ADVERTISEMENT

ബത്തേരി∙ ഹോംസ്‌റ്റേയില്‍ അതിക്രമിച്ചു കയറി ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും മൊബൈല്‍ ഫോണും വാച്ചും ഷര്‍ട്ടും കവരുകയും ചെയ്ത സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കല്‍പ്പറ്റ വേങ്ങപ്പളളി, വൈശാലി വീട്ടില്‍ അശ്വിന്‍ കുമാര്‍(21), കല്‍പ്പറ്റ തുര്‍ക്കി, ചാലിപ്പടി വീട്ടില്‍ ഷാഹുല്‍ ഹമീദ്(25) എന്നിവരെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കല്‍പ്പറ്റയില്‍ നിന്നാണ് പിടികൂടിയത്. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. 

കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. നാല് യുവാക്കള്‍ രാത്രി അതിക്രമിച്ചു കയറി പഴുപ്പത്തൂരുള്ള സ്ഥാപനത്തിന്റെ മുന്‍ ഭാഗത്തും പിന്‍ ഭാഗത്തുമുള്ള ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും അകത്ത് കയറി ബാഗില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും വാച്ചും ഷര്‍ട്ടും കവരുകയും ചെയ്തുവെന്ന പൊന്നാനി സ്വദേശിയുടെ പരാതിയിലാണ് നടപടി. സിവില്‍ പോലീസ് ഓഫിസര്‍മാരായ ടി.ആര്‍. രജീഷ്, കെ.ബി. അജിത്ത്, നിയാദ്, അനിത്ത്കുമാര്‍, അജ്മല്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com