ADVERTISEMENT

തലയോലപ്പറമ്പ് ∙ ഗൂഗിൾ പേ പ്രവർത്തിക്കുന്നില്ലെന്നു പറഞ്ഞ പെട്രോൾ പമ്പ് ജീവനക്കാർക്കു നേരെ ബൈക്ക് യാത്രികരായ യുവാക്കളുടെ അതിക്രമം. സംഭവത്തിൽ ഇടപെട്ട മറ്റൊരാളെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാക്കൾ കടന്നുകളഞ്ഞു. തലയോലപ്പറമ്പ് എറണാകുളം റോഡിൽ ഇല്ലിത്തൊണ്ടിനു സമീപത്തെ എച്ച്പി പമ്പിലെ ജീവനക്കാരായ ഇടവട്ടം നാൽപതിൽത്തറ ലൂക്കോസ് (64), ഇടവട്ടം അമ്പാടിയിൽ ടി.എൻ.മോഹനൻ (70), ഇറുമ്പയം പനച്ചിക്കൽ പി.എസ്.അനീഷ് (29) എന്നിവർക്കാണു മർദനത്തിൽ പരുക്കേറ്റത്.

സംഭവമറിഞ്ഞെത്തിയ ഉമാംകുന്ന് വള്ളിക്കുന്നേൽ കാലായിൽ ഷാ (46) എന്നയാൾക്കാണു കുത്തേറ്റത്.ലൂക്കോസ്, ഷാ എന്നിവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെയാണു സംഭവം. പുറത്തും നെഞ്ചിനു മുകളിലായുമാണു ഷായ്ക്ക് കുത്തേറ്റത്. 12 തുന്നലുണ്ട്.പമ്പിലെ സിസിടിവിയിൽ നിന്നു പ്രതികളുടെ ദൃശ്യവും പൊലീസ് ശേഖരിച്ചു. കണ്ടാൽ തിരിച്ചറിയാവുന്നവരാണു പ്രതികളെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com