വേനൽമഴ ‘കടുത്തു’; കാറ്റിലും മിന്നലിലും മലയോരത്ത് വ്യപകനാശം
Mail This Article
×
ചെറുപുഴ∙ വേനൽമഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിലും ഇടിമിന്നലിലും മലയോരത്ത് വ്യാപക നാശം. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, മുക്കുഴി, മരുതുംതട്ട്, ചാത്തമംഗലം ഭാഗങ്ങളിലാണു നാശമുണ്ടായത്. മുക്കുഴിയിൽ മിന്നലേറ്റു പൂവത്ത് നിർമലയുടെ കറവപ്പശു ചത്തു. ഇതിനുപുറമെ വീടിന്റെ വയറിങ് പൂർണമായും കത്തിനശിക്കുകയും ചെയ്തു. മരുതുംതട്ടിലെ ഇല്ലിക്കുന്നേൽ ജിൻസന്റെ വീടിനുമുകളിൽ മരം ഒടിഞ്ഞുവീണതിനെ തുടർന്നു മേൽക്കൂര തകരുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തു. രാജഗിരി തോട് ചെളിവെള്ളം കുത്തിയൊഴുകി വെള്ളം മലിനമായി. തോട്ടിൽ പൈപ്പിട്ടാണു പരിസരവാസികൾ വെള്ളം ശേഖരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.