ADVERTISEMENT

മയാമി ∙ കാര്‍ലോസ് മാഡ്രിഡ് ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫറന്‍സിലെ ഏറ്റവും വേണ്ടപ്പെട്ടവനായി മാറിയ ക്യൂബക്കാരന്‍!  'മാഡ്രിസ്' എന്ന പേര് വന്നതു കൗതുകമായി. സ്‌പെയിനിന്റെ തലസ്ഥാനമാണോ എന്നാദ്യം (അതു തന്നെ-സ്‌പെയിനിന്റെ തലസ്ഥാനം), അവസാനം അടുത്തു നിന്ന മെഡിറ്ററേനിയന്‍ കണ്ണുകളും ഫീച്ചറുകളും ഉള്ള സോഫിയ വ്യക്തമായി പറഞ്ഞു. മാഡ്രിസ് തന്നെ. മാഡ്രിസ് വരെയെത്താനും കുറെ സമയമെടുത്തു.

കാര്‍ലോസ് ബാങ്ക്വെറ്റ് മാനേജര്‍ ആണെന്നതായിരുന്നു ഏറ്റവും വലിയ അദ്ഭുതം. ഇംഗ്ലിഷിലെ ഒരൊറ്റവാക്കും കാര്‍ലോസിന്റെ നിഘണ്ടുവിലില്ല. മയാമിയില്‍ ജീവിക്കുന്ന ഒരു 70 ശതമാനം ആള്‍ക്കാരും ക്യൂബക്കാര്‍ തന്നെ. ഹോളിഡെ ഇന്‍ പോലത്തെ ഒരു ഹോട്ടലിലെ ബാങ്ക്വെറ്റ് മാനേജര്‍ വരെ എത്തിപ്പെടുക എന്നത് ദുഷ്‌ക്കരമല്ലെങ്കിലും, അത്ര എളുപ്പമല്ലല്ലോ? കാര്‍ലോസിന്റെ തടിയും തണ്ടുമായിരിക്കാം അദ്ദേഹത്തിന് ഈ പൊസിഷന്‍ സമ്മാനിച്ചത്. തേടിയ വള്ളി കാലില്‍ ചുറ്റിയ അനുഭവമായിരുന്നു പിന്നീടുണ്ടായത്. ബാങ്ക്വെറ്റ് മാനേജര്‍ എന്ന നിലയിലുള്ള കാര്‍ലോസിന്റെ വൈദഗ്ദ്യം അസാധാരണമായിരുന്നു.  

carlos-madrid-all-in-all-at-the-press-club-conference

ക്ലീനിങ് നടത്തുക, കൂട്ടത്തിലുള്ള പത്തോളം പേര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക (സോഫിയ ഒഴിച്ച് ഒരൊറ്റ ആള്‍ക്കു പോലും ഇംഗ്ലിഷ് മാലൂം നഹിം- ഇവരെങ്ങിനെ ഇവിടെ പിടിച്ചു നില്‍ക്കുന്നു എന്നത് ലോകത്തെ 9-ാമത്തെ അദ്ബുതമായി തന്നെ നിലനിനിൽക്കുന്നു!), ഭിത്തിയിലും മറ്റും താല്‍ക്കാലികമായി ടേപ്പില്‍ ഒട്ടിച്ചിരിക്കുന്ന ഐപിസിഎന്‍എ-യുടെ പല തരത്തിലുമുള്ള ബാനറുകള്‍ കൃത്യതയോടെ ഒട്ടിക്കുക, സ്‌റ്റേജിലെ കോണ്‍ക്ലേവ് സ്‌റ്റൈലിലുള്ള സീറ്റിങ്ങിനായി വലിയ സോഫകള്‍ എടുത്ത് കൊണ്ടു വരിക, സ്റ്റേജില്‍ ഇരിക്കുന്നവര്‍ക്ക് വെള്ളം എത്തിച്ച് കൊടുക്കുക തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും പ്രതിവിധി ആയ കാര്‍ലോസ് മാഡ്രിഡ്.

ഒരു കുഴപ്പമേ ഉണ്ടായിരുന്നുളളൂ എന്ന് നേരത്തേ പറഞ്ഞിരുന്നു-ഒരക്ഷരം പോലും ഇംഗ്ലീഷില്‍ പറയാനറിയാത്ത ആളായിരുന്നല്ലോ കാര്‍ലോസ്. ചക്കെന്നു ചോദിച്ചാല്‍ കൊക്കെന്ന് കേള്‍ക്കുന്ന പ്രകൃതം- ഇന്നലെ ക്യൂബേന്ന് വന്നപോലെ. പക്ഷെ വന്നിട്ട് വര്‍ഷങ്ങളായി-ഹോളിഡേ ഇന്‍ എന്ന പേര് പോലും ഉച്ചരിക്കാനറിയാത്ത പാവം-പാവം ക്യൂബക്കാരന്‍!

കുറെ പ്രാവശ്യം ട്രൈ ചെയ്തു. ബാങ്ക്വെറ്റ് മാനേജര്‍ ആണല്ലോ എന്ന് കരുതി കീശയിലുള്ളതെല്ലാം മുമ്പിലേക്കിട്ട് കൊടുത്തു. ഇദ്ദേഹത്തെ കൊള്ളാമല്ലോ എന്ന് കരുതി നേരത്തെ ദ്വിഭാഷി ആയി വന്ന സോഫിയയെ കണ്ടുപിടിച്ച് നമ്മുടെ പത്രത്തില്‍ ഒരു ഐറ്റം കൊടുക്കാം എന്ന് പറഞ്ഞപ്പോഴുണ്ടായ ആ മുഖത്തെ ഒരു പ്രസന്നത- ആ ഒരു ഗ്രേസ് ഫുള്‍ ലുക്ക്- ഇന്നേ വരെ മറ്റൊരിടത്തും കണ്ടിട്ടില്ല. ആ ഒരു മുഖശ്രീ! ദ്വിഭാഷി ആയി വന്ന സോഫിയക്കും, പറഞ്ഞതുപോലെ, വലിയ ഇംഗ്ലിഷ് പരിജ്ഞാനം ഒന്നുമില്ല. പക്ഷെ തമ്മില്‍ ഭേദമാണല്ലോ തൊമ്മന്‍. ഇതച്ചടിച്ചു വരുമ്പോള്‍, ഹോളിഡേ ഇൻ വെസ്റ്റിലേക്ക് അയച്ചുകൊടുക്കണമെന്നത് 15 മിനിട്ടോളം എടുത്താണ് മനസിലാക്കിയത്.

പിന്നീടുള്ള ദിവസങ്ങളില്‍ ഉപചാരപൂര്‍വ്വം, ദൂരെ കണ്ട പാടേ ഓടി വന്ന് കെട്ടിപ്പിടിക്കും, എന്താണ് വേണ്ടതെന്ന് തിരക്കാന്‍. കാര്‍ളോസ് വെറുമൊരു ക്യൂബക്കാരന്‍ മാത്രമല്ല. ഒരു ഫിദല്‍ കാസ്‌ട്രോയാണ് അദ്ദേഹം. ഇനി ഇത് അച്ചടിച്ച് വരുമ്പോഴേക്കും ഇനിയൊരിക്കലും പോകാനിടയില്ലാത്ത (എന്ന് പറയാനൊക്കില്ല, ഐപിസിഎന്‍എയുടെ മറ്റൊരു കോണ്‍ഫറന്‍സ് മയാമിയില്‍ നടക്കുന്ന കാലം വരെയും) ആ ഹോട്ടലിന്റെ റിസപ്ഷനില്‍ ഒരു കവര്‍ കാണും- അത് കാര്‍ലോസിനുള്ളതാണ്- അല്ല ഫീഡല്‍ കാസ്‌ട്രോക്ക് മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com