ADVERTISEMENT

അടുത്ത വർഷം വിപണിയിൽ എത്തുമെന്ന് കരുതുന്ന ഥാറിന്റെ അഞ്ച് ഡോർ വാഹനത്തിന് 7 പേരുകൾ ട്രെയ്ഡ് മാർക്ക് ചെയ്ത് മഹീന്ദ്ര. അർമദ, കൾട്, റെക്സ്, റോക്സ്, സാവന്നാ, ഗ്രാഡിയസ്, സെൻട്രൂണിയൻ എന്നീ പേരുകളാണ് മഹീന്ദ്ര റജിസ്റ്റർ ചെയ്തത്. ഇതിൽ അർമദ എന്ന പേരിനാണ് കൂടുതൽ സാധ്യത എന്നാണ് റിപ്പോർട്ടുകൾ.

തൊണ്ണൂറുകളിൽ മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ് അർമദ. നിലവിലെ പിൻഗാമിയായി ബൊലീറോ എത്തിയതോടെ  2001 ലാണ്  അർമദയെ വിപണിയിൽ നിന്ന് പിൻവലിച്ചത്. അഞ്ച് ഡോർ പതിപ്പിന് അർമദ എന്ന പേരു നൽകിയാല്‍ മഹീന്ദ്രയുടെ ഐതിഹാസിക മോഡലുകളിലൊന്നിന്റെ തിരിച്ചുവരവാകും അത്. നേരത്തെ ഥാർ 5 ഡോറിന്റെ പരീക്ഷണയോട്ട വിഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഥാറിന്റെ രൂപഭംഗി നിലനിർത്തി നീളം കൂട്ടിയെത്തുന്ന വാഹനം മഹീന്ദ്ര ആരാധകർ ഏരെ ആകംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

നീളം കൂടിയതൊഴിച്ചാൽ വാഹനത്തിന്റെ മുൻഭാഗത്തിന് കാര്യമായ മാറ്റങ്ങൾ വരില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ലാഡർ ഫ്രെയിം ഷാസിയോടെ 2021ൽ വിപണിയിലെത്തിയ ഥാറിനു കരുത്തേകാൻ ഒരു പെട്രോൾ എൻജിനും രണ്ട് ഡീസൽ എൻജിനുമാണ് ഥാറിനുള്ളത്. 112 ബി എച്ച് പി വരെ കരുത്തും 300 എൻഎം ടോർക്കും സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ എം സ്റ്റാലിയൻ ടർബോ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 97 ബി എച്ച് പി വരെ കരുത്തും 300 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. 87.2 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ ഡീസൽ എൻജിന് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണുള്ളത്. 1.5 ലീറ്റർ എൻജിൻ റിയർവീൽ ഡ്രൈവിൽ മാത്രം ലഭിക്കുമ്പോൾ 2 ലീറ്റർ പെട്രോൾ, 2.2 ലീറ്റർ ഡീസൽ എൻജിനുകൾ നാലു വീൽ ഡ്രൈവ് ലേ ഔട്ടിലും ലഭിക്കും.

English Summary:

Auto News, Mahindra Thar Armada among 7 names trademarked for upcoming SUV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com