ADVERTISEMENT

ന്യൂഡൽഹി∙ ജി20 ഉച്ചകോടിയിലെത്തിയ വിദേശ പ്രതിനിധികളിൽ കൂടുതൽ ശ്രദ്ധ നേടിയവരിൽ മുന്നിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതയും. ഞായറാഴ്ച സുനക് അക്ഷതയ്ക്കൊപ്പം അക്ഷർധാം ക്ഷേത്രം സന്ദർശിക്കുകയും 45 മിനിറ്റ് അവിടെ ചെലവഴിക്കുകയും ചെയ്തു.  ക്ഷേത്രത്തിന്റെ ചരിത്രവും വാസ്തുവിദ്യയും അന്വേഷിച്ചറിഞ്ഞ ദമ്പതികൾ പുഷ്പാർച്ചന നടത്തുകയും ആരതി പൂജയിൽ പങ്കുചേരുകയും ചെയ്തു.

This handout photo taken on September 10, 2023, and released by the Bochasanwasi Akshar Purushottam Swaminarayan Sanstha (BAPS) shows Britain's Prime Minister Rishi Sunak (L) with his wife Akshata Murty during their visit to the Akshardham temple on the sidelines of the G20 summit in New Delhi on September 10, 2023. (Photo by Bochasanwasi Akshar Purushottam Swaminarayan Sanstha (BAPS) / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO/Bochasanwasi Akshar Purushottam Swaminarayan Sanstha (BAPS)" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
മഴയത്ത് ഒരു കുടക്കീഴിൽ നിൽക്കുന്ന ഋഷി സുനകും അക്ഷതയും.

കുർത്തയും ദുപ്പട്ടയുമുൾപ്പെടെ പരമ്പരാഗത വേഷമാണ് അക്ഷത അണിഞ്ഞത്. മഴയത്ത് ഒരു കുടക്കീഴിൽ നിൽക്കുന്ന ദമ്പതിമാരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നേരത്തെ രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ അത്താഴവിരുന്നിലും ഇന്ത്യൻ വേഷമാണ് അക്ഷത ധരിച്ചത്. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിയുടെ മകളാണ് അക്ഷത. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുൻപ് തന്നെ ഈ യാത്ര തനിക്ക് വളരെയധികം പ്രിയപ്പെട്ടതാണെന്ന് ഋഷി സുനക് പറഞ്ഞിരുന്നു.

**EDS: IMAGE VIA @zapalak** New Delhi: United Kingdom's Prime Minister Rishi Sunak with Bangladesh's Prime Minister Sheikh Hasina during the G20 Summit, in New Delhi, Sunday, Sept. 10, 2023. (PTI Photo)(PTI09_10_2023_000308B)
രാജ്ഘട്ടിൽ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് മുട്ടുകുത്തി നിന്ന് സംസാരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്

 

English Summary: Rishi Sunak visit temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com