ADVERTISEMENT

ന്യൂഡൽഹി ∙ പീഡനക്കേസുമായി ബന്ധപ്പെട്ടു ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ, സഹോദരൻ ഷഹബാസ് എന്നിവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. വീണ്ടും വിചാരണ നടപടികൾ ആരംഭിക്കാനും ജസ്റ്റിസ് അമിത് മഹാജൻ ഉത്തരവിട്ടു.

വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തു ഷഹബാസ് ഹുസൈൻ തന്നെ 2017 ജനുവരിയിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണു യുവതിയുടെ പരാതി. ഒരു മൗലവിയുടെ സാന്നിധ്യത്തിൽ വിവാഹം ചെയ്തുവെന്നും നൽകിയ വിവാഹസർട്ടിഫിക്കറ്റ് വ്യാജമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കേസ് റജിസ്റ്റർ ചെയ്യണമെന്നുള്ള ഹർജി മജിസ്ട്രേട്ട് കോടതി തള്ളിയതിനു പിന്നാലെ സെഷൻസ് കോടതിയെ സമീപിച്ചു. ഇതിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കഴിഞ്ഞ വർഷം മേയ് 31നു കോടതി ഉത്തരവിട്ടത്. ഇതു ചോദ്യം ചെയ്താണു ഷാനവാസ് ഹുസൈൻ ഹൈക്കോടതിയെ സമീപിച്ചത്. 

English Summary: Fir against bjp leader in rape case dismissed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com