തത് അന്നായിരുന്നു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ പ്ലേ ഓഫ് മത്സരത്തിലെ ഫ്രീകിക്ക് ഗോളിന്റെ പേരില്‍ ടീമിനെ ഒന്നാകെ പിന്‍വലിച്ചാണ് ഇവാൻ വുക്കോമാനോവിച്ച് ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചുകുലുക്കിയത്.
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആഘോഷിച്ച പരിശീലകൻ ആരാണെന്ന ചോദ്യത്തിന്, ഏതൊരു മഞ്ഞപ്പട ആരാധകനും ഒരു ഉത്തരം മാത്രമായിരിക്കും പറയുക. സെർബിയക്കാരന് ഇവാൻ വുക്കോമാനോവിച്ച് എന്ന ആശാൻ. ആരാധകർ അത്രയേറെ നെഞ്ചോടു ചേർത്തുവച്ച പേരായിരുന്നു അത്.
കൊച്ചി ∙ ‘‘ സാറേ, ഞാൻ ഗോളടിച്ചൂട്ടോ’’ – ഏപ്രിൽ 12നു രാത്രി വൈകി കെ.രവീന്ദ്രന്റെ ഫോണിൽ ആഹ്ലാദം തുളുമ്പുന്നൊരു സന്ദേശമെത്തി; കേരള ബ്ലാസ്റ്റേഴ്സ് ക്യാംപിൽ നിന്ന്. ആ സന്ദേശം നിഹാൽ സുധീഷിന്റേതായിരുന്നു. പിന്നീട്, മുഹമ്മദ് അയ്മന്റെ വോയ്സ് ക്ലിപ്: ‘‘ ഞങ്ങൾ വരുന്നുണ്ട്, സാറിനെ കാണാൻ.’’ ഇരട്ടസഹോദരങ്ങളായ അയ്മനും അസ്ഹറും നിഹാലിനൊപ്പം തേവര സേക്രഡ് ഹാർട്ട് ഗ്രൗണ്ടിലെത്തി; അവരുടെ സാറിനെ കാണാൻ. ആ കൂടിക്കാഴ്ചയുടെ സന്തോഷത്തിലാണ് രവിയേട്ടൻ എന്ന് ഇഷ്ടക്കാർ വിളിക്കുന്ന ഫുട്ബോൾ ഗുരു.
മുൻ അർജന്റീന ഫുട്ബോളർ കാർലോസ് ടെവസിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെവസ് പരിശീലകനായ അർജന്റീന ക്ലബ് അത്ലറ്റിക്കോ ഇൻഡിപെൻഡന്റിയാണ് വിവരം പുറത്തുവിട്ടത്. ടെവസിന്റെ ആരോഗ്യനില ആശങ്കാജനകമല്ലെന്നും ക്ലബ് അറിയിച്ചു.
ഫറ്റോർഡ (ഗോവ) ∙ ഇതെന്തു മറിമായം! കണ്ണടച്ചു തുറക്കുന്നതിനിടെ കളി വട്ടം തിരിച്ച മുംബൈ സിറ്റി എഫ്സിക്ക് ഐഎസ്എൽ ചരിത്രത്തിലെ നാടകീയ വിജയങ്ങളിലൊന്നു സ്വന്തം. ഐഎസ്എൽ ഫുട്ബോൾ രണ്ടാം സെമിഫൈനൽ ആദ്യപാദത്തിൽ, എഫ്സി ഗോവയ്ക്കെതിരെ 90 മിനിറ്റ് വരെ 2 ഗോളിനു പിന്നിൽ നിന്ന ശേഷം 3 ഗോളുകൾ തിരിച്ചടിച്ചാണ് മുംബൈ അത്യുജ്വല വിജയം നേടിയത്.
ആവേശപ്പോരാട്ടത്തിൽ എസി മിലാനെ 2–1നു തോൽപിച്ച് ഇന്റർ മിലാൻ ഇറ്റാലിയൻ സീരി എ ഫുട്ബോൾ കിരീടജേതാക്കളായി. ഇന്ററിന്റെ 20–ാം കിരീടമാണിത്. 5 മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ, 2–ാം സ്ഥാനക്കാരായ എസി മിലാനുമായി 17 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ററിന്റെ കിരീടധാരണം. ഇൻജറി ടൈമിൽ 2 മിലാൻ താരങ്ങളും ഒരു ഇന്റർ താരവും ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ ഫ്രാൻസെസ്കോ അസർബി, മാർക്കസ് തുറാം എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത്.
മൂന്നാം മിനിറ്റിൽ നേടിയ ലീഡ് 8 മിനിറ്റിനകം നഷ്ടപ്പെടുത്തിയ കൊൽക്കത്ത മോഹൻ ബഗാന് ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ ആദ്യപാദത്തിൽ തോൽവി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഒഡീഷ എഫ്സി 2–1നു മോഹൻ ബഗാനെ പരാജയപ്പെടുത്തി. 3–ാം മിനിറ്റിൽ ബഗാൻ താരം മൻവീർ സിങ് നേടിയ ഗോളിനു മറുപടിയായി 11–ാം മിനിറ്റിൽ ഒഡീഷയ്ക്കായി കാർലോസ് ഡെൽഗാഡോയും 39–ാം മിനിറ്റിൽ റോയ് കൃഷ്ണയും ഗോളുകൾ നേടി. സെമിഫൈനൽ രണ്ടാം പാദം 28നു കൊൽക്കത്തയിൽ നടക്കും.
ഐഎസ്എൽ ഫുട്ബോൾ ഫൈനൽ കൊൽക്കത്ത, മുംബൈ, ഗോവ എന്നിവിടങ്ങളിൽ ഒന്നിൽ നടക്കുമെന്നു സംഘാടകർ അറിയിച്ചു. ഫൈനലിലെത്തുന്ന ടീമുകളിൽ, ലീഗ് പോയിന്റ് പട്ടികയിൽ ഉയർന്ന സ്ഥാനം നേടിയ ടീമിന്റെ ഗ്രൗണ്ടിലാകും ഫൈനൽ നടക്കുക. കൊൽക്കത്ത മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ എന്നിവയാണ് ലീഗിലെ ആദ്യ 3 സ്ഥാനക്കാർ.
കൊച്ചി∙ രണ്ടാം പകുതി ഇഴയുന്നൊരു ബ്ലോക്ബസ്റ്റർ ചിത്രത്തിനു സമാനമായ കാഴ്ചയായിരുന്നു ഐഎസ്എൽ പത്താം സീസണിലെ കേരള ബ്ലാസ്റ്റേഴ്സ്. ലീഗിന്റെ ആദ്യ പകുതിയിൽ ആരാധകർക്ക് ആവേശം സമ്മാനിച്ച ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്കു ശേഷം ആകെ ശോകമായി. സീസണിലുടനീളം വില്ലൻ സാന്നിധ്യമായി നിറഞ്ഞ പരുക്കിന്റെ ‘പ്രകടന’ത്തിലാണു ടീമിന്റെ കണക്കുകൂട്ടലുകൾ തെറ്റിയത്. കൂട്ടപ്പരുക്കിന്റെ തീക്കടലും പുതിയ താരപ്പിറവികളുടെ തിരുമധുരവും കണ്ട ബ്ലാസ്റ്റേഴ്സിന്റെ യാത്ര പ്ലേഓഫിൽ അവസാനിക്കുമ്പോൾ സമ്മിശ്രമാകും ആരാധകരുടെയും വികാരങ്ങൾ. പ്ലേഓഫിൽ ഒഡീഷ എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്.
മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിലെ ഈ സീസണിൽ എഫ്സി ഗോവ തൊട്ടതെല്ലാം ‘ഗോൾഡാണ്’. ലീഗിന്റെ ആദ്യ പകുതിയിൽ ഒന്നാം സ്ഥാനം കയ്യടക്കിവച്ച്, രണ്ടാം പകുതിയിൽ അൽപം നിറം മങ്ങിയെങ്കിലും പ്ലേ ഓഫിൽ ഗോവ തനിനിറം കാട്ടി. 3 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ചെന്നൈയിൻ എഫ്സിയെ 2–1ന് തോൽപിച്ച ഓറഞ്ച് പട ഐഎസ്എൽ സെമി ബെർത്ത് ഉറപ്പിച്ചു.
ന്യൂഡൽഹി ∙ ഫുട്ബോൾ ലോകത്തെ നൂതന പരീക്ഷണമായ ഡ്രോൺ ഫുട്ബോൾ ഇന്ത്യയിലും. ഡ്രോൺ ഡെസ്റ്റിനേഷൻ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ന്യൂഡൽഹിയിൽ ഡ്രോൺ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. ദക്ഷിണകൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്റർനാഷനൽ ഡ്രോൺ സോക്കർ അസോസിയേഷൻസ് (ഫിഡ) എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിലവിൽ യുഎസ് ഉൾപ്പെടെ 20ൽ അധികം രാജ്യങ്ങളിൽ ഈ മത്സരയിനം പ്രചാരത്തിലുണ്ട്. അടുത്ത വർഷം നടക്കുന്ന ഡ്രോൺ ഫുട്ബോൾ ലോകകപ്പിനു മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.
‘യൂറോപ്പ ലീഗ് ഫുട്ബോളിൽ നിന്നു പുറത്തായത് ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഞങ്ങളെ സഹായിക്കും’– രണ്ടാംപാദ ക്വാർട്ടറിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയെ 1–0ന് തോൽപിച്ചിട്ടും ഇരുപാദങ്ങളിലുമായി 3–1ന്റെ തോൽവി വഴങ്ങി, യൂറോപ്പ ലീഗിന്റെ സെമി കാണാതെ പുറത്തായ ലിവർപൂൾ ടീം മാനേജർ യൂർഗൻ ക്ലോപ്പിന്റെ ഈ വാക്കുകളിൽ ചാരി ആരാധകർക്ക് ആശ്വസിക്കാം.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് എക്സ്ട്രാ ആയിട്ട് ഒരു കാര്യമേയുള്ളൂ- നിർഭാഗ്യം! കഴിഞ്ഞ മത്സരങ്ങളിലെല്ലാം അത് പരുക്കിന്റെ രൂപത്തിലായിരുന്നെങ്കിൽ ഇന്നലെ അത് എക്സ്ട്രാ ടൈമിൽ വഴങ്ങിയ തോൽവിയുടെ രൂപത്തിൽ തന്നെയായി. അധികസമയത്തേക്കു നീണ്ട പ്ലേഓഫ് മത്സരത്തിൽ ഒഡീഷ എഫ്സിക്കു മുന്നിൽ 2-1നു കീഴടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ സീസണിന് സങ്കടകരമായ ഫൈനൽ വിസിൽ.
കോവിഡ് കാലത്തു മുടങ്ങിയ വേതനം ആവശ്യപ്പെട്ടു പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ കേസിൽ ഇറ്റാലിയൻ ക്ലബ് യുവന്റസ് 10.5 ദശലക്ഷം ഡോളർ (ഏകദേശം 87.76 കോടി രൂപ) നൽകാൻ വിധി. ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടതിന്റെ പകുതി തുക നൽകാനാണു വിധിയെങ്കിലും കേസിൽ അപ്പീൽ നൽകുമെന്നു യുവന്റസ് ക്ലബ് അധികൃതർ അറിയിച്ചു.
ഭുവനേശ്വർ∙ നോക്കൗട്ട് മത്സരത്തിൽ ഒഡിഷ എഫ്സിയോടു തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ സെമി ഫൈനൽ കാണാതെ പുറത്ത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡിഷയുടെ കുതിപ്പ്. നിശ്ചിത സമയത്ത് 1–1ന് സമനിലയിലായ മത്സരം, എക്സ്ട്രാ ടൈമിലെ ഗോളിലൂടെയാണ് ഒഡിഷ പിടിച്ചെടുത്തത്. 67–ാം മിനിറ്റിൽ ഫെഡോർ ചെര്‍ണിച്ചിലൂടെ
മാഞ്ചസ്റ്റർ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ സെമി ഫൈനലിൽ കടന്ന് റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും. പെനൽറ്റി ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയാണ് റയൽ സെമിയിലെത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആർസനലിനെതിരെ ബയേണിന്റെ വിജയം. 1
മഡ്രിഡ് ∙ യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ ബാഴ്സലോണ എഫ്സിയെ തകര്‍ത്ത് പിഎസ്ജി സെമി ഫൈനലില്‍. ആദ്യ പാദത്തില്‍ 3-2ന് ജയിച്ചതിന്റെ ആനുകൂല്യം കറ്റാലന്മാര്ക്ക് മുതലാക്കാനായില്ല. ബാഴ്സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം.
120 വർഷങ്ങൾക്കു ശേഷം ജർമനിയിലെ ലെവർക്യുസൻ നഗരത്തിൽ മഴ പെയ്തു; ആനന്ദത്തിന്റെ മഴ! കിരീടവരൾച്ചയുടെ ദീർഘകാലത്തിനു ശേഷം അവർക്കു രക്ഷകനായി അവതരിച്ചത് ഒരു സ്പെയിൻകാരൻ; സാബി അലോൻസോ. ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ തോൽവിയറിയാതെ കിരീടമെന്ന നേട്ടം അലോൻസോ പരിശീലിപ്പിക്കുന്ന ബയേർ ലെവർക്യുസൻ ടീം ഇന്നലെ കൈവരിച്ചത് 5–0 ജയത്തോടെ ആഘോഷമായിട്ടു തന്നെ. സ്വന്തം മൈതാനമായ ബേയ് അരീനയിൽ വെർഡർ ബ്രെമനെ 5–0നു തോൽപിച്ചതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലെവർക്യുസന് 16 പോയിന്റിന്റെ ലീഡായി.
സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ ആത്മവിശ്വാസത്തണലിൽ, മുംബൈ സിറ്റി എഫ്സിയെ 2–1നു തോൽപിച്ച കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഐഎസ്എൽ ലീഗ് ഷീൽഡ് ജേതാക്കളായി. ലിസ്റ്റൻ കൊളാസോ (28), ജയ്സൺ കമ്മിങ്സ് (80) എന്നിവരാണു ബഗാന്റെ ഗോളുകൾ നേടിയത്. 89–ാം മിനിറ്റിൽ കളിയുടെ ഒഴുക്കിനെതിരെ ലാലിയൻസുവാല ഛാങ്തെ മുംബൈ സിറ്റി എഫ്സിയുടെ ഗോളും നേടി.
ബർലിൻ∙ ജർമൻ ബുന്ദസ്ലിഗയിൽ കന്നിക്കിരീടം സ്വന്തമാക്കിയ ബയർ ലെവർകുസൻ. ഞായറാഴ്ച നടന്ന മത്സരത്തിൽ വെർഡർ ബ്രെമനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലെവർകുസൻ തോൽപിച്ചത്. ബുന്ദസ്ലിഗയിൽ 11 വർഷമായി തുടരുന്ന ബയൺ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിച്ചാണ് ലെവർകുസന്റെ
മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിൽ വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്നു പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റി. ലൂട്ടൺ ടൗണിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 5–1 വിജയം. എർലിങ് ഹാളണ്ട് സീസണിലെ 20–ാം ലീഗ് ഗോൾ നേടിയ മത്സരത്തിൽ, ഡെയ്കി ഹാഷിയോകയുടെ സെൽഫ് ഗോളിലാണു സിറ്റി സ്കോറിങ് തുടങ്ങിയത്.
ലണ്ടൻ ∙ യൂറോപ്യൻ ഫുട്ബോളിലെ മുടിചൂടാമന്നന്മാരായിരുന്ന എസി മിലാനും ലിവർപൂളിനും വൻകരയിലെ രണ്ടാം നിര ചാംപ്യൻഷിപ്പിൽ കാലിടറി. യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിൽ, ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയോടു 3–0 തോൽവി വഴങ്ങി. ഇറ്റാലിയൻ ക്ലബ്ബുകൾ തമ്മിൽ നടന്ന പോരാട്ടത്തിൽ, എസി മിലാൻ സ്വന്തം ഗ്രൗണ്ടിൽ എഎസ് റോമയോട് 1–0നും തോറ്റു. സ്വന്തം മൈതാനത്ത് അറ്റലാന്റയോടു തോറ്റതോടെ ലിവർപൂളിന്റെ യൂറോപ്പ പ്രതീക്ഷകൾ മങ്ങിയതായി കോച്ച് യൂർഗൻ ക്ലോപ്പ് മത്സരശേഷം പറഞ്ഞു.
∙വലിയ ഡെക്കറേഷൻ ഒന്നും ഇല്ലാതെ പറയാം; ‘പിള്ളേരു’ പണി പറ്റിച്ചു! വമ്പൻ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ തീർത്തെടുത്തത് 3–1ന്. അവസാന ലീഗ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി മുഹമ്മദ് അയ്മൻ (34 –ാം മിനിറ്റ്), ഡെയ്സൂകി സകായ് (51), നിഹാൽ സുധീഷ് (81) എന്നിവർ ഗോൾ കുറിച്ചപ്പോൾ ഹൈദരാബാദ് എഫ്സിയുടെ ഏക ഗോൾ ബ്രസീലിയൻ താരവും ക്യാപ്റ്റനുമായ ജോവ വിക്ടറിലൂടെ 88 –ാം മിനിറ്റിൽ. ബ്ലാസ്റ്റേഴ്സ് നിരയിൽ മുഹമ്മദ് അയ്മന്റെ അത്യധ്വാനമായിരുന്നു തുടക്കം മുതൽ. ഒരു ഗോളും ഒരു അസിസ്റ്റും. രണ്ട് അസിസ്റ്റുമായി സൗരവ് മണ്ഡലും ബ്ലാസ്റ്റേഴ്സ് ഗോൾ വലയ്ക്കു മുന്നിൽ ഗോളി ലാറ ശർമയും തിളങ്ങി. വിജയത്തോടെ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് 5 –ാം സ്ഥാനം ഉറപ്പാക്കി. അവസാന 6 കളികളിൽ ആദ്യ ജയം! ഇനി, പ്ലേ ഓഫിനുള്ള ഒരുക്ക കാലം. ഹൈദരാബാദിനു ലീഗിലെ അവസാന സ്ഥാനക്കാരായി മടക്കം.
പാരിസ് ∙ പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസ് സ്റ്റേഡിയം. പിഎസ്ജി 2–1നു ലീഡ് എടുത്തു നിൽക്കെ ബാർസിലോന കോച്ച് ചാവി നടത്തിയതു 2 സബ്സ്റ്റിറ്റ്യൂഷനുകൾ. മൈതാനത്തിറങ്ങി ആദ്യമിനിറ്റിൽതന്നെ മിഡ്ഫീൽഡർ പെദ്രിയുടെ സൂപ്പർ അസിസ്റ്റ്. റാഫിഞ്ഞയുടെ ഗോളിൽ ബാർസ പിഎസ്ജിക്ക് ഒപ്പം (2–2). പിന്നീട് സെൻട്രൽ ഡിഫൻഡർ ആന്ദ്രേയാസ് ക്രിസ്റ്റൻസന്റെ ഊഴമായിരുന്നു. ക്രിസ്റ്റൻസൻ ഇറങ്ങി രണ്ടാം മിനിറ്റിൽ ബാർസയുടെ വിജയഗോൾ പിറന്നു. 2–1നു പിന്നിൽനിന്ന ബാർസിലോനയ്ക്കു 3–2 വിജയം. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ എതിരാളികളുടെ ഗ്രൗണ്ടിൽ ആദ്യപാദം വിജയിച്ച ബാർസിലോന ആത്മവിശ്വാസത്തോടെ സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തിലേക്ക് പദമൂന്നി. മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മഡ്രിഡ് 2–1ന് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെയും തോൽപിച്ചു.
ഹൈദരാബാദ്∙ ഹൈദരാബാദ് എഫ്സിക്കെതിരായ വിജയത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് ഘട്ട മത്സരങ്ങൾ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. മുഹമ്മദ് ഐമൻ (34), ഡയ്സുകെ സകായ് (51), നിഹാൽ സുധീഷ് (81) എന്നിവരാണു ബ്ലാസ്റ്റേഴ്സിന്റെ
ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെതിരെ പഞ്ചാബ് എഫ്സിക്ക് തകർപ്പൻ ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് 4–1നാണ് ഈസ്റ്റ് ബംഗാളിനെ തകർത്തത്. വിൽമർ ജോർദാൻ ഗിൽ (19, 62), മദി തലാൽ (43), ലൂക്ക മെയ്സൻ (70) എന്നിവർ പഞ്ചാബിനായി ലക്ഷ്യം കണ്ടപ്പോൾ സയാൻ ബാനർജിയുടെ (25) വകയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ.
മഡ്രിഡ് ∙ ഐരാവതം കണക്കെ തലയെടുപ്പുള്ള വെളുത്ത ടീം ബസ്, മുന്നിൽ വഴികാട്ടിയായി ആഡംബര കാർ, ചുറ്റിലും അകമ്പടിയേകി കുതിരപ്പട; കളിതുടങ്ങും മുൻപേ വിജയമുറപ്പിച്ചായിരുന്നു സ്വന്തം തട്ടകമായ സാന്തിയാഗോ ബെർണബ്യൂവിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനായി റയൽ മഡ്രിഡ് എത്തിയത്. എന്നാൽ ആവേശപ്പോരാട്ടത്തിനൊടുവിൽ റയലിനെ സമനിലയിൽ (3–3) പിടിച്ച സിറ്റി, സെമി ബെർത്തിനുള്ള ടിക്കറ്റെടുക്കാൻ റയൽ കോച്ച് കാർലോ ആഞ്ചലോട്ടിയെയും സംഘത്തെയും രണ്ടാംപാദ ക്വാർട്ടറിനായി ഇത്തിഹാദിലേക്ക് ക്ഷണിച്ചു. അർസനൽ– ബയൺ മ്യൂണിക് ആവേശപ്പോരാട്ടവും 2–2 സമനിലയിൽ പിരിഞ്ഞു.
അബുദാബി ∙ സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനെതിരെ 2–1ന് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ പുറത്തായി. 61–ാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72–ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി വലകുലുക്കിയത്. 86–ാം മിനിറ്റില്‍, എതിര് ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയ
തുർക്കിഷ് സൂപ്പർ കപ്പ് ഫുട്ബോളിൽ കിരീടമുറപ്പിക്കാൻ ഗാലട്ടസറെയ് ക്ലബ്ബിനു വേണ്ടി വന്നത് വെറും ഒരു മിനിറ്റ്! കളിയുടെ ഒന്നാം മിനിറ്റിൽ ഗാലട്ടസറെയ് താരം മൗറോ ഇക്കാർദി ഗോൾ നേടിയതിനു പിന്നാലെ എതിരാളികളായ ഫെനർബാച്ചെയുടെ കളിക്കാർ മൈതാനം വിടുകയായിരുന്നു. ക്ലബ്ബിനോടുള്ള തുർക്കിഷ് ഫുട്ബോൾ അധികൃതരുടെ പക്ഷപാതപരമായ നടപടികളിൽ പ്രതിഷേധിച്ചായിരുന്നു പിൻമാറ്റം.
ഫൈനലിൽ കണ്ടുമുട്ടേണ്ടിയിരുന്നവർ; പക്ഷേ ക്വാർട്ടർ ഫൈനലിൽ തന്നെ ഏറ്റുമുട്ടേണ്ടിവന്നു! യുവേഫ ചാംപ്യൻസ് ലീഗിൽ റയൽ മഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇതിൽ കുറഞ്ഞ വിശേഷണം ഒന്നുമില്ല. റെക്കോർഡ് ജേതാക്കളായ റയലും (14 തവണ) നിലവിലെ ചാംപ്യൻമാരായ സിറ്റിയും ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ പരസ്പരം മത്സരിക്കുമ്പോൾ വീര്യം പകരാൻ കണക്കുകളും കണക്കുതീർക്കലുകളുമുണ്ട്. കഴിഞ്ഞ തവണ സെമിഫൈനലിൽ മത്സരിച്ചപ്പോൾ ഇരുപാദങ്ങളിലുമായി 5–1നായിരുന്നു സിറ്റിയുടെ ജയം.
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ വിങ്ങുകളിലൂടെ ആക്രമിച്ചു മുന്നേറിയെത്തിയ 18-ാം നമ്പറുകാരനെ കണ്ടപ്പോൾ മലയാളികൾ പറഞ്ഞു - ഇതു നമ്മുടെ ജിതിൻ അല്ലേ.. ഗുവാഹത്തിയിൽ ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരത്തിൽ വടക്കുകിഴക്കൻ വിജയമുറപ്പിച്ച ഗോൾ നേടിയ തൃശൂർ ഒല്ലൂർ സ്വദേശി ജിതിനൊപ്പം 3 മലയാളികൾ കൂടിയുണ്ട്.. ഗോൾകീപ്പർ കാസർകോട് നീലേശ്വരം സ്വദേശി കെ.മിർഷാദ്, മധ്യനിര താരം നാദാപുരം സ്വദേശി ഗനി അഹമ്മദ് നിഗം, നോർത്ത് ഈസ്റ്റ് റിസർവ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ മലപ്പുറം വളാഞ്ചേരി സ്വദേശി ഷിഗിൽ നമ്പ്രത്ത്.
പരുക്കിൽ നിന്നു മോചിതനായി വന്ന ലയണൽ മെസ്സി ഗോളടിച്ച മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില. മേജർ ലീഗ് സോക്കർ ഫുട്ബോളിൽ കൊളൊറാഡോ റാപിഡ്സുമായിട്ടാണ് മയാമി 2–2നു പിരിഞ്ഞത്. 45–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ റാഫേൽ നവാരോ റാപ്പിഡ്സിനെ മുന്നിലെത്തിച്ചെങ്കിലും 57–ാം മിനിറ്റിൽ മെസ്സി മയാമിയെ ഒപ്പമെത്തിച്ചു.
പരാജയങ്ങൾ മറന്നു പ്ലേ ഓഫിനുള്ള ബൂസ്റ്റർ ഡോസ് തേടിയ കേരള ബ്ലാസ്റ്റേഴ്സിനു വടക്കു കിഴക്കു നിന്നും രണ്ടടി. അവസാന 10 മിനിറ്റിൽ വഴങ്ങിയ രണ്ടു ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ തോൽവി (2–0). പൊരുതാനുറച്ച് ഇറങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയത്തോടെ ഒരു പുനർജനി. 84-ാം മിനിറ്റിൽ സ്പാനിഷ് താരം നെസ്റ്റർ അൽബിയാക്കും 91-ാം മിനിറ്റിൽ മലയാളി താരം എം.എസ്.ജിതിനുമാണു നോർത്ത് ഈസ്റ്റിന്റെ സ്കോറർമാർ. ആദ്യാവസാനം നോർത്ത് ഈസ്റ്റ് നിരയിൽ നിറഞ്ഞു കളിച്ച ജിതിനെ കയ്യടികളോടെയാണു കാണികൾ സ്വീകരിച്ചത്.
മ്യൂണിക് ∙ ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ ബയർ ലെവർക്യുസന് ഒന്നാം സ്ഥാനത്ത് 16 പോയിന്റ് ലീഡ്. ലെവർക്യുസൻ ഇന്നലെ യൂണിയൻ ബർലിനെ തോൽപിച്ചതിനൊപ്പം രണ്ടാമതുള്ള ബയൺ മ്യൂണിക് ഹെയ്ഡൻഹെയ്മിനോട് 3–2നു തോൽക്കുകയും ചെയ്തു. ആദ്യ പകുതിയിൽ 2–0നു മുന്നിൽ നിന്ന ശേഷമായിരുന്നു ബയണിന്റെ തോൽവി. 28 കളികളിൽ 76 പോയിന്റാണ് ലെവർക്യുസനുള്ളത്. ബയണിന് അത്രയും കളികളിൽ 60 പോയിന്റ് മാത്രം. 6 മത്സരങ്ങളാണ് ഇരുടീമുകൾക്കും ഇനി ബാക്കിയുള്ളത്. അടുത്തയാഴ്ച വെർഡർ ബ്രെമനെതിരെ ജയിച്ചാൽ ലെവർക്യുസന് കിരീടമുറപ്പിക്കാം.
ഷില്ലോങ് ∙ ഐ ലീഗ് ഫുട്ബോളിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് ജേതാക്കൾ. ഷില്ലോങ് ലജോങ്ങിനെ 2–1നു തോൽപിച്ചതോടെയാണ് ഒരു മത്സരം ശേഷിക്കേ മുഹമ്മദൻസ് കിരീടമുറപ്പിച്ചത്. ഇതോടെ അടുത്ത വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിലേക്കും കൊൽക്കത്ത ക്ലബ് യോഗ്യത നേടി. സാങ്കേതികമായുള്ള ചില മാനദണ്ഡങ്ങൾ മാത്രം പൂർത്തീകരിച്ചാൽ മതി. കളിയുടെ ഒന്നാം മിനിറ്റിൽ തന്നെ അലക്സിസ് ഗോമസിന്റെ ഗോളിൽ മുഹമ്മദൻസ് മുന്നിലെത്തി. 15–ാം മിനിറ്റിൽ ഡഗ്ലസ് ടാർഡിന്റെ പെനൽറ്റി ഗോളിലൂടെ ഷില്ലോങ് തിരിച്ചടിച്ചെങ്കിലും 62–ാം മിനിറ്റിൽ യെവ്ജനി കൊസ്ലോവിന്റെ ഗോളിൽ മുഹമ്മദ് ജയവും കിരീടവും ഉറപ്പിച്ചു. 23 കളികളിൽ 52 പോയിന്റുള്ള മുഹമ്മദൻസിനെ ഇനി മറ്റൊരു ടീമിനും മറികടക്കാനാവില്ല. 22 കളികളിൽ 44 പോയിന്റുള്ള ശ്രീനിധി ഡെക്കാനാണ് രണ്ടാം സ്ഥാനത്ത്.
ഗുവാഹത്തി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തോൽവി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരിൽപ്പെട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നെസ്തോർ ആൽബിയാക് (84–ാം മിനിറ്റ്), മലയാളി താരം എം.എസ്. ജിതിൻ (90+1) എന്നിവരാണ് ആതിഥേയർക്കായി ഗോൾ നേടിയത്.
കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ കോൾ പാമറിന്റെ 2 ഗോളുകൾ; തോറ്റു എന്നു കരുതിയിരുന്ന ചെൽസി ആരാധകർക്ക് അപ്രതീക്ഷിതമായി കോളടിച്ച പോലെയായി! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ത്രില്ലർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ചെൽസിയുടെ ജയം 4–3ന്.
കാർ തട്ടിയെടുക്കാനെത്തിയ അക്രമികളുടെ വെടിയേറ്റ് ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരവും ഒളിംപ്യനുമായ ലൂക്ക് ഫ്ല്യൂർസ് (24) കൊല്ലപ്പെട്ടു. ജൊഹാനസ്ബർഗ് നഗരത്തോടു ചേർന്നുള്ള ഹണിഡ്യൂ പ്രവിശ്യയിലെ ഒരു പെട്രോൾ പമ്പിൽ വച്ചാണ് സംഭവം.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം 4 സ്ഥാനങ്ങൾ കൂടി താഴോട്ട്. പുതിയ റാങ്കിങ്ങിൽ 121–ാം സ്ഥാനത്താണ് ഇന്ത്യ. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ സമനിലയും തോൽവിയും വഴങ്ങിയതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യ കഴിഞ്ഞ മാസം 117–ാം സ്ഥാനത്തേക്ക് ഇറങ്ങിയിരുന്നു. ലോക ചാംപ്യൻമാരായ അർജന്റീന തന്നെയാണ് റാങ്കിങ്ങിൽ ഒന്നാമത്.
കൊച്ചി ∙ തോൽവി കനത്തതായിരുന്നു! മഞ്ഞയണിഞ്ഞ ഗാലറികളിൽ കണ്ണീർ പൊടിഞ്ഞ രാവ്. കളിക്കാരൊഴിഞ്ഞ മൈതാനത്തിനു നടുവിലൂടെ അയാൾ ഒറ്റയ്ക്കു നടന്നുവന്നു. ഗാലറികളെ അഭിവാദ്യം ചെയ്തു. ആരാധകക്കൂട്ടം പ്രത്യഭിവാദ്യം ചെയ്തു; ആരവങ്ങളില്ലാതെ. ഇതായിരുന്നു കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ബുധനാഴ്ചത്തെ ബ്ലാസ്റ്റേഴ്സ്–ഈസ്റ്റ് ബംഗാൾ മത്സരത്തിനു ശേഷമുള്ള കാഴ്ച. ഇവാൻ വുക്കൊമനോവിച് എന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രിയ പരിശീലകൻ ആ മത്സരത്തിനു മുൻപേ ചരിത്രം സൃഷ്ടിച്ചിരുന്നു; ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി ഒരേ ടീമിനെ തുടർച്ചയായി മൂന്നു വർഷം പ്ലേ ഓഫിൽ എത്തിക്കുകയെന്ന അപൂർവ നേട്ടം.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ആർസനലും ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ ഒറ്റ പോയിന്റ് മാത്രം! ബുധനാഴ്ച രാത്രി ല്യുട്ടൻ ടൗണിനെ 2–0നു തോൽപിച്ച ആർസനലാണ് നിലവിൽ ഒന്നാം സ്ഥാനത്ത് (30 മത്സരം, 68 പോയിന്റ്). ലിവർപൂളും സിറ്റിയും 67 പോയിന്റോടെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഗോൾവ്യത്യാസത്തിൽ സിറ്റിക്കു മുന്നിൽ നിൽക്കുന്ന ലിവർപൂളിന് ഒരു മത്സരം കുറവ് കളിച്ചതിന്റെ ആനുകൂല്യവുമുണ്ട്. 38 മത്സരങ്ങളാണ് സീസണിൽ ഓരോ ടീമുകൾക്കുമുള്ളത്.
അബ്ഹ (സൗദി) ∙ 3 ദിവസത്തിനിടെ രണ്ടാം ഹാട്രിക്കുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞ സൗദി പ്രൊ ലീഗ് ഫുട്ബോൾ മത്സരത്തിൽ അബ്ഹയ്ക്കെതിരെ അൽ നസ്റിനു കൂറ്റൻ ജയം (8–0). 11, 21, 42 മിനിറ്റുകളിലായിരുന്നു മുപ്പത്തിയൊൻപതുകാരനായ ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടത്. കഴിഞ്ഞ ശനിയാഴ്ച അൽ തായിയ്ക്കെതിരെയും ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയിരുന്നു.
കൊച്ചി ∙ ഞങ്ങളുടെ പിഴ, ഞങ്ങളുടെ പിഴ, ഞങ്ങളുടെ വലിയ പിഴ എന്നു സ്വയം പഴിക്കാം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക്! സ്വന്തം മണ്ണിലെ അവസാന ലീഗ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് ‘ഇരന്നു’ വാങ്ങിയതു വൻ തോൽവി. റെഡ് കാർഡുകളുടെ ദുർദിനത്തിൽ ബ്ലാസ്റ്റേഴ്സ് കെട്ടടങ്ങിയത് 4–2ന്. 2 റെഡ് കാർഡുകൾ വഴങ്ങിയതും ദിമിത്രി ഡയമന്റകോസിനെയും ഫിയദോർ ചെർനിചിനെയും പരുക്കു മൂലം പിൻവലിക്കേണ്ടിവന്നതും കേരള ടീമിനു വലിയ തിരിച്ചടിയായി.
കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കു തകർത്തുവിട്ട് ഈസ്റ്റ് ബംഗാൾ. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ജീക്സൻ സിങ്ങും നവോച്ച സിങ്ങും ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ ഒൻപതു പേരുമായാണ് മഞ്ഞപ്പട മത്സരം പൂർത്തിയാക്കിയത്.
വനിതാ ഫുട്ബോൾ താരങ്ങളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ ദീപക് ശർമയെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നു പുറത്താക്കി. ഹിമാചൽ പ്രദേശ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജനറലായ ദീപക് ശർമയെ ഗോവയിൽവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ മികവിൽ സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ നസ്ർ 5–1ന് അൽ തായിയെ തകർത്തു. 64,67,87 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. ജയത്തോടെ പോയിന്റ് പട്ടികയിൽ അൽ നസ്ർ രണ്ടാം സ്ഥാനത്തു തുടരുന്നു (59 പോയിന്റ്).
സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് സിറ്റി എഫ്സിക്കെതിരെ സമനില (1–1). 14–ാം മിനിറ്റിൽ ലൂയി സ്വാരസിന്റെ ഗോളിൽ മയാമി മുന്നിലെത്തിയെങ്കിലും 34–ാം മിനിറ്റിൽ അലോൺസോ മാർട്ടിനസിന്റെ ഗോളിൽ ന്യൂയോർക്ക് സിറ്റി തിരിച്ചടിച്ചു.
കിലോമീറ്ററുകൾ ദൈർഘ്യമുള്ള മാരത്തൺ ഓട്ടത്തിന്റെ അവസാന നൂറുമീറ്റർ കടന്നു കിട്ടാൻ കഷ്ടപ്പെട്ടോടുന്ന അത്ലീറ്റിന്റെ അവസ്ഥയിലാണു കേരള ബ്ലാസ്റ്റേഴ്സ്. വെറും രണ്ടു കളി കൂടി ജയിച്ചാൽ ലഭിക്കുന്ന 6 പോയിന്റിലൂടെ ടേബിൾ ടോപ്പറായി പ്ലേ ഓഫിലെത്താൻ കഴിയുന്ന അവസ്ഥയിലായിരുന്നു, 7 മത്സരങ്ങൾക്കു മുൻപു വരെ ബ്ലാസ്റ്റേഴ്സ്. അന്നത്തെ 26 പോയിന്റ് ഇന്നത്തെ 30 പോയിന്റിലെത്തിക്കാനുള്ള തത്രപ്പാടിനിടെ കടന്നുപോയ 7 കളികളിൽ ഒരു ജയവും ഒരു സമനിലയുമൊഴിച്ചാൽ അഞ്ചിലും തോൽവി.
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനലും മാഞ്ചസ്റ്റർ സിറ്റിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ബ്രൈട്ടനെ 2–1നു തോൽപിച്ച ലിവർപൂൾ ഒന്നാം സ്ഥാനം നിലനിർത്തി. 29 കളികൾ പൂർത്തിയായപ്പോൾ ലിവർപൂൾ–67, ആർസനൽ–65, മാഞ്ചസ്റ്റർ സിറ്റി–65 എന്നിങ്ങനെയാണ് പോയിന്റ് നില. ബ്രൈട്ടനെതിരെ 65–ാം മിനിറ്റിൽ മുഹമ്മദ് സലാ നേടിയ ഗോളിലാണ് ലിവർപൂളിന്റെ ജയം. അതേ സമയം ബ്രെന്റ്ഫഡിനോട് 1–1 സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാംപ്യൻസ് ലീഗ് യോഗ്യത ആശങ്കയിലായി.
ഇരുമ്പയിരു പോലും ഉരുക്കാൻ ശേഷിയുള്ള ജംഷഡ്പുരിലെ ‘ഫർണസി’ൽ ജയിച്ചു ജ്വലിക്കാനായില്ലെങ്കിലും സമനിലയുമായി പുറത്തു കടന്ന് കേരള ബ്ലാസ്റ്റേഴ്സ്. പ്രതീക്ഷയോടെ ‘സ്റ്റീൽ സിറ്റി’യിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്സിക്കെതിരെ നേടിയ 1–1 സമനിലയോടെ 6 ടീമുകൾ കളിക്കുന്ന ഐഎസ്എൽ പ്ലേഓഫ് റൗണ്ട് ഏറക്കുറെ ഉറപ്പിച്ചു.
പരുക്കും തോൽവികളും തുടർക്കഥയായ കേരള ബ്ലാസ്റ്റേഴ്സ് ക്യാംപില്‍ പുത്തൻ പ്രതീക്ഷയായാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ നായകൻ ഫിയദോർ ചെർനിച് എത്തുന്നത്. തിരിച്ചടികൾക്കിടയിലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച
ജംഷഡ്പൂര്‍∙ ഇന്ത്യന്‍ സൂപ്പർ ലീഗിൽ ജംഷഡ്പൂര്‍ എഫ്സിക്കെതിരെയും വിജയിക്കാൻ സാധിക്കാതെ കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ 19–ാം മത്സരത്തിൽ ആതിഥേയർ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളയ്ക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 23–ാം മിനിറ്റിൽ ഗോൾ നേടി ദിമിത്രിയോസ്
കൊച്ചി ∙ പരീക്ഷക്കാലം കഴിഞ്ഞു; പക്ഷേ, ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കു മുന്നിലാണു കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷക്കണക്കിന് ആരാധകർ! വിഷയം ഒന്നു മാത്രം: അഡ്രിയൻ ലൂണയുടെ തിരിച്ചുവരവ്. ലൂണ കളിച്ച ബ്ലാസ്റ്റേഴ്സ്, ലൂണയില്ലാത്ത ബ്ലാസ്റ്റേഴ്സ് എന്നിങ്ങനെ ബ്ലാസ്റ്റേഴ്സ് ചരിത്രത്തെ രണ്ടായി തിരിച്ച യുറഗ്വായ് ഫുട്ബോൾ മാന്ത്രികൻ. സീസണിൽ ലൂണ കളിച്ചത് ആദ്യ 9 മത്സരങ്ങളിൽ. അതിൽ 5 ജയം, 2 സമനില, 2 തോൽവി. ലൂണ പരുക്കേറ്റു പുറത്തായ ശേഷം ബ്ലാസ്റ്റേഴ്സ് കളിച്ച 9 മത്സരങ്ങളിൽ അഞ്ചിലും തോറ്റു! കളത്തിൽ ഒരു കാറ്റു പോലെ ഒഴുകി നിറയുന്ന നായകന്റെ അഭാവമാണു വിഷയം എന്നതു കൊണ്ടു തന്നെ ചോദ്യങ്ങളേറെ.
മയാമി ∙ വരുന്ന ജൂണിൽ നടക്കുന്ന കോപ അമേരിക്ക ചാംപ്യൻഷിപ്പിനു ശേഷം വിരമിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. തനിക്ക് ഇപ്പോൾ നന്നായി കളിക്കാൻ കഴിയുന്നുണ്ടെന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മെസ്സി ബിഗ് ടൈം പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരായ തോൽവിക്കു പിന്നാലെ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങളും ആരാധകരും. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 2–1നായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്ത്യൻ ടീം ഡ്രസിങ് റൂമിൽ ആവേശവും വീര്യവും ഇല്ലെന്നായിരുന്നു മുൻ ഡിഫൻഡർ ഗൗരമംഗി സിങ്ങിന്റെ വിമർശനം. വിദേശ പരിശീലകർ ഒരിക്കൽ പോലും ഇന്ത്യൻ ഫുട്ബോളിന് നേട്ടങ്ങൾ കൊണ്ടു വന്നിട്ടില്ലെന്ന് മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും പരിശീലിപ്പിച്ചിട്ടുള്ള സുബ്രത ഭട്ടാചാര്യ പറഞ്ഞു.
തന്റെ വാഗ്ദത്ത മൈതാനത്തും ബ്രസീൽ താരം എൻഡ്രിക്കിന് ഉജ്വല അരങ്ങേറ്റം. റയൽ മഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യൂവിലെ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ സ്പെയിനെതിരെ 3–3 സമനില പാലിച്ചപ്പോൾ ഒരു ഗോൾ നേടിയത് പതിനേഴുകാരൻ എൻഡ്രിക് തന്നെ.
ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ഫ്ലാമെൻഗോയുടെ ഫോർവേഡ് ഗബ്രിയേൽ ബാർബോസ അൽമെയ്ഡയ്ക്ക് രണ്ടു വർഷത്തേക്കു സസ്പെൻഷൻ. ഉത്തേജക പരിശോധനയിൽ ബാർബോസ തിരിമറി കാണിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
അർജന്റീന ഫുട്ബോൾ താരം ഏയ്ഞ്ചൽ ഡി മരിയയ്ക്കു വധഭീഷണി. സ്വന്തം നാടായ റൊസാരിയോയിലെ പ്രാദേശിക ക്ലബ്ബിൽ കളിക്കാൻ തീരുമാനിച്ചാൽ ഡി മരിയയെയും കുടുംബത്തെയും വധിക്കുമെന്നായിരുന്നു അജ്ഞാത സംഘത്തിന്റെ ഭീഷണി.
ഗുവാഹത്തി ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. റാങ്കിങ്ങിൽ പിന്നിലായ അഫ്ഗാനിസ്ഥാൻ 2–1ന് ഇന്ത്യയെ കീഴടക്കി. ഇതോടെ, ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അടുത്ത ഘട്ടത്തിലേക്കു മുന്നേറാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്കു വൻ തിരിച്ചടി നേരിട്ടു. 150–ാം രാജ്യാന്തര മത്സരം കളിച്ച ഇന്ത്യൻ വെറ്ററൻ താരം സുനിൽ ഛേത്രിയുടെ പെനൽറ്റി ഗോളിൽ 37–ാം മിനിറ്റിൽ മുന്നിലെത്തിയ ഇന്ത്യയ്ക്കു രണ്ടാം പകുതിയിൽ ആധിപത്യം തുടരാൻ പറ്റാതെ പോയതാണ് തിരിച്ചടിയായത്. 70, 88 മിനിറ്റുകളിലായി 2 ഗോളുകൾ തിരിച്ചടിച്ചായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം.
10 ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) കെട്ടിവച്ച് ബ്രസീലിയൻ മുൻ ഫുട്ബോൾ താരം ഡാനി ആൽവസ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി. നാൽപ്പതുകാരനായ ആൽവസ് കഴിഞ്ഞ 14 മാസമായി ബാർസിലോനയിലെ ജയിലിലായിരുന്നു. 2022 ഡിസംബറിൽ ബാർസിലോനയിലെ നിശാക്ലബ്ബിൽ ഒരു വനിതയെ പീഡിപ്പിച്ചതിനാണ് ആൽവസിനെ കോടതി നാലര വർഷത്തേക്കു ശിക്ഷിച്ചത്.
ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര ഫുട്ബോളിൽ 93 ഗോളുകൾ നേടിയിട്ടുണ്ട് സുനിൽ ഛേത്രി. ആ ഛേത്രിയോട് ഇനിയും ഒരു ഗോളിനു വേണ്ടി അപേക്ഷിക്കുന്നത് നീതികേടാണ്. പക്ഷേ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അവസ്ഥ ഇപ്പോൾ അതാണ്! ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്നു വീണ്ടും കളത്തിലിറങ്ങുമ്പോൾ ഇന്ത്യ ആദ്യം ആഗ്രഹിക്കുന്നത് ഒരു ഗോളാണ്.
വാതുവയ്പ് കേസിൽ ചൈനയിലെ ജയിലിൽ തടവിലായിരുന്ന ദക്ഷിണ കൊറിയൻ ഫുട്ബോൾ താരം സൺ ജുൻ ഹോ മോചിതനായി. കഴിഞ്ഞ മേയ് മുതൽ തടവിലായിരുന്ന ഹോ നാട്ടിൽ തിരിച്ചെത്തിയ കാര്യം ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്.
കോഴിക്കോട് ∙ അവസാനമത്സരത്തിൽ ഗംഭീരവിജയം നേടിയെങ്കിലും ഗോകുലം കേരള എഫ്സിയുടെ വനിതകൾക്കു ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം സ്വന്തമായില്ല. ഫോട്ടോഫിനിഷ് പോരാട്ടത്തിൽ ഒഡീഷ എഫ്സി കിരീടജേതാക്കളായി. ഒഡീഷയുടെ ആദ്യ വനിതാ ലീഗ് കിരീടമാണിത്.
ലണ്ടൻ ∙ വെംബ്ലി മൈതാനത്തെ ഈ മത്സരം കണ്ട് ആവേശഭരിതരായത് ബ്രസീൽ ആരാധകർ മാത്രമല്ല; റയൽ മഡ്രിഡ് ആരാധകർ കൂടിയാണ്! ക്ലബ്ബിലേക്കു വരവേൽക്കാൻ അവർ കാത്തുനിൽക്കുന്ന പതിനേഴുകാരൻ എൻഡ്രിക്കിന്റെ കന്നി ഗോളിലാണല്ലോ ഈ ബ്രസീൽ ജയം. വെംബ്ലിയിലെ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ എൻഡ്രിക്കിന്റെ ഒറ്റഗോളിൽ ഇംഗ്ലണ്ടിനെതിരെ ബ്രസീലിന്റെ ജയം 1–0ന്. ഈ സീസണിനൊടുവിൽ പാൽമിരാസിൽ നിന്ന് റയലിലേക്കു കൂടുമാറാനിരിക്കുകയാണ് ബ്രസീലിയൻ വണ്ടർ കിഡ് എന്നു വാഴ്ത്തപ്പെട്ട എൻഡ്രിക്.
ഏഷ്യൻ കപ്പിലെ ‘ഗോൾ ക്ഷാമം’ ഇന്ത്യയെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല! തുടർച്ചയായ അഞ്ചാം രാജ്യാന്തര മത്സരത്തിലും ഗോളടിക്കാൻ മറന്ന ഇന്ത്യയ്ക്കു ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ സമനില (0–0). ഫിഫ റാങ്കിങ്ങിൽ പിന്നിലുള്ള എതിരാളികൾക്കെതിരെയുള്ള സമനില ഇന്ത്യയ്ക്കു വലിയ തിരിച്ചടിയാണ്. ഏഷ്യൻ കപ്പിലെ 3 മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് ഒരു ഗോൾ പോലും നേടാനായിരുന്നില്ല.
കണ്ണു മൂടിക്കെട്ടി ഇവാൻ വുക്കോമനോവിച്ച് ആ പെനൽറ്റി കിക്കെടുത്തു; സെർബിയയുടെ മുൻ രാജ്യാന്തര ഫുട്ബോൾ താരത്തിനു പക്ഷേ, ഗോൾകീപ്പറെ മറികടക്കാനായില്ല! കടവന്ത്ര ഗാമ ഫുട്ബോൾ ഗ്രൗണ്ടിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കോച്ച് മാത്രമായിരുന്നില്ല താരം. ബാങ്കോക്കിൽ നടക്കുന്ന രാജ്യാന്തര ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം അംഗങ്ങളും അവിടെ താരത്തിളക്കത്തോടെ നിന്നു.
വിവാഹവാർഷിക ആഘോഷത്തിൽ വയലിൻ വായിക്കുന്ന ഈ വ്യക്തിയുടെ പേര് അർതർ അന്റ്യൂണസ് കൊയിമ്പ്ര എന്നാണ്. പക്ഷേ മറ്റൊരു പേരിലാണ് ഇദ്ദേഹത്തെ നമ്മളറിയുക– സീക്കോ! ‘വെളുത്ത പെലെ’ എന്ന് അറിയപ്പെട്ടിരുന്ന സീക്കോ ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. ബ്രസീലിനു വേണ്ടി 71 മത്സരങ്ങളിൽ നിന്നായി 48 ഗോളുകൾ നേടിയ സീക്കോ ഫ്രീകിക്കുകളിൽനിന്ന് ഗോളുകൾ നേടുന്നതിൽ സമർഥനായിരുന്നു.
സാവോപോളോ ∙ അൽബേനിയൻ വനിതയെ ഇറ്റലിയിലെ നിശാക്ലബ്ബിൽ വച്ച് കൂട്ടുകാരോടൊപ്പം പീഡിപ്പിച്ച കേസിൽ മുൻ ബ്രസീൽ ഫുട്ബോൾ താരം റൊബീഞ്ഞോയ്ക്ക് 9 വർഷം തടവുശിക്ഷ. ബ്രസീലിയയിലെ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസ് ആണ് നാൽപതുകാരനായ റൊബീഞ്ഞോയ്ക്കു ശിക്ഷ വിധിച്ചത്. ഇറ്റലിയിലെ കോടതി നേരത്തേ വിധിച്ച ശിക്ഷ ബ്രസീൽ കോടതിയും ശരിവയ്ക്കുകയായിരുന്നു. 11 ജഡ്ജിമാരിൽ 9 പേരും റൊബീഞ്ഞോയ്ക്കു ശിക്ഷ നൽകണമെന്ന് വോട്ടു ചെയ്തു.
അബ്ഹാ (സൗദി അറേബ്യ) ∙ ഫിഫ പുരുഷ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലെത്തുകയെന്ന ചരിത്രലക്ഷ്യം സ്വപ്നം കാണുന്ന ഇന്ത്യൻ ഫുട്ബോൾ ടീം 3 പോയിന്റ് ഉറപ്പിച്ച് ഇന്നു കളത്തിൽ. ഏഷ്യൻ മേഖല യോഗ്യതാ മത്സരത്തിൽ, റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ പിന്നിലായ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. സൗദി അറേബ്യയിലെ അബ്ഹയിലാണ് അഫ്ഗാനിസ്ഥാന്റെ ഹോം മത്സരം. ഇന്ന് അർധരാത്രി 12.30നാണ് കിക്കോഫ്.
ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് നേടിയത് ഈ വ്യക്തിയാണ്. നെതർലൻഡ്സിന്റെ ഇതിഹാസ താരമായിരുന്ന ഡെനിസ് ബെർഗ്കാംപ്. 1998 ലോകകപ്പിൽ അർജന്റീനയ്ക്കെതിരെ താൻ നേടിയ ആ ഗോളിന്റെ മാതൃക തന്നെയാണ് അദ്ദേഹത്തിന്റെ കയ്യിൽ. ക്വാർട്ടർ ഫൈനൽ മത്സരം 1–1 എന്ന നിലയിൽ സമനിലയിൽ ആയിരിക്കെ, 90–ാം മിനിറ്റിൽ ഫ്രാങ്ക് ഡിബോയറുടെ നെടുനീളൻ ഏരിയൽ പാസിനെ ബോക്സിൽ ഒറ്റ ടച്ചിൽ നിയന്ത്രിച്ചെടുത്ത് പുറംകാലു കൊണ്ട് വലയിലേക്കു തൊടുത്താണ് ബെർഗ്കാംപ് ഓറഞ്ച് പടയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്.
ഏഷ്യൻ ലോകകപ്പ് യോഗ്യത, യൂറോ കപ്പ് യോഗ്യതാ പ്ലേഓഫ്, യുവേഫ നേഷൻസ് ലീഗ്, കോൺകകാഫ് നേഷൻസ് ലീഗ്, ഓഷ്യാനിയ നേഷൻസ് കപ്പ്, സൗഹൃദ മത്സരങ്ങൾ... വൻകരകളിലെല്ലാം ഇനി രാജ്യാന്തര ഫുട്ബോളിന്റെ കാലമാണ്. ക്ലബ് മത്സരങ്ങളിൽ നിന്ന് ഇടവേളയെടുത്ത് സൂപ്പർ താരങ്ങൾ ഇനി കുറച്ചു കാലം ദേശീയ ടീമുകളുടെ ജഴ്സിയണിയും. അഫ്ഗാനിസ്ഥാനെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യയും വരും ദിവസം മൈതാനത്തിറങ്ങുന്നു.
അത്ലറ്റിക്കോ മഡ്രിഡിനെ 3–0നു വീഴ്ത്തി ബാർസിലോന സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി. ജോവ ഫെലിക്സ് (38–ാം മിനിറ്റ്), റോബർട്ട് ലെവൻഡോവ്സ്കി (47), ഫെർമിൻ ലോപസ് (65) എന്നിവരാണ് ബാർസയുടെ ഗോളുകൾ നേടിയത്. ഇൻജറി ടൈമിൽ അത്ലറ്റിക്കോ താരം മൊളിന ചുവപ്പുകാർഡ് കണ്ടു.
പുറത്തു പോകാനുള്ള ‘റെഡ് സിഗ്നൽ’ പ്രതീക്ഷിച്ച കോച്ച് എറിക് ടെൻ ഹാഗിനു മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർ അകത്തു വരാനുള്ള ‘റെഡ് കാർപറ്റ്’ വിരിച്ചു! എഫ്എ കപ്പ് ഫുട്ബോളിലെ ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ 4–3നു വീഴ്ത്തി യുണൈറ്റഡ് സെമിഫൈനലിൽ കടന്നപ്പോൾ ശ്വാസം നേരെ വീണത് ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലെ ആരാധകർക്കു മാത്രമല്ല; പരിശീലകൻ ടെൻ ഹാഗിനു കൂടിയാണ്.
കിലിയൻ എംബപെയുടെ ഹാട്രിക്കിന്റെ മികവിൽ ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്കു തകർപ്പൻ ജയം. മോൺപെല്ലിയയെ 6–2നാണ് പിഎസ്ജി തകർത്തത്. 22,50,63 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. പിഎസ്ജിക്കു വേണ്ടി എംബപെ 250 ഗോളുകൾ തികച്ചു.
എഫ്എ കപ്പ് ഫുട്ബോൾ മത്സരവിജയത്തിനു പിന്നാലെ മൈതാനത്തുണ്ടായിരുന്ന പതിമൂന്നുകാരൻ ബോൾ ബോയ്ക്കു നേരേ മുഷ്ടി ചുരുട്ടി ആഘോഷിച്ച ഇംഗ്ലിഷ് ക്ലബ് കവൻട്രി ക്ലബ് പരിശീലകൻ മാർക് റോബിൻസാണ് വിവാദത്തിൽ.
ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം വിബിൻ മോഹനനെ ഉടൻ ഇന്ത്യൻ ടീമിലെടുക്കണമെന്നു പറഞ്ഞ ഐ.എം.വിജയൻ കാത്തിരിക്കുന്നത് അഡ്രിയൻ ലൂണയുടെ തിരിച്ചുവരവിനാണ്. യുറഗ്വായിൽനിന്നുള്ള ലൂണയും തൃശൂരുകാരൻ വിബിനും ഒന്നിച്ചുള്ള മധ്യനിര ‘വേറെ ലെവൽ’ ആകുമെന്നാണു വിജയന്റെ പക്ഷം. ലൂണയുടെ അഭാവത്തിൽ മഞ്ഞപ്പടയുടെ മധ്യത്തിൽ തീ പാറിച്ച ഇരുപത്തിയൊന്നുകാരൻ ഈ ഐഎസ്എൽ സീസണിലെ യുവതാരോദയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
കോഴിക്കോട്∙ ഐ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ ഗോകുലം കേരളയ്ക്കു തോൽവി. ഇതോടെ ഗോകുലത്തിന്റെ ഐ ലീഗ് കിരീടപ്രതീക്ഷകൾക്കു മങ്ങലേറ്റു. ഇന്നലെ സ്വന്തം മൈതാനത്തു നടന്ന നിർണായക മത്സരത്തിൽ ശ്രീനിധി ഡെക്കാൻ എഫ്സിയോട് 2–1നാണ് ഗോകുലം പരാജയപ്പെട്ടത്. ബ്രസീലിയൻ താരം വില്യം ആൽവസ് ഡി
ലൂയി സ്വാരസിന്റെ ഇരട്ടഗോളിൽ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് ജയം (3–1). പരുക്കുമൂലം സൂപ്പർ താരം ലയണൽ മെസ്സി വിട്ടുനിന്ന മത്സരത്തിൽ 72,85 മിനിറ്റുകളിലായിരുന്നു സ്വാരസിന്റെ ഗോളുകൾ. 24–ാം മിനിറ്റിൽ ലിയൊനാർഡോ കംപാനയാണ് മയാമിയുടെ ആദ്യഗോൾ നേടിയത്.
ബുന്ദസ്ലിഗ അരങ്ങേറ്റ സീസണിലെ ഗോളടിയിൽ റെക്കോർഡിട്ട് ബയൺ മ്യൂണിക്ക് താരം ഹാരി കെയ്ൻ. ബയൺ 5–2നു ഡാംസ്റ്റാറ്റിനെ തോൽപിച്ച മത്സരത്തിൽ ഒരു ഗോൾ നേടിയതോടെ കെയ്ന്‍ സീസണിൽ 31 ഗോളുകളായി. ബുന്ദസ്ലിഗയിലെ ആദ്യ സീസണിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ഗോൾ നേട്ടമാണിത്. 1963–64 സീസണിൽ ഹാംബർഗിനു വേണ്ടി അരങ്ങേറിയ ഉവെ സീലർ 30 ഗോളുകൾ നേടിയിരുന്നു.
മാഞ്ചസ്റ്റര്‍∙ ഏഴു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് സെമി ഫൈനലിൽ കടന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണു യുണൈറ്റഡിന്റെ വിജയം. 120+1–ാം മിനിറ്റിൽ ആമാദ് ഡയല്ലോയാണ് യുണൈറ്റഡിനായി വിജയ ഗോൾ നേടിയത്. ഈ സീസണിനു ശേഷം
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാൻ ഇവാൻ വുക്കോമനോവിച്ച് ടീം വിടുമോ? ഐഎസ്എലിന്റെ ഇടവേളയിൽ അഭ്യൂഹങ്ങൾ നിറയുന്നു. ഇവാന്റെ പകരക്കാരന്റെ പേരുവരെ ചർച്ച ചെയ്യുകയാണു സമൂഹമാധ്യമങ്ങൾ. നിജസ്ഥിതി എന്താണ്?
കരിയർഗ്രാഫ് നോക്കിയാൽ ഐ.എം. വിജയന്റെ ‘റേഞ്ചി’ലേക്കു കുതിക്കുകയാണു കെ.പി. രാഹുൽ എന്നു പറയാൻ കാരണങ്ങൾ ഒന്നല്ല, ഒരുപാടാണ്. ഇരുവരും തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ പന്തുതട്ടി വളർന്നവർ, ഇരുകാലുകൾ കൊണ്ടും പന്ത് അനായാസം ഡ്രിബിൾ ചെയ്യാനും സ്വന്തം ശൈലിയിൽ ഗോളടിക്കാനും ശീലിച്ചവർ, 23 വയസ്സിനു മുൻപ് ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയവർ, ചെറു പ്രായത്തിൽ തന്നെ ആരാധകർ ഓർമിക്കുന്ന രാജ്യാന്തര ഗോൾ കുറിച്ചവർ എന്നിങ്ങനെ നീളും സാമ്യങ്ങൾ. മലയാളി ആരാധകരാണു ശക്തിയെങ്കിലും ഇരുവരുടെയും നേട്ടങ്ങൾക്കു പിന്നിലൊരു മറുനാടൻ ‘ഫാക്ടർ’ ഒളിഞ്ഞിരിപ്പുണ്ട്, വിജയനു കൊൽക്കത്തയും രാഹുലിനു ഗോവയും. ഈ നാടുകളിലെ പരിശീലന, മത്സരകാലം ഇരുവരെയും വലിയ നേട്ടങ്ങളിലേക്കുയർത്തി. ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിങ്ങിലെ വിശ്വസ്തനായി പുതിയ ഉയരങ്ങളിലേക്കു പന്തു തട്ടുകയാണു രാഹുൽ.
ന്യൂഡൽഹി ∙ മലേഷ്യയ്ക്കെതിരെ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ഫുട്ബോൾ ടീം ക്യാപിലേക്ക് 5 മലയാളി താരങ്ങൾ. മിഡ്ഫീൽഡർമാരായ മുഹമ്മദ് അയ്മൻ, വിബിൻ മോഹനൻ (ഇരുവരും കേരള ബ്ലാസ്റ്റേഴ്സ്), ഫോർവേഡുകളായ അബ്ദുൽ റബീഹ് (ഹൈദരാബാദ് എഫ്സി), മുഹമ്മദ് സനാൻ (ജംഷഡ്പുർ എഫ്സി), പി.വി.വിഷ്ണു (ഈസ്റ്റ് ബംഗാൾ)
ജിദ്ദ ∙ സൗദി പ്രോ ലീഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റ ഗോളില്‍ അല്‍ നസറിന് വിജയം. അല്‍ അഹ്ലിക്കെതിരായ മത്സരത്തിലെ, 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ ടീമിനെ വിജയത്തിലെത്തിച്ചത്. അല്‍ നസറില്‍ റൊണാള്‍ഡോയുടെ 50-ാം ഗോളാണിത്. 24 മത്സരങ്ങളില്‍
ന്യോൺ (സ്വിറ്റ്സർലൻഡ്) ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ സൂപ്പർ പോരാട്ടങ്ങൾ. നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 14 തവണ ജേതാക്കളായിട്ടുള്ള റയൽ മഡ്രിഡിനെ നേരിടും. ആദ്യ കിരീടം ലക്ഷ്യമിടുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് സ്പാനിഷ് ക്ലബ് ബാർസിലോനയാണ് എതിരാളികൾ.
ലണ്ടൻ∙ യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികളായി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്. 14 വർഷത്തിനു ശേഷം ക്വാർട്ടറിലെത്തിയ ഇംഗ്ലിഷ് ക്ലബ് ആർസനലിന് ബയൺ മ്യൂണിക്കാണ് എതിരാളികൾ.
ഷോപ്പിങ്ങിനിടെ മകനൊപ്പം സെൽഫിയെടുക്കുന്ന ഈ താരം ഇറ്റലി ദേശീയ ഫുട്ബോൾ ടീമിന്റെയും എസി മിലാൻ ക്ലബ്ബിന്റെയും മികച്ച സ്ട്രൈക്കറായിരുന്ന ഫിലിപ്പോ ഇൻസാഗിയാണ്. ഇറ്റലിക്കു വേണ്ടി 57 മത്സരങ്ങളിൽ 25 ഗോളുകൾ നേടിയിട്ടുള്ള ഇൻസാഗി 2006 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. എസി മിലാൻ 2003ലും 2007ലും യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടിയപ്പോഴും ടീമിലുണ്ടായിരുന്നു ഇൻസാഗി.
അരീക്കോട്(മലപ്പുറം) ∙ ചെമ്രക്കാട്ടൂരിൽ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിനിടെയുണ്ടായ അക്രമത്തിൽ 15 കാണികൾക്കെതിരെയും ഐവറികോസ്റ്റ് താരത്തിനെതിരെയും പൊലീസ് കേസ്. താരത്തെ പിന്തുടർന്ന് ആക്രമിച്ചതിനാണ് കാണികൾക്കെതിരെ
വിജയം ഉറപ്പിച്ച ഒരു മത്സരം നിർഭാഗ്യം കൊണ്ടു തോൽവിയിൽ കലാശിച്ചു – കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിലുള്ള മത്സരത്തെ ഇങ്ങനെ വിലയിരുത്താനാണു ഞാൻ ഇഷ്ടപ്പെടുന്നത്. അപാര ഫോമിൽ കളിക്കുന്ന, ലീഗിലെ ഏറ്റവും മിടുക്കരായ ടീമിനെതിരെയാണ് യുവതാരങ്ങളെ ഏറെ ആശ്രയിക്കുന്ന ബ്ലാസ്റ്റേഴ്സ് കട്ടയ്ക്കു നിന്നത്. ബ്ലാസ്റ്റേഴ്സിന്റെ പരിചയസമ്പത്തില്ലായ്മ മുതലെടുത്താണ് ബഗാൻ മത്സരം ജയിച്ചതും. വ്യക്തിഗത പിഴവുകളിൽ നിന്നാണു ബഗാന്റെ സൂപ്പർ താരങ്ങൾ സ്കോറിങ് അവസരം സൃഷ്ടിച്ചത്. നല്ല ടീമുകൾ ഏറ്റുമുട്ടുന്ന ഉശിരൻ പോരാട്ടങ്ങളിൽ വേണ്ടതു 100 ശതമാനവും പിഴവില്ലാത്ത ഫുട്ബോളാണ്.
കൊച്ചി ∙ ഐഎസ്എൽ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയതിനെതിരെ ടീം സമർപ്പിച്ച അപ്പീൽ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് –സിഎഎസ്) തള്ളി. ഇതോടെ, ഫെഡറേഷൻ ചുമത്തിയ 4 കോടി രൂപയുടെ പിഴത്തുക ബ്ലാസ്റ്റേഴ്സ് അടയ്ക്കേണ്ടിവരും. സിഎഎസിൽ കേസ് വാദിച്ചതിനു ഫെഡറേഷനു ചെലവായ തുകയും ബ്ലാസ്റ്റേഴ്സ് നൽകണം. രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ അടയ്ക്കാനാണ് ഉത്തരവ്. ആഗോളതലത്തിൽ സ്പോർട്സുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സുപ്രധാന നിയമവേദിയാണു സ്വിറ്റ്സർലൻഡ് ആസ്ഥാനമായ സിഎഎസ്. അതേസമയം, ഉത്തരവിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പു ലഭിച്ചശേഷം പ്രതികരിക്കാമെന്നു ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് അറിയിച്ചു.
ഭാര്യ എലിസയ്ക്കൊപ്പം വിമാനത്തിലിരിക്കുന്ന ഈ വ്യക്തിയെ ഫുട്ബോൾ ആരാധകർക്കു പരിചയപ്പെടുത്തേണ്ടതില്ല- ബ്രസീലിന്റെ മികച്ച താരങ്ങളിൽ ഒരാളായ റിവാൾഡോ തന്നെ. 2002 ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്ന റിവാൾഡോ സ്ട്രൈക്കർ ആയും അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും ശോഭിച്ച താരമാണ്.
അഡ്ലെയ്ഡ്∙ പങ്കാളിയെ ഗ്രൗണ്ടിൽവച്ച് പ്രൊപ്പോസ് ചെയ്ത് ഓസ്ട്രേലിയൻ ഫുട്ബോൾ താരം ജോഷ് കവല്ലോ. അഡ്ലെയ്ഡ് യുണൈറ്റഡ് ക്ലബ്ബിന്റെ താരമായ ജോഷ് പങ്കാളി ലെയ്റ്റൻ മൊറേലിനെ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിലെത്തിച്ചാണ് വിവാഹ അഭ്യർഥന നടത്തിയത്. താൻ സ്വവർഗാനുരാഗിയാണെന്ന് 2021ലാണ് ജോഷ് കാവല്ലോ പ്രഖ്യാപിച്ചത്.
കൊച്ചി ∙ വേനൽച്ചൂടിൽ മഴ കാത്തിരുന്ന കൊച്ചിയിൽ ഇന്നലെ രാത്രി പെയ്തതു ഗോൾമഴ! ആ മഴയ്ക്കൊടുവിൽ വീണതു ബ്ലാസ്റ്റേഴ്സിന്റെ കണ്ണീർത്തുള്ളികൾ. ഡിസംബർ 27നു കൊൽക്കത്തയിൽ തങ്ങളെ വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സിന് അതേ നാണയത്തിൽ ബഗാന്റെ തിരിച്ചടി. ജയം 4–3ന്. സാദികു (4, 60 മിനിറ്റുകൾ), ദീപക് ടാംഗരി (68), ജയ്സൺ കമ്മിങ്സ് (ഇൻജറി ടൈം) എന്നിവർ ബഗാനു വേണ്ടി സ്കോർ ചെയ്തപ്പോൾ വിബിൻ മോഹനനും (54), ദിമിത്രി ഡയമന്റകോസും ബ്ലാസ്റ്റേഴ്സിനായി (63, ഇൻജറി ടൈം) ഗോൾ കണ്ടെത്തി. ശക്തരായ ബഗാനെതിരെ ബ്ലാസ്റ്റേഴ്സ് വീണതു പൊരുതിക്കളിച്ച്. രണ്ടാം പകുതിയിൽ 2 ഗോളുകൾക്കു വഴിയൊരുക്കിയ ഫിയദോർ ചെർനിച്ചിനെ 71 –ാം മിനിറ്റിൽ പിൻവലിച്ച് ജസ്റ്റിൻ ഇമ്മാനുവലിനെ കളത്തിലിറക്കിയ തീരുമാനവും ഡിഫൻസിലെ പിഴവുകളും തിരിച്ചടിയായി. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 30ന് ജംഷഡ്പുരിൽ ജംഷഡ്പുർ എഫ്സിക്കെതിരെ.
ബാർസിലോന ∙ നാലു വർഷത്തിനു ശേഷം വീണ്ടുമൊരിക്കൽക്കൂടി സ്പാനിഷ് ക്ലബ് ബാർസിലോന യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് നാപ്പോളിയെ 3–1ന് ബാർസിലോന കീഴടക്കി. ആദ്യപാദ മത്സരം 1–1 സമനിലയായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4–2 എന്ന സ്കോറിനാണു ബാർസയുടെ ക്വാർട്ടർ പ്രവേശം. കഴിഞ്ഞ 2 സീസണുകളിലും ബാർസിലോന ഗ്രൂപ്പ് റൗണ്ടിൽ പുറത്തായിരുന്നു. 2019–20 സീസണിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനോടു തോറ്റ് ക്വാർട്ടർ ഫൈനലിൽ പുറത്താവുകയും ചെയ്തു.
മലപ്പുറം∙ അരീക്കോട് ഫുട്ബോള്‍ മത്സരത്തിനിടെ വിദേശതാരത്തെ മർദിച്ച സംഭവത്തിൽ പരാതിയുമായി കാണികളും. ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ മത്സരത്തിനിടെ കളി കാണാനെത്തിയ ചിലരെ ചവിട്ടിയെന്നാണു നാട്ടുകാരുടെ പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും
യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും അവർക്ക് അവസരങ്ങൾ നൽകുന്നതിലും കേരള ബ്ലാസ്റ്റേഴ്സ്, മറ്റ് ഇന്ത്യൻ ക്ലബ്ബുകളേക്കാൾ ഒരുപടി മുന്നിലാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് വിബിൻ മോഹനൻ. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ശക്തമായ മധ്യനിരയിലെ സ്ഥിര സാന്നിധ്യമായ വിബിൻ, ബ്ലാസ്റ്റേഴ്സ് അക്കാദമിയിൽ
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ, ന്യൂകാസിൽ യുണൈറ്റഡിനെ 3–2നു തോൽപിച്ച ചെൽസി ആശ്വാസനിശ്വാസമെടുത്തു. പോയിന്റ് ടേബിളിന്റെ മധ്യനിരയിലുള്ള ന്യൂകാസിലിനെതിരായ വിജയം ചെൽസി കോച്ച് മൗറീഷ്യോ പോച്ചെറ്റീനോയ്ക്കും ആശ്വാസം പകരുന്നതാണ്.
വിക്രം പ്രതാപ് സിങ്ങിന്റെ ഹാട്രിക് മികവിൽ മുംബൈ സിറ്റി എഫ്സിക്ക് ഐഎസ്എൽ ഫുട്ബോളിൽ തകർപ്പൻ വിജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4–1ന്, ഐഎസ്എൽ ടേബിൾ ടോപ്പേഴ്സായ മുംബൈ സിറ്റി കീഴടക്കി. 3, 10, 80 മിനിറ്റുകളിലായിരുന്നു വിക്രം പ്രതാപ് സിങ്ങിന്റെ ഗോളുകൾ.
തനിക്കു കിട്ടിയ വ്യക്തിഗത പുരസ്കാരങ്ങൾക്ക് അരികെ നിൽക്കുന്ന ഈ മുൻ ഫുട്ബോൾ താരത്തെ തിരിച്ചറിയാൻ ഒരു വിശേഷണം മാത്രം മതി- ഗോളടിക്കുന്ന ഗോൾകീപ്പർ. പാരഗ്വായുടെ ഇതിഹാസതാരമായ ഹോസെ ലൂയിസ് ചിലാവർട്ട് ആണിത്. 1998, 2002 ലോകകപ്പുകളിൽ പാരഗ്വായുടെ ക്യാപ്റ്റനായിരുന്ന ചിലാവർട്ട് 74 രാജ്യാന്തര മത്സരങ്ങളിൽനിന്നു നേടിയത് 8 ഗോളുകൾ! ക്ലബ് കരിയർകൂടി കണക്കിലെടുത്താൽ 67 ഗോളുകൾ ചിലാവർട്ടിന്റെ പേരിലുണ്ട്.
മലപ്പുറം∙ ഫുട്ബോൾ മത്സരത്തിനിടെ വിദേശ താരത്തെ ഓടിച്ചിട്ട് അടിച്ച് കളി കാണാനെത്തിയവർ. അരീക്കോട് ഫൈവ്സ് മത്സരത്തിനിടെയാണ് ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെ ആക്രമണമുണ്ടായത്. പരുക്കേറ്റ താരം മലപ്പുറം എസ്പിക്ക് പരാതി നൽകി. സംഭവത്തിന്റെ ദൃശ്യങ്ങളടക്കമാണു
Results 1-100 of 6107