ADVERTISEMENT

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്‍റെയും അത്യാഡംബര വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും വേണമെന്ന് കങ്കണ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. ഷാറുഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പങ്കെടുത്ത അനന്ത്–രാധിക പ്രി വെഡ്ഡിങ് ചടങ്ങില്‍ കങ്കണ പങ്കെടുത്തിരുന്നില്ല. 

‘‘സാമ്പത്തിക പ്രതിസന്ധികളിലൂടെ നിരവധി തവണ കടന്നുപോയിട്ടുണ്ട്. പ്രലോഭനങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട് എന്നാല്‍ കാര്യമില്ല. എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ഒരിക്കലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാൻസ് ചെയ്യില്ല. അവാര്‍ഡ് ചടങ്ങുകള്‍ പോലും വേണ്ടെന്നുവച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും ആവശ്യമാണ്. കുറുക്കുവഴികളുടെ ലോകത്ത് ഒരാള്‍ക്ക് നേടാനാകുന്ന ഏക സമ്പത്ത് സത്യസന്ധതയുടെ സമ്പന്നതയാണെന്ന് യുവതലമുറ മനസിലാക്കണണം.’’–കങ്കണ കുറിച്ചു. കോടികൾ പ്രതിഫലമായി തന്നാലും വിവാഹപ്പരിപാടികളിൽ പാടില്ലെന്നു പറഞ്ഞ ഗായിക ലത മങ്കേഷ്കറുടെ ഒരു വാർത്ത പങ്കുവച്ചായിരുന്നു കങ്കണയുടെ പ്രതികരണം.

അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ പരോക്ഷമായി പരിഹസിക്കുന്ന രീതിയിലാണ് കങ്കണയുടെ പ്രതികരണമെന്ന് ആരാധകർ പറയുന്നു. നിരവധിപ്പേർ ഈ വിഷയത്തിൽ കങ്കണയെ പ്രശംസിച്ചെത്തി.

ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഷാറുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ഖാന്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, ദീപികപദുക്കോണ്‍, അമിതാഭ് ബച്ചന്‍, രജിനികാന്ത്, ഐശ്വര്യറായ് തുടങ്ങി വന്‍ താരനിരയാണ് പങ്കെടുത്തത്. പ്രമുഖ ഗായിക റിഹാനയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഖാന്‍ ത്രയം ഒരുമിച്ച്, ഓസ്കര്‍ പുരസ്കാരം നേടിയ തെലുങ്ക് ഗാനം ‘നാട്ടു നാട്ടു’വിന് ചുവടു വച്ചതും വൈറലായിരുന്നു. കോടികളാണ് ഇതിനു വേണ്ടി അംബാനി കുടുംബം ചെലവഴിച്ചത്.

English Summary:

Kangana Ranaut Takes A Swipe At Bollywood Stars Who Performed At Anant-Radhika's Pre-Wedding Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com