ADVERTISEMENT

എടവണ്ണപ്പാറ∙ദുരൂഹ സാഹചര്യത്തിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം വീടിനു തൊട്ടടുത്ത പുഴക്കരയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാൻ വാഴക്കാട് പൊലീസിന് ഇതുവരെ കഴിഞ്ഞില്ലെന്ന് ബന്ധുക്കളും നാട്ടുകാരും. ഫെബ്രുവരി 19‌നാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി നേരത്തേ പഠിച്ചിരുന്ന കരാട്ടെ കേന്ദ്രത്തിലെ പരിശീലകൻ സിദ്ദീഖലിയെ പോക്സോ നിയമമനുസരിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകമോ ആത്മഹത്യയോ എന്നത് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചില്ല.  

ഇത് സംബന്ധിച്ച് കുടുംബങ്ങളോ ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളോ പറയുന്ന സംശയങ്ങൾ ഗൗരവത്തിലെടുക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല. പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോൺ ഇതുവരെ തുറക്കാനായില്ലെങ്കിൽ എന്തുകൊണ്ട്? കുട്ടിയെ കാണാതായ ദിവസം രണ്ടു പേരെ കടവിൽ കണ്ടതായുള്ള അയൽവാസിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം നടത്തിയോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്കു പൊലീസ് ഇതുവരെ മറുപടി പറയുന്നില്ല. കേസ് മറ്റൊരു അന്വേഷണ ഏജൻസിക്കു കൈമാറണമെന്നാണ് ആവശ്യം.

മുഖ്യമന്ത്രിക്കു നിവേദനം നൽകി
കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ‘അന്വേഷി’ മുഖ്യമന്ത്രിക്കു നിവേദനം നൽകി. ആത്മഹത്യയാണെന്ന പൊലീസിന്റെ നിഗമനം പുനഃപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കുട്ടി മരിച്ച സമയത്ത് രണ്ടു ചെറുപ്പക്കാര്‍  സ്കൂട്ടറില്‍ കയറിപ്പോയത് കണ്ടവരുണ്ട്. ഈ വസ്തുത പോലീസ് അന്വേഷണത്തിന്‍റെ പരിധിയില്‍ വന്നോ എന്നറിയില്ല. 

സംഭവത്തിൽ അറസ്റ്റിലായ പരിശീലകന്റെ പീഡനത്തിനിരയായ മറ്റു പെൺകുട്ടികൾക്കുകൂടി നീതി ലഭിക്കാൻ കർശനമായ നടപടികളെടുക്കണമെന്നും അന്വേഷി പ്രസിഡന്റ് കെ. അജിത നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com