ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരത്തിന്റെ വികസനകാര്യത്തിൽ ഒന്നും ചെയ്യാത്തവരാണ് യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ നേമം മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡല വികസനത്തിനായി എന്തു ചെയ്തുവെന്ന് പറയാൻ ശശി തരൂരിനെ വെല്ലുവിളിക്കുന്നു. ഇക്കാലയളവിൽ ശശി തരൂർ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപട്ടതിന്റെ ഒരു ഉദാഹരണം പോലും ചൂണ്ടിക്കാട്ടാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്ര മന്ത്രിയാണ് രാജീവ് ചന്ദ്രശേഖർ. എന്ത് പദ്ധതിയാണ് രാജീവ് ചന്ദ്രശേഖർ കേരളത്തിന്, പ്രത്യേകിച്ച് തിരുവനന്തപുരത്തിനായി കൊണ്ടുവന്നിട്ടുള്ളത്. കേരള വികസനത്തിന് തുരങ്കം വയ്ക്കുക മാത്രമാണ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ള ബിജെപി നേതാക്കൾ ചെയ്തിട്ടുള്ളത്. കോടീശ്വരന്മാരായ ശശി തരൂരും രാജീവ് ചന്ദ്രശേഖറും സാധാരണ ജനങ്ങൾക്ക് പ്രാപ്യരല്ല. എംപിയായ ശശി തരൂരിനെ മണ്ഡലത്തിലെ ആർക്കെങ്കിലും അത്യാവശ്യത്തിന് ഫോണിലെങ്കിലും വിളിച്ചു കിട്ടിയിട്ടുണ്ടോ?. രാജീവ് ചന്ദ്രശേഖറെയും ഫോണിൽ വിളിച്ചാൽ കിട്ടുമോ?. വികസന സംവാദം അല്ല, മറിച്ച് പണം നൽകി വോട്ടു വാങ്ങാൻ ശ്രമിക്കുന്നു എന്നത് സംബന്ധിച്ചാണ് ഇരുവരും തമ്മിലുള്ള തർക്കം’.

‘മണ്ഡലത്തെ പ്രതിനിധീകരിക്കേണ്ടത് ജനങ്ങൾക്ക് സമീപിക്കാൻ ആവുന്ന വ്യക്തിയാകണം. സാധാരണക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന നേതാവാണ് പന്ന്യൻ രവീന്ദ്രൻ. പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് നിന്നുള്ള പാർലമെന്റ് അംഗമായപ്പോൾ കേന്ദ്ര ഫണ്ടിലൂടെ മണ്ഡലത്തിൽ നിരവധി പദ്ധതികൾ കൊണ്ടുവന്നു. ഈ ചരിത്രമുള്ള പന്ന്യൻ രവീന്ദ്രന്റെ വിജയം തിരുവനന്തപുരം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണ്’ – മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com