വിഷുക്കാഴ്ചയുടെ പൂരപ്പകിട്ടുമായി കൊല്ലത്ത് പുഷ്പമേള
Mail This Article
കൊല്ലം ∙ വിഷുക്കാഴ്ചയുടെ പൂരപ്പകിട്ട് നൽകി കൊല്ലത്ത് പുഷ്പമേള. മലയാള മനോരമയുടെ നേതൃത്വത്തിൽ ആശ്രാമം പ്രശാന്തി ഗാർഡൻസിൽ നടക്കുന്ന പുഷ്പമേളയിലെ കൺസ്യൂമർ സ്റ്റാളുകളിൽ വൻ ഓഫറിൽ സാധനങ്ങൾ വാങ്ങാനും അവസരമുണ്ട്. നിലമ്പൂർ തേക്കിൻ തടിയിൽ നിർമിച്ച ഫർണിച്ചർ 60% വിലക്കുറവിൽ റിയാ ഫർണിച്ചർ സ്റ്റാളിൽ നിന്നു സ്വന്തമാക്കാം. വിവിധ രൂപകൽപനയോടു കൂടി വീടിന് അനുയോജ്യമായ അളവിൽ ഫർണിച്ചർ നിർമിച്ചു നൽകും.
കേരളത്തിൽ എവിടെയും ഫ്രീ ഡെലിവറി. അക്യുപ്രഷർ തെറപ്പിക്ക് സ്റ്റാളിൽ ബുക്ക് ചെയ്യാനാകും. ആദ്യം ബുക്ക് ചെയ്യുന്ന 200 പേർക്ക് 1500 രൂപ സബ്സിഡി ലഭിക്കും. പൂച്ചന്തം കൊണ്ടു വിസ്മയിപ്പിക്കുകയാണ് പുഷ്പമേള. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഓർക്കിഡ് ഉൾപ്പെടെ വൈവിധ്യമാർന്ന ഒട്ടേറെ പൂച്ചെടികൾ മേളയിൽ കാണാം. ഇതിനോടൊപ്പം നടക്കുന്ന കാർഷിക മേളയിൽ ഒരു വർഷം കൊണ്ടു കായ്ക്കുന്ന വിയറ്റ്നാം പ്ലാവുകൾ, വിവിധയിനം മാവുകൾ. ട്രോപ്പിക്കൽ ഫ്രൂട്സ്, തെങ്ങിൻ തൈകൾ, മറ്റു ഫലവൃക്ഷങ്ങൾ തുടങ്ങിയവയുണ്ട്. പെറ്റ് – അക്വാ ഷോയിൽ. വിദേശങ്ങളിൽ കൗതുകകരമായ ജീവികളും പക്ഷികളും അലങ്കാര മത്സ്യങ്ങളുമുണ്ട്.
കുട്ടികൾക്ക് ആഹ്ലാദം പകരുന്ന കിഡ്സ് സോൺ, ഓട്ടോ സോൺ, ഭക്ഷണ വിഭവങ്ങളുമായി ഫുഡ് കോർട്ട്, കലാപരിപാടികൾ എന്നിവയും പുഷ്പമേളയിലുണ്ട്. മേള 21ന് സമാപിക്കും. ദിവസവും വൈകിട്ട് 3 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. പ്രവേശനം പാസ് മുഖേന.