ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യം ഏറെ കാത്തിരുന്ന ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബില്ലിനു (ഡിപിഡിപി ബിൽ) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 20ന് ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാനാണു കേന്ദ്രത്തിന്റെ നീക്കം. നിയമമായാൽ വൈകാതെ തന്നെ സ്വകാര്യ കമ്പനികളടക്കം ഇതു പാലിക്കേണ്ടി വരും. 

അന്തിമ ബില്ലിനു കരടുബില്ലിൽനിന്നു കാര്യമായ മാറ്റങ്ങളില്ലെന്നാണു വിവരം. പൊതുജനങ്ങളുടെ 21,666 അഭിപ്രായങ്ങൾ സർക്കാരിന് ലഭിച്ചിരുന്നു. 48 സ്ഥാപനങ്ങളുമായും സർക്കാരിനുള്ളിൽ 38 വിഭാഗങ്ങളുമായും കൂടിയാലോചന നടത്തി. 

ഏറെ ചർച്ചകൾക്കു വഴിവച്ച ബില്ലിന്റെ ആദ്യ രൂപം കഴിഞ്ഞ ഓഗസ്റ്റിൽ പിൻവലിച്ചിരുന്നു. തുടർന്നു തയാറാക്കിയ പുതിയ ബില്ലാണ് ഇപ്പോഴത്തേത്. ഇതു നിയമമാകുമ്പോൾ സമൂഹമാധ്യമങ്ങൾ മുതൽ ബാങ്കുകൾവരെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ എന്തിന് ഉപയോഗിക്കുന്നുവെന്ന് ആ വ്യക്തിയെ അറിയിക്കേണ്ടി വരും. വിവരച്ചോർച്ചയുണ്ടായാൽ കോടികൾ പിഴ നൽകേണ്ടി വരും. 

English Summary : Central government approval for data protection bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com