സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങള്‍
Mail This Article
×
ADVERTISEMENT
കാഞ്ഞിരപ്പള്ളി ∙ മുതിർന്ന പൗരന്മാർക്കായി നിർമിച്ച പകൽവീടുകൾ പ്രയോജനപ്പെടാതെ കിടക്കുന്നു. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ ലക്ഷങ്ങൾ ചെലവിട്ട് കാഞ്ഞിരപ്പള്ളി, എലിക്കുളം, ചിറക്കടവ്, പാറത്തോട് പഞ്ചായത്തുകളിലായി പകൽവീടിനായി പണിത കെട്ടിടങ്ങളാണ് വെറുതെ കിടക്കുന്നത്.
ലക്ഷ്യങ്ങൾ മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചത്. മുതിർന്ന പൗരൻമാർക്ക് പകൽ സമയം ഇവിടെ ചെലവഴിച്ച് വിശ്രമവും വിനോദവും ഉറപ്പാക്കുന്നതിനാണ് ഇവ നിർമിച്ചത്. ആരോഗ്യ പ്രവർത്തകരുടെ സേവനവും ഭക്ഷണവും ലഭ്യമാക്കാനായിരുന്നു പദ്ധതി. മുതിർന്നവരെ രാവിലെ കൊണ്ടുവരികയും വൈകിട്ട് തിരികെ കൊണ്ടുവിടുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.
പകൽവീട്ടിൽ വേണ്ടത് നടക്കാനുള്ള ഇടം, കിടപ്പുമുറികൾ, അടുക്കള, ടിവിയും കാരംസ് ബോർഡുകളുമുള്ള വിനോദ മുറി എന്നിവ ഉൾക്കൊള്ളുന്ന തരത്തിലാണ് പകൽവീട് രൂപകൽപന ചെയ്തിരിക്കുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങളാണ് സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത്. എന്നാൽ നിലവിൽ ഇവയൊന്നുമില്ല. തുടക്കത്തിൽ ഏതാനും ദിവസം പേരിനു പ്രവർത്തിച്ചതല്ലാതെ പകൽവീടുകൾ മുതിർന്ന പൗരൻമാർക്കു പ്രയോജനപ്പെടുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.