ചെന്നൈ∙ ദലിത് വിഭാഗക്കാരെ ബാർബർ ഷോപ്പിൽ കയറ്റുന്നില്ലെന്ന പരാതിയിൽ ഉടമയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ താക്കീത്. തിരുപ്പൂർ ജില്ലയിൽ കങ്കയത്തിനു സമീപം തായംപാളയം ഗ്രാമത്തിലാണ് സംഭവം. അഞ്ഞൂറോളം പേർ താമസിക്കുന്ന ഗ്രാമത്തിലെ ഏക ബാർബർ ഷോപ്പ് ആഴ്ചയിൽ രണ്ടു ദിവസമാണു തുറക്കുക. ഇവിടെ ദലിതരെ പ്രവേശിപ്പിക്കില്ല. മറ്റുദിവസങ്ങളിൽ ദലിതർ ഒഴികെയുള്ളവരുടെ വീട്ടിൽ എത്തി മുടിവെട്ടിക്കൊടുക്കും.
ഗ്രാമത്തിൽ എണ്ണത്തിൽ കൂടുതൽ ദലിതരാണെങ്കിലും ഇതര ജാതിക്കാരെ ആശ്രയിച്ചു ജീവിക്കുന്നതിനാൽ ഇതുവരെ ആരും പരാതിപ്പെട്ടിരുന്നില്ല.