ADVERTISEMENT

പെരുമ്പിലാവ് ∙ സംസ്ഥാനപാതയിൽ പെരുമ്പിലാവ് പട്ടാമ്പി റോഡ് കുടിവെള്ള പൈപ്പ് പൊട്ടി പൊളിഞ്ഞത് ഒന്നര മാസം പിന്നിട്ടിട്ടും റീടാർ ചെയ്തില്ല. ഇതുമൂലം ഗതാഗത തടസ്സം രൂക്ഷമാണ്. റോഡിന്റെ വീതി കുറവും തെരുവു വിളക്കുകളുടെ കുറവും രാത്രി വാഹനങ്ങൾക്ക് അപകട ഭീഷണിയാവുന്നു. നാലര കോടി രൂപ ചെലവിട്ടു പുതുതായി നിർമിച്ച റോഡാണു ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി കഴിഞ്ഞ മാർച്ച് 25നു തകർന്നത്.  റോഡിൽ ഒരടിയോളം താഴ്ചയുള്ള വലിയ കുഴി രൂപം കൊള്ളുകയും 15 മീറ്ററോളം നീളത്തിൽ നടുഭാഗത്തു വിള്ളൽ ഉണ്ടാകുകയും ചെയ്തിരുന്നു. ദിവസങ്ങൾക്കകം പൈപ്പ് മാറ്റുകയും ഗർത്തങ്ങൾ മൂടുകയും ചെയ്തെങ്കിലും റോഡ് ടാർ ചെയ്തില്ല. ജലഅതോറിറ്റിക്കാണ് ഇതിന്റെ ചുമതലയെന്നു മരാമത്ത് അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com