അർബുദ വേദനയിലും പരീക്ഷയെഴുതി; അർഷാദ് നൊമ്പരമായി
Mail This Article
×
ചിറ്റൂർ (പാലക്കാട്) : അർബുദവേദനയിലും വാശിയോടെ പഠിച്ചു നേടിയ വിജയത്തിന്റെ മാധുര്യം നുകരും മുൻപ് അവൻ യാത്രയായി. തത്തമംഗലം മേട്ടുവളവ് പൂങ്ങോട് മുഹമ്മദ് ഹക്കിമിന്റെയും ആരിഫയുടെയും മകൻ അർഷാദ് (15) ആണു കഴിഞ്ഞ തിങ്കളാഴ്ച മരണത്തിനു കീഴടങ്ങിയത്. പരീക്ഷാ സമയത്ത് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്നു. എസ്എസ്എൽസി പരീക്ഷയെഴുതണമെന്ന അർഷാദിന്റെ ആഗ്രഹം മാതാപിതാക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും ശ്രമഫലമായാണു സഫലമായത്. ഒരു എ പ്ലസും 3 എ ഗ്രേഡും ഉൾപ്പെടെ നേടിയ സന്തോഷ വാർത്ത കേൾക്കാൻ കാത്തുനിൽക്കാതെയാണ് അർഷാദ് യാത്രയായത്.
English Summary:
Arshad's Courageous Battle with Cancer Pain to Pursue Education
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.