ADVERTISEMENT

മണ്ണാർക്കാട് ∙ കല്ലാംകുഴിയിൽ ഭാര്യാസഹോദരന്റെ അടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പുഴം അക്കിയംപാടം പോത്തില്ലത്ത് ഹാരിസ് (55) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഹാരിസിന്റെ ഭാര്യാസഹോദരൻ കല്ലാംകുഴി തൃക്കളൂർ നെച്ചുള്ളി മനക്കലക്കുടി സുധീറിനെ (43) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

പെരുന്നാൾ ദിനമായ ബുധനാഴ്ച സഹോദരിയെയും മകളെയും ഹാരിസ് മർദിച്ചതു സുധീർ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ, വിറകുകൊള്ളി കൊണ്ടു ഹാരിസിനു പരുക്കേറ്റിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഹാരിസ് വെള്ളിയാഴ്ച മരിച്ചു. മണ്ണാർക്കാട് ഇൻസ്പെക്ടർ ഇ.ആർ.ബൈജു,എസ്ഐ കെ.പി.സുലൈമാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്കുമാർ, അഷറഫ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com