ADVERTISEMENT

കൊല്ലം∙ നാല് സെമിനാരി വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന കേസിൽ വൈദികന് 18 വർഷം കഠിനതടവ്. കൊല്ലം കോട്ടാത്തല സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാദർ തോമസ് പാറേക്കുളത്തിനെതിരെ 4 കേസുകളിലായി കൊല്ലം അഡിഷനൽ സെഷൻസ് ജഡ്ജ് (പോക്സോ) കെ.എൻ.സുജിത്ത് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സോജാ തുളസീധരൻ ഹാജരായി.

2016 കാലയളവിൽ കൊട്ടാരക്കര തേവലപ്പുറം പുല്ലമല ഹോളിക്രോസ് സെമിനാരിയിൽ വൈദികൻ ആയിരുന്ന തോമസ് പാറേക്കുളം പള്ളിയോടു ചേർന്നുള്ള മുറിയിലായിരുന്നു താമസം.  വിദ്യാർഥികളെ രാത്രി കൂട്ടിക്കൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്നാണു കേസ്. തിരുവനന്തപുരം ശിശു സംരക്ഷണ സമിതിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസ് ആണ് അന്വേഷണം നടത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com