25 വർഷം വേണ്ടിവന്നു ഇവിടെയൊന്നു തലകാണിക്കാൻ: ചാക്കോച്ചൻ
Mail This Article
ഐഎഫ്എഫ്കെ വേദിയിൽ തിളങ്ങി കുഞ്ചാക്കോ ബോബൻ. മത്സരവിഭാഗത്തിലെ മലയാള സിനിമയായ ‘അറിയിപ്പി’ന്റെ ആദ്യ പ്രദർശനം കാണാൻ ടാഗോർ തിയേറ്ററിൽ എത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ സഹനിർമാതാവുകൂടിയാണ് കുഞ്ചാക്കോ ബോബൻ.
25 വർഷങ്ങൾ വേണ്ടി വന്നു ഇവിടെയൊന്ന് തല കാണിക്കാനെന്ന് സിനിമയുടെ പ്രദർശനത്തിനു ശേഷം ചാക്കോച്ചൻ പറഞ്ഞു. ‘‘സിനിമക്കിടയിലും സിനിമ കഴിഞ്ഞപ്പോൾ ലഭിച്ച കൈയടികളും മറക്കാൻ കഴിയാത്ത അഭിമാനവും തോന്നി. മറ്റു ഫിലിം ഫെസ്റ്റിവലിൽ നിന്ന് കിട്ടിയതിനേക്കാൾ കയ്യടി ഇവിടെ നിന്ന് ലഭിച്ചു. പ്രത്യേകം എടുത്തു പറയേണ്ടത് മലയാളി പൊളിയാണെന്നാണ്. ഇനിയും ഇതുപോലുള്ള നല്ല ചിത്രങ്ങളുമായി മഹേഷിന്റെ കൂടെ വരാൻ കഴിയട്ടെ എന്നാണ് പ്രാർഥന.’’– കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, ചിത്രത്തിലെ നായിക ദിവ്യ പ്രഭ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും ടാഗോർ തിയറ്ററിൽ സിനിമ കാണാനെത്തിയിരുന്നു. ഡിസംബർ 16ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.