ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ക്രൂസ് ടൂറിസം പദ്ധതിയുടെ നയം രൂപീകരിക്കാൻ ടൂറിസം വകുപ്പ് സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ബജറ്റിൽ 5 കോടി രൂപ നീക്കിവച്ചെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. 

കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗളൂരു, ഗോവ എന്നിവയെ ബന്ധിപ്പിച്ചാണു സംസ്ഥാനം ക്രൂസ് ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, തുറമുഖ വകുപ്പ് പ്രതിനിധി, ഉൾനാടൻ ജലഗതാഗതവകുപ്പ് പ്രതിനിധി എന്നിവരടങ്ങിയ സമിതിയാണു നയം രൂപീകരിക്കുക. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com